മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരദമ്പതികളാണ് കലാഭവന്‍ നവാസും നടി രഹ്നയും. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയാണ്. എന്നാൽ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരദമ്പതികൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വെറുമൊരു കുടുംബിനിയായി ഭാര്യയെ ഒതുക്കിയിട്ടില്ലെന്നും രഹ്നയുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ടെന്നും ആയിരുന്നു താരം അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്.
‘വീണ്ടും സിനിമയും പരിപാടികളുമായി സജീവമായിട്ടുണ്ട്. കൊറോണ കാലത്ത് ചില വര്‍ക്കുകള്‍ ചെയ്ത് വെച്ചിട്ടുണ്ട്. കൂടാതെ നേരത്തെ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആരോ, വനിത തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകള്‍. രഹ്നനെ കുടുംബിനിയായി ഒതുക്കി നിര്‍ത്തിയിട്ടില്ല. അവള്‍ അവളുടേതായ താല്‍പര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളുണ്ടായപ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കായിരുന്നു. കുടുംബമായി ജീവിക്കുമ്പോള്‍ അതും പ്രധാനപ്പെട്ടതാണെല്ലോ… കൂടാതെ രഹ്ന ബ്യൂട്ടീഷന്‍ കോഴ്‌സ്, ഫാഷന്‍ ഡിസൈനിങ് എന്നിവ പഠിച്ചിട്ടുണ്ട്. ബൊട്ടീക്, ബ്രൈഡല്‍ മേക്കപ്പ് എന്നിവയും രഹ്ന ചെയ്യുന്നുണ്ട്. വീട്ടില്‍ ഒതുങ്ങി കൂടാതെ തിരക്കുള്ള ജീവിതം തന്നെയാണ് രഹ്നയുടേതും.- കലാഭവന്‍ നവാസ് പറഞ്ഞു.
കൃഷി ചെയ്യണമെന്ന് തീരുമാനിച്ച് തുടങ്ങിയതല്ല. ആദ്യം പാല് ലഭിക്കുന്നതിന് വേണ്ടി ആട് വളര്‍ത്തല്‍ തുടങ്ങി. പിന്നീട് അത് പച്ചക്കറി കൃഷി, കോഴി വളര്‍ത്തല്‍ എന്നിവയിലേക്കും തിരിഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം പറമ്പില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു ഇഷ്ടം. എല്ലാം വലിച്ച് വാരി ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. നായികയെക്കാള്‍ ഇഷ്ടം സഹനടിയായി ചെയ്യാനായിരുന്നു. അതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്തിരുന്നു. ഹീറോയിനായിട്ട് വിളിക്കാന്‍ വരുമ്പോള്‍ ഞാന്‍ ഒഴിവാക്കി വിടുകയായിരുന്നു. സീനിയല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം മത്സരിച്ച് അഭിനയിക്കാനായിരുന്നു ഇഷ്ടം.-രഹ്ന പറഞ്ഞു.
എനിക്ക് സിനിമാ സൗഹൃദങ്ങള്‍ കുറവാണ്. നേരിട്ട് കാണുമ്പോഴാണ് കൂടുതലും സൗഹൃദം പുതുക്കുന്നത്. സംയുക്ത വര്‍മയുമായി നല്ല സൗഹൃദം അന്നും ഇന്നുമുണ്ട്. അത് മുറിഞ്ഞ് പോയാലും വീണ്ടും എങ്ങനെയെങ്കിലും സൗഹൃദം കൂടിച്ചേരും. വേറെ ആരെയും അധികം വിളിച്ച് സംസാരിക്കാറില്ല. നടന്‍ മുരളിയുമായും നല്ല ബന്ധമുണ്ടായിരുന്നു. അച്ഛനെപ്പോലെയാണ് കണ്ടിരുന്നത്. കാരുണ്യമായിരുന്നു അദ്ദേഹത്തോടൊപ്പം ചെയ്ത ആദ്യ സിനിമ. എല്ലാവര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. അന്നും ഞാന്‍ നന്നായി അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു’ രഹ്ന