Latest News

പാമ്പിനെ കണ്ട് പേടിക്കുകയുണ്ടായി; അതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി; കുഞ്ഞിനെ നഷ്‌ടമായ വേദന പങ്കുവച്ച് ഗായിക വിദ്യ സ്വരാജ്

Malayalilife
 പാമ്പിനെ കണ്ട് പേടിക്കുകയുണ്ടായി; അതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി; കുഞ്ഞിനെ നഷ്‌ടമായ വേദന പങ്കുവച്ച് ഗായിക വിദ്യ സ്വരാജ്

വിനയൻ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ഒരു ഹൊറർ മലയാളചലച്ചിത്രമാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ്, തരുണി സച്ച്ദേവ്, മീനാക്ഷി, കാർത്തിക, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ബാബു പണിക്കർ, രമേഷ് നമ്പ്യാർ എന്നിവരാണ്. എം. ജയചന്ദ്രനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.  ഈ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടുന്നവയായിരുന്നു. എന്നാൽ ചിത്രത്തിലെ  കുക്കുറു കുക്കു കുറുക്കന്‍ എന്ന പാട്ട് പാടി ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ് വിദ്യ സ്വരാജ്. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയ താരം തന്റെ ജീവിതത്തില്‍ നടന്ന അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് ഈയിടെ സംസാരിക്കുകയുണ്ടായി.

അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് വിദ്യയുടെ കുടുംബം. പക്ഷെ വിദ്യയും അനുജയും ജനിക്കുന്നതിന് മുന്‍പേ തന്നെ അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. അച്ഛന് യാതൊരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ വയ്യ എന്ന രീതിയിലായിരുന്നു. അങ്ങനെയാണ് അമ്മയുടെ വീട്ടിലേക്ക് തന്നെ വരുന്നത്. അമ്മയുടെ അമ്മയും ഞാന്‍ പപ്പ എന്ന് വിളിക്കുന്ന അപ്പാപ്പനും ചേര്‍ന്നാണ് വിദ്യയേയും അനുജനെയും വളർത്തുന്നത്. കുറേ കാലം അച്ഛനെയും അവർ തന്നെ നോക്കി. വിദ്യക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. പിന്നെ എപ്പോഴെങ്കിലും കയറി വരും. തോന്നുമ്പോള്‍ പോവും. കുറേ കാലത്തേക്ക് ഒരു വിവരവും ഉണ്ടാവില്ല.

വിദ്യാക്കെല്ലാം അപ്പാനെന്ന പപ്പയായിരുന്നു. വിദ്യക്ക് അച്ഛനോടും അമ്മയോടും ഇല്ലാത്ത ഇന്റിമസി തോന്നിയതും പപ്പയോട് ആയിരുന്നു. അതുകൊണ്ട് തന്നെ വിദ്യ പ്രേമത്തില്‍ ആയപ്പോള്‍ അവർ വിഷമിയ്ക്കുമോ എന്നതായിരുന്നു മാനസികമായി വിദ്യയെ തളര്‍ത്തിയത്. വീട്ടിന്റെ അയല്‍ പക്കത്ത് താമസിക്കാന്‍ വന്ന ആളായിരുന്നു സ്വരാജ്. അദ്ദേഹത്തിന്റെ ഒറ്റപ്പെടലിനെ കുറിച്ച് അറിഞ്ഞപ്പോഴുള്ള സിംപതി പ്രണയമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെയും അച്ഛന്‍ ഉപക്ഷിച്ച് പോയതാണ്. അമ്മ ഗള്‍ഫിലാണ്. ബന്ധുക്കളുടെ വീട്ടില്‍ നിന്നും, ആശ്രമത്തില്‍ നിന്നുമൊക്കെയാണ് സ്വരാജ് വളര്‍ന്നത്. അത് എല്ലാം അറിഞ്ഞപ്പോള്‍ പ്രണയിച്ച് പറ്റിക്കാനും വിദ്യക്ക് തോന്നിയില്ല. അവസാനം എല്ലാവരുടെയും സമ്മതത്തോടെ തന്നെയാണ് വിവാഹം നടന്നത്. വിവാഹത്തിനും അച്ഛന്‍ എത്തിയിരുന്നില്ല.

ഇപ്പോള്‍ വിദ്യക്ക് അഞ്ച് വയസ്സുള്ള കുഞ്ഞ് ഉണ്ട്. അതിന് മുന്‍പ് ഒരു വാവ ജനിച്ചിരുന്നു, പതിമൂന്ന് ദിവസം ജീവിച്ച് അത് മരിച്ചു പോയി. ഞാന്‍ അവനെ ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പാമ്പിനെ കണ്ട് പേടിക്കുകയുണ്ടായി. അതോടെ കുഞ്ഞിന് വയറ്റില്‍ അനക്കമില്ലാതെയായി. ആദ്യം നിസ്സാരമാക്കി വിട്ടു. പിന്നീട് സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ കോംപ്ലിക്കേഷനാണ് എന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞ്, അല്ലെങ്കില്‍ അമ്മ എന്നതാണ് സ്ഥിതി. വേഗം മെഡിക്കല്‍ കോളേജിലേക്കോ ഇന്‍ക്യുബിലേറ്ററുള്ള സ്വകാര്യ ആശുപത്രിയിലേക്കോ മാറണം എന്ന് അവർ പറഞ്ഞു. കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഞങ്ങള്‍ സ്വകാര്യ ആശുപത്രിയിലേക്ക് തന്നെ പോയി. അപ്പോള്‍ ഭര്‍ത്താവ് സ്വരാജ് ഗള്‍ഫില്‍ ആയിരുന്നു.

വിദ്യ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രസവിച്ചു. സിസേറിയനായിരുന്നു. കുഞ്ഞ് ഏതാനും ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീരെ വളര്‍ച്ച ഉണ്ടായിരുന്നില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യ കുഞ്ഞിനെ കണ്ടത്. വിദ്യയുടെ സാമിപ്യത്തില്‍ കുഞ്ഞ് അനങ്ങുന്നത് പോലെ അവൾക്ക് തോന്നുമായിരുന്നു. ഡോക്ടറോട് ചോദിച്ച് ഫോട്ടോ എടുത്ത് ഭര്‍ത്താവിന് അയച്ച് കൊടുത്തു. ഒരാഴ്ചയിലേറെ ആ ആശുപത്രിയില്‍ നിന്നുവെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഒരു ഗ്യാരണ്ടിയും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ല. ജീവനോടെ തിരിച്ചുകിട്ടുമെങ്കില്‍ വീടും സ്ഥലവും വിറ്റിട്ടും വാവയെ ചികിത്സിക്കാം എന്ന് പപ്പ പറഞ്ഞിരുന്നു. പക്ഷെ ഡോക്ടര്‍മാര്‍ ഉറപ്പ് തന്നില്ല. അങ്ങനെ ഞങ്ങള്‍ വാവയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നാം ദിവസം മരണപ്പെട്ടു. അതിന് ശേഷം ഞാന്‍ ഡിപ്രഷനിലായി – വിദ്യ പറഞ്ഞു

singer vidhya swaraj words about child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES