Latest News

തൃശൂര്‍ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തതിന്റെ അന്ന് ജോഷി ഏട്ടന്‍ വിളിച്ചു; അതേ സമയത്ത് തന്നെ അടൂര്‍ ഗോപാലകൃഷ്ണനും മറ്റൊരു ചിത്രത്തിനായി തന്നെ വിളിച്ചു;പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം വിളിച്ചത് തന്നെയാണെന്ന്  സുരേഷ് ഗോപി

Malayalilife
 തൃശൂര്‍ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തതിന്റെ അന്ന് ജോഷി ഏട്ടന്‍ വിളിച്ചു; അതേ സമയത്ത് തന്നെ അടൂര്‍ ഗോപാലകൃഷ്ണനും മറ്റൊരു ചിത്രത്തിനായി തന്നെ വിളിച്ചു;പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം വിളിച്ചത് തന്നെയാണെന്ന്  സുരേഷ് ഗോപി

ജോജു ജോര്‍ജ് പ്രധാനവേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ. തൃശൂരില്‍ ജനപ്രതിനിധിയാകാന്‍ നോമിനേഷന്‍ സമര്‍പ്പിച്ച സമയത്താണ് പൊറിഞ്ചു മറിയം ജോസിനു വേണ്ടി സംവിധായകന്‍ ജോഷി തന്നെ വിളിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.

നടന്റെ വാക്കുകള്‍ ഇങ്ങനെ

തൃശൂര്‍ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തതിന്റെ അന്ന് ജോഷി ഏട്ടന്‍ വിളിച്ചിട്ടു പറഞ്ഞു, 'ഡാ നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവില്‍ എനിക്കൊരു വേഷം ചെയ്തു താ'

അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ജോഷിയേട്ടാ, ഇത് ഞാന്‍ ഏറ്റെടുത്തുപോയില്ലേ. ഇതില്ലായിരുന്നെങ്കില്‍ വന്നേനെ'.അതൊന്നും നടക്കില്ല നീ മര്യാദക്ക് ഇങ്ങോട്ടു വാടാ' എന്നാണ് ജോഷി സര്‍ തിരിച്ചു മറുപടി പറഞ്ഞത്.ഞാന്‍ പറഞ്ഞു, 'ജോഷിയേട്ടാ ആകപ്പാടെ കുഴപ്പമാകും. ജനങ്ങളോട് ഞാന്‍ ഉത്തരം പറയണ്ടേ'.

ആ സമയത്ത് തന്നെ അടൂര്‍ സാര്‍ എന്നെ വിളിക്കുന്നു 'സുരേഷ് വന്നാല്‍ എനിക്ക് ഈ പടം ചെയ്യാന്‍ പറ്റും. ഞാന്‍ ഇത് വേറൊരു രീതിയില്‍ പ്ലാന്‍ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷന്‍ ഒക്കെ അവര്‍ നടത്തിക്കോളും'.ഞാന്‍ പറഞ്ഞു, 'സര്‍ ഞാന്‍ കാന്‍ഡിഡേറ്റ് ആണ്'. അദ്ദേഹം പറഞ്ഞു, 'നീ ഒരു അഞ്ചു ദിവസം വന്നാല്‍ മതി ബാക്കി നമുക്ക് പിന്നീട് എടുക്കാം'. പക്ഷേ ഈ അഞ്ചു ദിവസവും പ്രധാനമാണെന്ന് മറുപടിയായി ഞാന്‍ പറഞ്ഞു'.- സുരേഷ് ഗോപി  പറഞ്ഞു.

suresh gopi about porinju film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES