യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയില്‍ അത്ര പ്രാവീണ്യമുള്ള ആളല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവരെ താൻ മൈന്‍ഡ് ചെയ്യില്ലെന്ന് തുറന്ന് പറയുകയാണ് ടൊവിനോ തോമസ്.
ഭാഷ എന്നത് ഒരു അലങ്കാരമായിട്ടല്ല ആവശ്യമായിട്ടാണ് താന്‍ കാണുന്നത്, എപ്പോഴും പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കും, ഭാഷയ്ക്ക് അത്രയുമല്ലേ ആവശ്യമുള്ളൂ എന്നും കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പോരേ എന്നും ടൊവിനോ അഭിപ്രായപ്പെട്ടു.
‘ഇംഗ്ലീഷ് പറയാന്‍ അറിയില്ല എന്നല്ല പറഞ്ഞത്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ. റൊണാള്‍ഡോയും മെസിയും എന്താ മോശമാണോ? അവര്‍ എന്തെങ്കിലും കുറവുള്ള ആളുകളാണോ? ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, അത് ആവശ്യത്തിനാണ്. എപ്പോഴും എന്റെ പരിമിതികളെ മറികടക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ഇന്ന് ഞാന്‍ സിനിമയിലുണ്ട്. അത്രേയുള്ളൂ. ഇപ്പോഴുള്ള ജീവിതം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. പഠിനം കഴിഞ്ഞിട്ടാണ് വീട്ടുകാരോടും ഗേള്‍ഫ്രണ്ടിനോടും ഒക്കെ സിനിമയാണ് എന്റെ ആഗ്രഹം എന്ന് പറയുന്നത്.’ ടൊവിനോ കൂട്ടിച്ചേര്‍ത്തു. ടൊവിനോ നായകനായ തല്ലുമാല ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. എഫ് ഡി എഫ് എസിന് നൂറ് ശതമാനം ഒക്ക്യുപ്പൻസിയാണ് എന്നാണ് ലഭക്കുന്ന വിവരം. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരഭിച്ച് മിനിറ്റുകൾക്കകം തന്നെ കേരളത്തിലെ തിയേറ്ററുകളിൽ പലതിലും ആദ്യ ദിവസത്തെ ബുക്കിംഗ് മുഴുവൻ പൂർത്തിയായിരുന്നു. ഖാലിദ് റഹ്മാൻ ചിത്രമായ തല്ലുമാല ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദാണ്.