മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ജയറാം നായക വേഷത്തിൽ എത്തിയ പട്ടാഭിഷേകം. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ലക്ഷ്മി കുട്ടി എന്ന ആന. എന്നാൽ ഇപ്പോൾ ലക്ഷ്മി കുട്ടിയേയും പട്ടാഭിഷേകം സിനിമയേയും കുറിച്ച് തിരക്കഥകൃത്തായ രാജൻ കിരിയത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. കുറുമ്പിയായി ലക്ഷ്മി കുട്ടി ആയി നിറഞ്ഞാടിയതിന്റെ വിജയാഘോഷം കാണാൻ പക്ഷേ അവൾ ഉണ്ടായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ നുറാം വാർഷികത്തിന്റെ സമയത്ത് വയറ്റിൽ അസുഖം വന്നാണ് ആന ചരിഞ്ഞത്.
അതുപോലെ ലക്ഷ്മി കുട്ടി പിടിയാന ആയിരുന്നില്ലെന്നും ആദ്ദേഹം പറഞ്ഞു. തിരുവല്ലയിലെ രാജു മല്ല്യയത്തിന്റെ ആനയായിരുന്നു ലക്ഷ്മി കുട്ടി. സിനിമയിലേയ്ക്ക് എത്തുമ്പോൾ വെറും രണ്ടര വയസ്സ് മാത്രമായിരുന്നു അതിന് പ്രായം. ഒരു തിരക്കഥകൃത്ത് എന്ന നിലയിൽ തനിക്ക് എഴുത്ത് മാത്രമായിരുന്നു പണി പക്ഷേ സംവിധായകനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രത്തിലെ ഒരോ സീനും എടുത്തതെന്നും ആനയോട്ടമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ ജയറാമിൻ്റെ ആനയുമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.