Latest News

എലിസബത്തിനെ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു; എലിസബത്തിന് വേണ്ടത് മെഡിക്കല്‍ അറ്റന്‍ഷനാണ്, മീഡിയ അന്റന്‍ഷനല്ല; അവസാന വീഡിയോയിലൂടെ ബാല പങ്ക് വച്ചത്; പരാതി കൊടുത്തതിന് പിന്നാലെ ബാലയുടെ ഓഡിയോ ക്ലിപ് അടക്കം പുറത്ത് വിട്ട് എലിസബത്തും

Malayalilife
 എലിസബത്തിനെ ആത്മാര്‍ഥമായി  സ്‌നേഹിച്ചിരുന്നു; എലിസബത്തിന് വേണ്ടത് മെഡിക്കല്‍ അറ്റന്‍ഷനാണ്, മീഡിയ അന്റന്‍ഷനല്ല; അവസാന വീഡിയോയിലൂടെ ബാല പങ്ക് വച്ചത്;  പരാതി കൊടുത്തതിന് പിന്നാലെ ബാലയുടെ ഓഡിയോ ക്ലിപ് അടക്കം പുറത്ത് വിട്ട് എലിസബത്തും

സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിറയുന്നത് ബാലയും എലിസബത്തും തമ്മിലുള്ള വിവാദങ്ങളാണ്.ഇരുവരും ആരോപണ പ്രത്യാരോപണവുമായി പോകുകയാണ്. കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്ത് വരുകയും പിന്നാലെ കോകിലയും ബാലയും ചേര്‍ന്ന് തങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കുകയും ചെയ്തിരുന്നു.

എലിസബത്ത് ഉദയന്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും ്അവര്‍ കടുത്ത വിഷാദരോഗിയാണെന്നും അതുകൊണ്ടാണ് അവരുടെ ആദ്യ വിവാഹം വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹമോചനത്തിലെത്തിയതെന്നും ബാല പരാതി നല്കിയതിന് പിന്നാലെ തുറന്നടിച്ചു. എലിസബത്ത് വ്‌ലോഗിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രൂക്ഷഭാഷയിലാണ് ബാല പ്രതികരിച്ചത്. ഭാര്യ കോകില, അഭിഭാഷകര്‍ എന്നിവര്‍ക്കൊപ്പമാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ മുമ്പാകെ പരാതി നല്‍കാനെത്തിയത്. 

ബാലയുടെ വാക്കുകള്‍: എന്നെയും കുടുംബത്തെയും അവര്‍ മാനസികമായി പീഡിപ്പിക്കുന്നു. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസ ഇല്ലെങ്കില്‍, ഒരു മൊബൈല്‍ ഫോണ്‍ വച്ചിട്ട് എന്നെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ആ ലെവലിലാണ് കാര്യങ്ങള്‍. ഇത് ഒരു തൊഴിലാണോ? ഒരു സെലിബ്രിറ്റിയെ പേരെടുത്ത് അപമാനിക്കുന്നത്? എന്റെ ഭാര്യ കോകിലയെ 'എടീ' എന്നൊക്കെയാണ് വിളിക്കുന്നത്. ഇത് എവിടത്തെ സംസ്‌കാരമാണ്? ഇതിന് ഒരു അവസാനം വേണ്ടേ? ഒരു വെബ് സീരീസ് പോലെ പരമ്പര ആയാണ് വിഡിയോ ഇടുന്നത്. ഞാന്‍ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഒരുപാടു വേദനയോടെ ഞാനൊരു കാര്യം ചോദിക്കട്ടെ! ഞാന്‍ ബലാത്സംഗം ചെയ്യുന്ന ആളാണോ? ഒന്നര വര്‍ഷം, രണ്ടു വര്‍ഷം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ പറ്റുമോ? 

ഒരു പ്രാവശ്യം ചെയ്താല്‍ അല്ലേ റേപ്പ്? പിന്നെയും പിന്നെയും റേപ്പ് ചെയ്താല്‍ അതെങ്ങനെ റേപ്പ് ആകും? ഞാനൊരു ലിവര്‍ ട്രാന്‍സ്പ്ലാന്റ് രോഗിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓപ്പറേഷന്‍ സമയത്താണ് വന്നത്. അതിനു മുന്‍പ് അവര്‍ എവിടെയായിരുന്നു? അത് ആര്‍ക്കും അറിയില്ല. എലിസബത്ത് എവിടെ ആയിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. എന്തൊക്കെ പീഡനങ്ങളാണ് അവര്‍ പറയുന്നത്! ഈ ഒന്നര വര്‍ഷം കഴിഞ്ഞ് അവര്‍ എന്തിന് ഇപ്പോള്‍ പറയുന്നു. ഇത്രയും കാലം എലിസബത്ത് എവിടെ ആയിരുന്നു? എന്തുകൊണ്ട് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നു

കഴിഞ്ഞൊരു വിഡിയോയില്‍ അവരുടെ ഭര്‍ത്താവ് എവിടെ എന്നൊരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. അയാള്‍ ഒരു ഡോക്ടര്‍ ആയിരുന്നു. അതിന് മറുപടി പറഞ്ഞത് ആ ബന്ധം രണ്ടോ മൂന്നോ ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. എന്റെ അറിവില്‍ ആ ബന്ധം രണ്ട് ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ഒരു മലയാളി ഡോക്ടര്‍, ഇവരും ഡോക്ടര്‍... രണ്ടു പേരും ഒരേ പ്രഫഷന്‍. ഒരു ഡോക്ടറും ആക്ടറും വേര്‍പിരിഞ്ഞാല്‍ തെറ്റിദ്ധാരണ മൂലമെന്നു കരുതാം. രണ്ടു ഡോക്ടര്‍ തമ്മിലുള്ള ബന്ധം എന്തുകൊണ്ട് രണ്ട് ആഴ്ചയില്‍ അവസാനിച്ചു? അപ്പോള്‍ ഒരു ചോദ്യം വരില്ലേ? ജസ്റ്റിസ് ഫോര്‍ എലിസബത്ത് എന്നു പറയുന്ന പോലെ ജസ്റ്റിസ് ഫോര്‍ മെയില്‍ ഡോക്ടര്‍ എന്നു ഞാന്‍ പറഞ്ഞാല്‍ എത്ര പേര്‍ അംഗീകരിക്കും. 

അയാളുടെ ജീവിതം എന്തായെന്ന് അറിയാമോ നിങ്ങള്‍ക്ക്? ഒരു വിവാഹമോചന കേസില്‍ ഒരാള്‍ക്ക് എന്തൊക്കെ സംഭവിക്കുമെന്ന് അറിയാമോ? ഭയങ്കര കഷ്ടമാണ്. ഇതെല്ലാം കടന്നു വന്ന് മരണത്തെ നേരില്‍ കണ്ട്, ഒരു ലിവര്‍ ട്രാന്‍സ്പ്ലാന്റും നടത്തിയതിനു ശേഷം ഇപ്പോഴാണ് ഞാന്‍ സമാധാനമായി ഒരു വിവാഹജീവിതം നയിക്കുന്നത്. കൊച്ചി വിട്ട് വൈക്കത്തേക്ക് പോയി. അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ജീവിക്കുകയാണ്. ഈ മാസം 21ന് ഒരു പെണ്‍കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയ ഞാന്‍ നടത്തിക്കൊടുക്കുകയാണ്. സംശയമുള്ളവര്‍ക്ക് നേരില്‍ പോയി അന്വേഷിക്കാം. അല്ലെങ്കില്‍ വൈക്കത്ത് എന്റെ വീട്ടിലേക്ക് വരൂ. ഞാന്‍ ബില്‍ കാട്ടിത്തരാം. എന്റെ സ്വന്തം കാശാണ് ഞാന്‍ കൊടുത്തത്. എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാജമാണോ? എനിക്ക് കുഴല്‍പ്പണത്തിന്റെ പരിപാടി ഉണ്ടോ? ഇതെല്ലാം പച്ചനുണയാണ്. 

എത്രയെത്ര ആരോപണങ്ങള്‍! മരിച്ചു പോയ എന്റെ അച്ഛനെ അവര്‍ കണ്ടിട്ടു പോലുമില്ല. എന്നിട്ട് പറയുകയാണ്, ബാങ്കില്‍ പൈസ ഉണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്ന് എന്റെ അച്ഛന്‍ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ആരെങ്കിലും ഇതു പറയുമോ? ഞാന്‍ മുന്‍പ് പറഞ്ഞിരുന്നില്ലേ, ഇത് ഒരാളല്ല, കൂട്ടമായുള്ള ആക്രമണം ആണെന്ന്! ഇതിനൊരു ക്യാപ്റ്റന്‍ ഉണ്ട്. നാലഞ്ചു പേരാണ് ഇതു ചെയ്യുന്നത്. പിന്നെ, നിങ്ങള്‍ തന്നെ വിഡിയോ കണ്ടില്ലേ? രണ്ടു യുട്യൂബേഴ്‌സ് തൃശൂര്‍ വരെ പോയി അവര്‍ക്കു കൈ കൊടുത്ത് സംസാരിച്ചതൊക്കെ!

ഒരു യുട്യൂബ് ചാനല്‍ വഴി ഒരു ഭര്‍ത്താവിനെയും ഭാര്യയേയും നിരന്തരമായി അപമാനിക്കുക. ഞാനൊരു രോഗിയാണ്... ജീവിതം കാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ട ഒരു രോഗി! മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. മരിച്ചു പോയ എനിക്ക് ദൈവം ജീവന്‍ തിരികെ തന്നതാണ്. ആ ജീവനെയാണ് അവര്‍ തിരികെ എടുക്കാന്‍ നോക്കുന്നത്. നന്നായി ഞങ്ങള്‍ ജീവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? ഞാന്‍ വിവാഹം കഴിക്കും, എനിക്കും കുട്ടികള്‍ വേണം എന്ന് മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ! എനിക്കൊരു കുട്ടി ജനിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ലേ? ഞാനെല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. ഞാന്‍ റേപ്പ് ചെയ്യുമോ? അതു നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ പഠിച്ച ആളല്ലേ? വിദ്യാഭ്യാസം ഇല്ലേ? അവര്‍ ഡോക്ടര്‍ അല്ലേ? അവരെ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല? 

അവര്‍ പറയുന്നത് പൊലീസ് വീട്ടില്‍ വന്നു, പക്ഷേ, എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പൊലീസ് ചോദിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊക്കെ സംഭവിക്കുമോ? എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാനെന്തിന് പൊലീസില്‍ പരാതി കൊടുക്കണം? അവര്‍ ഒരു കടുത്ത വിഷാദരോഗിയാണ്. രണ്ടാഴ്ചയിലാണ് ആദ്യത്തെ വിവാഹം തകര്‍ന്നത്. അയാളൊരു ഡോക്ടര്‍ ആയതുകൊണ്ട് ബുദ്ധിയുണ്ടായിരുന്നു. ഈ സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. 


ഞാനും കോകിലയും കോകിലയുടെ ഇഷ്ടപ്രകാരമാണ് ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്. അതൊരു കുക്കിങ് ചാനലാണ്. അതില്‍ ഇതുവരെ മോശമായൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവര്‍ ഇപ്പോള്‍ കാശുണ്ടാക്കുന്നുണ്ട്. എനിക്കെത്ര നഷ്ടം? കേസ് കൊടുത്താല്‍ അവര്‍ എനിക്ക് തിരിച്ചു തരുമോ? എന്റെ പേര് പോയി, കരിയറില്‍ മോശപ്പേര്, സമൂഹത്തില്‍ ഞാനൊരു റേപ്പിസ്റ്റ്! 19 വയസിന് താഴെയുള്ള പെണ്ണിനെയും 60 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് എനിക്ക് താല്‍പര്യമെന്ന് പറയുന്നു! എന്താണിത്? എത്ര മോശമാണിത്? അമ്മൂമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലൈംഗികതാല്‍പര്യം ഉണ്ടെന്ന്! ഇങ്ങനെ ഒരു ഡോക്ടര്‍ സംസാരിക്കുമോ? അതോ മെന്റല്‍ പേഷ്യന്റ് സംസാരിക്കുമോ? 

എന്തുകൊണ്ട് സമൂഹത്തില്‍ വയലന്‍സ് ഉണ്ടാകുന്നു? മറ്റൊരാളുടെ സ്വാകര്യ ജീവിതത്തിലേക്ക് അതിക്രമിച്ച് കയറിപ്പോകുമ്പോഴാണ് വിഷയം വ്യക്തിപരമാകുന്നതും പ്രശ്‌നങ്ങളുണ്ടാകുന്നതും. ഇപ്പോള്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നിട്ടും എന്റെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നാല്‍, എന്റെ ഭാര്യയെ എടീ, വാടീ എന്നൊക്കെ പറഞ്ഞാല്‍ ഒരു ദിവസം ഞാന്‍ നടന്‍ ബാല ആയിരിക്കില്ല. ന്യായം നോക്കില്ല. ചിലപ്പോള്‍ ഞാന്‍ ഇടിക്കേണ്ടി വരും. അതു ഞാനല്ല, നിങ്ങളായാലും നിങ്ങളുടെ ഭാര്യയെ ഇങ്ങനെയൊക്കെ വിളിച്ചാല്‍ മുഖത്തടിക്കും. പക്ഷേ, വയലന്‍സ് വേണ്ടെന്നു വച്ച് ഞങ്ങളിപ്പോള്‍ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ഞാനിപ്പോള്‍ എടുത്തിരിക്കുന്ന ഈ ചുവട് എല്ലാവര്‍ക്കും മാതൃക ആകണം. ഞങ്ങള്‍ തീര്‍ച്ചയായും ജയിച്ചിരിക്കും,ബാല പറഞ്ഞു.


പരാതിക്കും ആരോപണങ്ങള്‍ക്കും പി്ന്നാലെ വീഡിയോയുമായി എലിസബത്തും എത്തി. നടന്‍ ബാലയ്‌ക്കെതിരെയുള്ള തെളിവ് പുറത്തുവിടുകയും ചെയ്തു. 50സക്കന്‍ഡ് ദൈര്‍ഘ്യമുള്ള  ഓഡിയോ ക്ലിപ്പാണ് എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ ബെഡ്‌റൂമിലേക്ക് കൊണ്ടു വന്നതിനെ എതിര്‍ത്തു സംസാരിക്കുന്ന എലിസബത്തിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. 


ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഓഡിയോ ക്ലിപ്പും മോതിരമാറ്റത്തിന്റെ വിഡിയോ ക്ലിപ്പും എലിസബത്ത് പുറത്തു വിട്ടത്. കേസിലോ ഭീഷണിപ്പെടുത്തലിലോ ഒന്നും താന്‍ തളരില്ല എന്നും എലിസബത്ത് ആവര്‍ത്തിച്ചു പറയുന്നു. ഇത്രയും തുറന്നു പറഞ്ഞിട്ടും പോലീസ് എന്തുകൊണ്ടാണ് അന്വേഷണത്തിന് തയ്യാര്‍ ആകാത്തത് എന്നാണ് എലിസബത്ത് ചോദിക്കുന്നത്. തന്റെ കൈയ്യില്‍ കലൂരിലുള്ള ഗസ്റ്റ് ഹൗസില്‍ വച്ചാണ് മോതിരം ഇടുന്നതെന്നും അയാളുടെ പേര് അടിച്ച റിങ് ആണ് ഇതെന്നും എലിസബത്ത് പറയുന്നു. ഇതൊന്നും എഡിറ്റ് ചെയ്തത് അല്ല എല്ലാത്തിനും തെളിവുകള്‍ ഉണ്ട്. ഞാന്‍ എവിടെയും എല്ലാം തുറന്നു പറയാന്‍ റെഡി ആണെന്നും എലിസബത്ത് പറയുന്നു.


എന്റെ വിവാഹം 2019 മേയ് മാസമായിരുന്നു. മൂന്നാഴ്ച ഒരുമിച്ചു താമസിച്ചു. പക്ഷേ ഡിവോഴ്‌സ് കുറച്ച് വൈകിയാണ് നടന്നത്. ഡോക്ടറിനെ തന്നെയാണ് വിവാഹം കഴിച്ചത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വിവാഹം നടക്കുന്നത്. എന്നെ ഡിവോഴ്‌സിനായി സഹായിച്ചത് പുള്ളി ആണെന്നും ആരോടും വിവാഹിതയെന്ന് പറയരുതെന്ന് ബാല നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും എലിസബത്ത് ആരോപിച്ചു

എലിസബത്ത് കോകിലയുടെ ആരോപണത്തിനും മറുപടി നല്‍കിയിരുന്നു.
എലിസബത്ത് ബാലയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്നും. ഇത് രഹസ്യ വിവാഹമായിരുന്നുമെന്നാണ് കോകില ആരോപിച്ചത്. ഇതിന് മറുപടിയുമായി എലിസബത്തും രംഗത്ത് എത്തി. നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന് പറഞ്ഞത് സത്യമാണ്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഒരു ഡോക്ടറിനെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം മൂന്ന് ആഴ്ച മാത്രമേ നിലനിന്നുള്ളു. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചത് എന്നും എലിസബത്ത് പറഞ്ഞു. മറ്റൊരു നടന്‍ കൂടി കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അയാള്‍ എന്നെ ചതിച്ചു അയാളെക്കുറിച്ചും വീഡിയോകളില്‍ പറയുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. 

2019 മേയിലായിരുന്നു എന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങള്‍ ഒരുമിച്ച് താമസിച്ചത്. വിവാഹമോചനം കുറച്ച് വൈകിപ്പോയി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിജയപ്പെട്ട ഡോക്ടറെയാണ് വിവാഹം കഴിച്ചത്. വിവാഹമോചനത്തിന് സഹായിച്ചത് ഈ നടനാണ്. ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തെളിവുകള്‍ തരാം. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ഒരാള്‍ മുമ്പ് ഒന്ന് കഴിഞ്ഞ്, അതും അയാളോട് പറഞ്ഞിട്ടാണ് ഈ കല്യാണത്തിലേക്ക് വന്നത്. അന്ന് വിവാഹമോചനത്തില്‍ പോലും കൂടെ നിന്ന ആള്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു. 

ഇതിന് മുമ്പ് എനിക്കൊരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടായിരുന്നു. അതിലായിരുന്നു ഞാന്‍ ട്രോള്‍ ഒക്കെ ഇട്ടിരുന്നത്. വിവാഹമോചനം കഴിഞ്ഞ ശേഷമാണ് ട്രോളുകളിലേക്ക് തിരിഞ്ഞത്. റിലേഷന്‍ സ്റ്റാറ്റസില്‍ ഡിവോഴ്സി എന്നായിരുന്നു വെച്ചിട്ടുണ്ടായിരുന്നത്. ആ പ്രൊഫൈലില്‍ നിന്നാണ് ഇയാളെ പ്രൊപ്പോസ് ചെയ്യുന്നത്. ഞാന്‍ ആരേയും പറ്റിച്ചിട്ടില്ല. മുമ്പത്തെ വിവാഹത്തെക്കുറിച്ച് ആരോടും പറയരുത്, അത് എനിക്ക് നാണക്കേടാണെന്ന് വിവാഹ ശേഷം ഈ മനുഷ്യന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. 

അന്നത്തെ ഫേസ്ബുക്ക് പ്രൊഫൈലില്‍ 5000 സുഹൃത്തുക്കളും 16000 ഫോളോവേഴ്സും ഉണ്ടായിരുന്നു. പുള്ളിയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയ സമയത്ത്, അതിനെ എന്ത് പേര് വിളിക്കണമെന്ന് അറിയില്ല. താമസിക്കാന്‍ തുടങ്ങിയ സമയത്ത് ആ പ്രൊഫൈല്‍ അയാള്‍ ഡിലീറ്റ് ചെയ്തു. അതിലാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തതൊക്കെ. അന്ന് ഉണ്ടായിരുന്ന എന്റെ ഫോണ്‍ അദ്ദേഹം എറിഞ്ഞുപൊട്ടിച്ചു, സിം നാശമാക്കി. ആ നമ്പര്‍ ഇപ്പോള്‍ വേറെ ആളുടെ കൈയിലാണ്. ആദ്യത്തേത് മ്യൂച്ചല്‍ ഡിവോഴ്സ് ആയിരുന്നു. 15 വര്‍ഷമായിട്ട് എന്ത് മരുന്നാണ് ഞാന്‍ കഴിക്കുന്നത്. സെപ്തംബര്‍ 8-ന് എനിക്ക് 31 വയസാകും. 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. എന്ത് മരുന്നാണ് ഞാന്‍ കഴിക്കുന്നതെന്ന് തെളിവു തന്നാല്‍ നന്നായിരുന്നു. പതിനഞ്ച് വര്‍ഷം പുറകിലേക്ക് പോയാല്‍ എനിക്ക് 15 വയസേ ഉണ്ടാകൂ. അപ്പോള്‍ മുതല്‍ എന്ത് മരുന്നാണ് കഴിക്കുക. അടുത്താണ് ഞാന്‍ ഡിപ്രഷന്റെ മരുന്നുകള്‍ കഴിക്കുന്നത്. അതല്ലാതെ പനി വരുമ്പോഴൊക്കെ മരുന്ന് കഴിച്ചിട്ടുണ്ടാകും. 

എട്ട് ഒന്‍പത് ക്ലാസ് പരീക്ഷാ റാങ്കിങ്ങില്‍ ആദ്യത്തെ അഞ്ചുപേരില്‍ ഞാന്‍ ഉണ്ടായിരുന്നു. പത്താംക്ലാസില്‍ ഫുള്‍ എ പ്ലസ് ആയിരുന്നു. ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. കേരളത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സ്‌കൂളിലോ കോളേജിലോ എന്നെ പറ്റി യാതൊരു പരാതിയും ഇല്ല. ഇനി വരോ എന്ന് എനിക്കറിയില്ല. ഇനി കള്ളക്കേസൊന്നും വരില്ലെന്ന് വിചാരിക്കുന്നു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി പരീക്ഷ എഴുതി പാസായി എന്നൊക്കെ ഭയങ്കര അഹങ്കാരത്തില്‍ വിളിച്ചു പറയുന്ന ആളുകളെ എനിക്കറിയാം. അവര്‍ക്കൊന്നും ഈ പരീക്ഷ എഴുതി ജയിച്ചതിന്റെ വില മനസ്സിലാകില്ല. ഈ പറഞ്ഞ നടന്‍ തന്നെയാണ് എന്നോട് പറഞ്ഞത്, പരീക്ഷയുടെ സമയത്ത് പുള്ളിയുടെ അച്ഛന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട് എന്ന്. അങ്ങനെയുള്ള ആളുകള്‍ക്ക് ശരിയായ രീതിയില്‍ പരീക്ഷ എഴുതി പാസായതിന്റെ കാര്യം മനസ്സിലാകില്ല. ഇയാളുടെ സര്‍ജറി കഴിഞ്ഞ് മൂന്നാമത്തെ ദിവസത്തില്‍ ഞാന്‍ സത്യങ്ങളൊക്കെ അറിഞ്ഞു. 

അപ്പോള്‍ കൂടെ ഉള്ള നടന്‍, ആ ആളെക്കുറിച്ച് വേറെ പറയാനുണ്ട്. അയാള്‍ കൂടെ നിന്ന് പറ്റിക്കുകയായിരുന്നുവെന്ന് പുതിയ കല്യാണ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി. അവന്‍ കള്ളു കുടി തുടങ്ങിയല്ലേ എനിക്ക് വെറുത്തുപോകും എലിസബത്തേ. നമ്മള്‍ അഞ്ചുപേരൊക്കെ എത്ര കഷ്ടപ്പെട്ട് നിന്നിട്ടാണ് അവന്റെ കാര്യങ്ങള്‍ നോക്കിയത്. അവസാനം ഡിസ്ചാര്‍ജ് ആയി മൂന്നാം ദിവസത്തില്‍ അവന്‍ കള്ളുകുടി തുടങ്ങി. ഇനി ഞാനവനെ കാണില്ലെന്ന് പറഞ്ഞ ആള് എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് എന്നെ ചതിക്കുകയായിരുന്നുവെന്നാണ് എനിക്ക് മനസ്സിലാകുന്നത്.
 

bala elizabeth udayan case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES