ജോക്കറിലെ സുധി; ഫാന്റത്തിലെ ജോസ്‌ക്കുട്ടി; സൂപ്പര്‍ നടനായി വളര്‍ന്ന നിഷാന്ത് സാഗറിന് സംഭവിച്ചത്

Malayalilife
 ജോക്കറിലെ സുധി; ഫാന്റത്തിലെ ജോസ്‌ക്കുട്ടി; സൂപ്പര്‍ നടനായി വളര്‍ന്ന നിഷാന്ത് സാഗറിന് സംഭവിച്ചത്

ലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗര്‍. ജോക്കര്‍ എന്ന സിനിമയിലെ സുധിയാണ് നിഷാന്തിനെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. തുടര്‍ന്ന് ഫാന്റം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയന്‍ ജോസ് കുട്ടിയായും എല്ലാം തിളങ്ങിയിരുന്നു. നായകനായും വില്ലനായും സഹനടനായുമെല്ലാം നിശാന്ത് കയ്യടി നേടിയെങ്കിലും ആ കാലത്തിനു ശേഷം താരത്തെ എവിടെയും കണ്ടില്ല. ്യസിനിമയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു അദ്ദേഹം. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് നിഷാന്ത് സാഗര്‍ എന്ന പേര് മലയാള സിനിമാ പ്രേമികള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. അതിന് ഒരു കാരണവും ഉണ്ട്. അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും ഫലമായുണ്ടായ കാരണം.

കോഴിക്കോട് സ്വദേശിയായ നിഷാന്ത് സാഗര്‍ 1997ല്‍ തന്റെ പതിനേഴാം വയസിലാണ് ഏഴുനിലാപ്പന്തല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയത്. എങ്കിലും ദേവദാസി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നിഷാന്ത് സാഗറിനെ മലയാളികള്‍ക്ക് പരിചിതനാക്കിയത്. തുടര്‍ന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജോക്കറില്‍ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് കരിയറില്‍ വഴിത്തിരിവ് സംഭവിച്ചത്. കൂടാതെ, തിളക്കം എന്ന സിനിമയില്‍ ഗോപിയായും ഫാന്റം എന്ന ചിത്രത്തില്‍ ജോസ് കുട്ടിയായും എല്ലാം അഭിനയിച്ചു. ഒട്ടനവധി ചിത്രങ്ങള്‍ വേറെയും ചെയ്തെങ്കിലും അതൊന്നും ശ്രദ്ധ നേടുന്നതായിരുന്നില്ല.

അതിനിടെ ബോളിവുഡിലെ മിന്നും താരമായ സണ്ണി ലിയോണിനൊപ്പവും നിഷാന്ത് അഭിനയിച്ചിട്ടുണ്ട്. 2008ല്‍, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇന്‍ഡോ-അമേരിക്കന്‍ സിനിമയിലാണ് നിഷാന്ത് അഭിനയിച്ചത്. പക്ഷെ ഈ സിനിമ റിലീസ് ചെയ്തില്ല. ജോക്കറിലൂടെ ശ്രദ്ധ നേടിയ നിഷാന്ത് തന്റെ സമയം തെളിഞ്ഞുവെന്ന് നിനച്ചു. പക്ഷെ, പിന്നീട് തുടരെ തുടരെയുണ്ടായത് അവസരങ്ങള്‍ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയായിരുന്നു. നിഷാന്തിന് സംഭവിച്ച ഒരബദ്ധമാണ് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ തകര്‍ന്നു പോയ അവസ്ഥയിലേക്ക് എത്തിച്ചത്.

സിനിമയിലേക്ക് എത്തുവാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. സിനിമയില്‍ എത്തിയപ്പോള്‍ പിന്നീട് അവസരങ്ങള്‍ക്കായി ശ്രമിച്ചില്ല. തന്നെ തേടി സിനിമകള്‍ വരും എന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. എന്നാല്‍ അവിടെ നിഷാന്തിന് പിഴവ് സംഭവിച്ചു. ഒരാള്‍ പോലും നല്ല വേഷങ്ങളുമായി നിഷാന്തിനെ കാണുവാന്‍ വന്നില്ല. കുട്ടിക്കാലത്ത് നടനാകണം, സിനിമയിലെത്തണം എന്ന വലിയൊരു ആഗ്രഹമുണ്ടായിരുന്നു. സ്‌കൂള്‍ കാലം മുതലേയുള്ള ആഗ്രഹം. പക്ഷേ എത്തിക്കഴിഞ്ഞപ്പോള്‍ നേരെത്തെ ഉണ്ടായിരുന്ന ആവേശം നഷ്ടപ്പെട്ടുപോയി. കാരണം നമ്മള്‍ ആഗ്രഹിച്ച സ്ഥലത്ത് നമ്മള്‍ എത്തി. ഇനി ഓക്കെയാണ്. നമ്മുടെ പണിയൊക്കെ കഴിഞ്ഞു. ഇനി ഓരോ പടമൊക്കെ ചെയ്ത് ഇങ്ങനെ പോകാം എന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്.

എന്നാല്‍ പിന്നീടാണ് പണികിട്ടി തുടങ്ങിയെന്ന് മനസിലായത്. സിനിമയില്‍ എത്തിയെന്ന് വിചാരിച്ച് അവസരങ്ങള്‍ക്കായുള്ള അന്വേഷണം കളയാന്‍ പാടില്ലായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയി. അഭിനയം എന്ന ത്വര കൂടേണ്ടത് അപ്പോഴായിരുന്നു. എല്ലാം നഷ്ടപ്പെട്ട സമയത്ത് ജീവിതത്തിലെ പല അവസ്ഥകളിലൂടേയും അദ്ദേഹത്തിന് കടന്നു പോകേണ്ടിയും വന്നു. നിഷാന്ത് സാഗര്‍ എന്ന നടന്‍ എവിടെയാണെന്ന് പോലും ആളുകള്‍ തിരക്കാതിരുന്ന കാലമായിരുന്നു അത്.

പിന്നെ നടന്നതെല്ലാം നല്ലതിന് എന്ന് പറയുന്നത് പോലെ അതെല്ലാം തിരിച്ചറിവുകളായിരുന്നു. ഇപ്പോള്‍ രണ്ടാമതും സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ ഇത്രയും നാളത്തെ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായി കൂട്ടുകയാണ് അദ്ദേഹം. സിനിമയില്‍ അഭിനയിച്ച് ആളുകളെല്ലാം അറിഞ്ഞ് തുടങ്ങിയ സമയത്ത് എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ആളുകള്‍ തിരിച്ചറിയുക എന്നത് വലിയ സന്തോഷമായിരുന്നു. അന്ന് വേറെ ഏതോ ലോകത്തായിരുന്നു. അപ്പോള്‍ ലഭിച്ച പ്രശസ്തി വല്ലാതെ എന്‍ജോയ് ചെയ്തുപോയി. ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ ചെയ്യണമെന്ന ബോധം അന്നുണ്ടായില്ല.

എന്നാല്‍ അന്ന് എന്ത് നല്ല അവസ്ഥയായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടെന്നും അതിലേക്ക് എത്താനുള്ള ശ്രമത്തിലുമാണ് അദ്ദേഹമിപ്പോള്‍. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ ചതുരം എന്ന സിനിമയിലെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിഷാന്ത്. മികച്ച പ്രതികരണങ്ങളാണ് ചതുരത്തിന് ലഭിക്കുന്നത്. സ്വാസിക പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Nishanth Sagar life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES