പ്രശസ്ത മലയാളം സംവിധായകൻ ജയരാജിന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയായിരുന്നു ഈ ചിത്രത്തിലെ നായകകഥാപാത്രമായ കണ്ണൻ പെരുമലയൻറെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്. ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. എന്നാൽ ഇപ്പോൾ മികച്ച പ്രക്ഷക പ്രശംസ നേടിയ ചിത്രത്തിൻ്റെ ആദ്യ ദിവസം തന്നെ മഞ്ജുവാരിയർ കാരണം ഷൂട്ട് മുടങ്ങുകയും, ചിത്രത്തിലെ ഒരു പ്രധാന നടനെ മാറ്റി ഒരു പുതുമുഖത്തെ കൊണ്ടുവരുകയും ചെയ്ത സാഹചര്യവുംവെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതവ് കെ രാധാകൃഷ്ണൻ.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. തന്റെ ആദ്യ ചിത്രമായിരുന്നു കളിയാട്ടം ഷൂട്ടിങ്ങിന്റെ തലേ ദിവസം മഞ്ജു വാര്യർക്ക് ചിക്കൻ പോക്‌സ് പിടിപെട്ടു. മഞ്ജു വാര്യർ ഇല്ലാതെ ഷൂട്ടിങ്ങിനെ പറ്റി ചിന്തിക്കാൻ പോലുമാകില്ലെന്നാണ് അന്ന് ജയരാജ് പറഞ്ഞത്. കാരണം മഞ്ജുവിൻ്റെ കഥാപാത്രം അത്ര ഇംപോർട്ടൻ്റാണ് ആ സിനിമയിൽ.
അവസാനം പ്ലാൻ മാറ്റി ബ്രേക്ക് ചെയ്യാൻ തീരുമാനിക്കുകയും. യൂണിറ്റിനോട് വരണ്ടെന്ന് പറയുകായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ ലാലിന്റെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മുരളിയെയായിരുന്നു. അദ്ദേഹത്തൊട് സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തിരുന്നു എന്നാൽ രണ്ടാമത് ചെയ്യാൻ തുടങ്ങുമ്പോഴാണ് മുരളിയ്ക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിക്കുന്നത്.
ലാലിനെ എവിടെയോ കണ്ടപ്പോൾ സംവിധായകനായ ജയരാജിന് സ്‌ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസമായിരുന്നു. അങ്ങനെയാണ് ലാൽ ആ ചിത്രത്തിലെത്തുന്നത്. പിന്നീട് മുരളിയെ കണ്ട് കാര്യം പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ ചിത്രത്തിൽ നിന്ന് മാറ്റിയതിന്റെ ദേഷ്യം അവസാനം വരെ തന്നോടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.