Latest News

പതിനഞ്ച് ഇഞ്ചോളം ഉള്ളില്‍ തുരന്ന് കുടലിനെ റീ പ്രൊഡ്യൂസ് ചെയ്ത് ആ കുടലിന് ജീവന്‍ വെപ്പിക്കുന്നു; നൂല്‍പ്പാലത്തിലൂടെ കടന്ന് പോകുന്നത് പോലെ; ഒന്നുകില്‍ നൂല്‍പ്പാലം പൊട്ടാം; അല്ലെങ്കില്‍ അപ്പുറത്തെത്താം;  സ്ത്രീയായി മാറാന്‍ വേണ്ടിയെടുത്ത പ്രയത്‌നത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ 

Malayalilife
 പതിനഞ്ച് ഇഞ്ചോളം ഉള്ളില്‍ തുരന്ന് കുടലിനെ റീ പ്രൊഡ്യൂസ് ചെയ്ത് ആ കുടലിന് ജീവന്‍ വെപ്പിക്കുന്നു; നൂല്‍പ്പാലത്തിലൂടെ കടന്ന് പോകുന്നത് പോലെ; ഒന്നുകില്‍ നൂല്‍പ്പാലം പൊട്ടാം; അല്ലെങ്കില്‍ അപ്പുറത്തെത്താം;  സ്ത്രീയായി മാറാന്‍ വേണ്ടിയെടുത്ത പ്രയത്‌നത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ 

സോഷ്യല്‍മീഡിയയില്‍ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. രഞ്ജുവിന്റെതായി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാംതന്നെ വൈറലാകാറുണ്ട്. ആണ്‍ ശരീരത്തില്‍ നിന്നും പെണ്‍ ശരീരത്തിലേക്ക് പോകാന്‍ സര്‍ജറി നടത്തിയതിനെക്കുറിച്ച് താരം കുറിപ്പ് പങ്ക് വച്ചിരുന്നു. ഇപ്പോള്‍ ആ സര്‍ജറിയെക്കുറിച്ചും താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

എസ്ആര്‍എസ് സര്‍ജറി മൂന്ന് തരത്തിലുണ്ട്. നോര്‍മലി പുറമേ നിന്ന് നോക്കുമ്പോള്‍ പെണ്ണിന്റെ അവയവം പോലെ തോന്നും. ബാഹ്യമായുള്ള ഒരു ഇന്റരാക്ഷനും നടക്കില്ല. അതാണ് ഒരു സര്‍ജറി രണ്ടാമത്തെ സര്‍ജറി പെനിസ് എടുത്ത് വജൈന ക്രിയേറ്റ് ചെയ്യുന്നതാണ്. ഫ്യൂച്ചറില്‍ കൃത്യമായ പരിചരണമില്ലെങ്കില്‍ ആ സര്‍ജറി പരാജയപ്പെടും. ഹോള്‍ അടഞ്ഞ് പോകും മൂന്നാമത്തെ സര്‍ജറിയാണ് കോംപ്ലിക്കേറ്റാണ്. കുടലെടുത്തുള്ള സര്‍ജറിയാണിതെന്ന് രഞ്ജു പറയുന്നു.

പതിനഞ്ച് ഇഞ്ചോളം ഉള്ളില്‍ തുരന്ന് കുടലിനെ റീ പ്രൊഡ്യൂസ് ചെയ്ത് ആ കുടലിന് ജീവന്‍ വെപ്പിക്കുന്നു. ചിലരുടെ കുടല്‍ മരിച്ച് പോകും. ചിലരുടെ കുടല്‍ മറ്റ് ഞരമ്പുകളുമായി ചേര്‍ന്ന് ജീവന്‍ വെക്കും. ആദ്യത്തെ സര്‍ജറിക്ക് വലിയ കോംപ്ലിക്കേഷനില്ല. രണ്ടാമത്തെ സര്‍ജറിക്ക് കോംപ്ലിക്കേഷനുണ്ട്. പക്ഷെ മൂന്നാമത്തെ സര്‍ജറിക്ക് കുറച്ച് ബുദ്ധിമുട്ടുള്ള കോംപ്ലിക്കേഷനുണ്ട്. നമ്മള്‍ നൂല്‍പ്പാലത്തിലൂടെ കടന്ന് പോകുന്നത് പോലെയാണ്. ഒന്നുകില്‍ നൂല്‍പ്പാലം പൊട്ടാം. അല്ലെങ്കില്‍ നൂല്‍പ്പാലത്തിന് അപ്പുറത്തെത്താം. ഹോള്‍ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് ഒന്നുകില്‍ മൂത്രനാളത്തിന് ഡമേജ് സംഭവിക്കാം. അല്ലെങ്കില്‍ മലദ്വാരത്തിന്. അത്രയും ഡിഫിക്കല്‍റ്റായാണ് ക്രിയേറ്റ് ചെയ്യുന്നതെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

പണ്ട് കാലത്ത് ആശുപത്രിയിലല്ലാതെ സര്‍ജറി ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് വളരെ ബുദ്ധിമുട്ടാണ്, മരണം വരെ സംഭവിച്ച കേസുകളുണ്ടായിട്ടുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായി തനിക്കറിയില്ലെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി. അത്തരം കള്‍ച്ചറുമായി താന്‍ അടുത്തിടപഴകിയിട്ടില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. താന്‍ സ്ത്രീയായി മാറാന്‍ വേണ്ടിയെടുത്ത പ്രയത്‌നത്തെക്കുറിച്ച് നേരത്തെ രഞ്ജു രഞ്ജിമാര്‍ തുറന്നെഴുതിയിരുന്നു.


'രണ്ടു കൈകാലുകള്‍ ബന്ധിച്ചു. ഓര്‍മ്മമകള്‍ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയില്‍ എന്റെ ഉടലിനെ രണ്ടായി പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍. ആ ദിവസം ഇന്നാണ് പെണ്ണാകുക എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക. ഒരു ദിവസം എങ്കില്‍ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത ദിവസം'

'നിങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ് കാണാന്‍ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും. ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങള്‍ക്ക് തടയാന്‍ ആവില്ല, സ്‌നേഹം, പരിഗണന, ഉള്‍കൊള്ളാന്‍ ഒന്നും ആവശ്യപ്പെട്ടു ഞങ്ങള്‍ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേര്‍ക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ' എന്നാണ് അന്ന് രഞ്ജു രഞ്ജിമാര്‍ കുറിച്ചത്.

ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടുന്ന ട്രാന്‍സ് വ്യക്തികളെ വഞ്ചിക്കുന്ന പുരുഷന്‍മാരുമുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. സര്‍ജറിക്ക് സ്വരുക്കൂട്ടി വെക്കുന്ന രപണം പോലും പ്രണയം നടിച്ച് കൈക്കലാക്കുന്നവരുണ്ട്. വീട്ടില്‍ നിന്നുള്ള സ്‌നേഹം അവര്‍ക്ക് നഷ്ടപ്പെട്ടു. ശരീരം വിറ്റും മറ്റു വീട്ടിലെ കാര്യങ്ങളും നോക്കുന്നവരാണ് അവര്‍. അമ്മയ്‌ക്കോ അച്ഛനോ വയ്യ എന്നറിഞ്ഞാല്‍ കിട്ടിയ പണമെല്ലാം അവര്‍ കൊണ്ട് കൊടുക്കും. അപ്പോഴും സ്വന്തം വീട്ടിലേക്ക് വരാനുള്ള അനുവാദം അവര്‍ക്കില്ലെന്നും രഞ്ജു രഞ്ജുമാര്‍ തുറന്നടിച്ചു. വീട്ടിലേക്ക് വരല്ലേ, ചേച്ചിയുടെ ഭര്‍ത്താവുണ്ടേ, ചേട്ടന്റെ ഭാര്യയുണ്ടേ എന്ന് കുട്ടികളോട് പറയും. സ്‌നേഹിക്കാന്‍ ആരുമില്ലാത്ത ഘട്ടത്തില്‍ പ്രണയം നടിച്ച് വരുന്നവരുടെ ചതിയില്‍ ഇവര്‍ വീണ് പോകുകയാണെന്നും രഞ്ജു തുറന്നടിച്ചു.


 

renju renjimar about surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES