Latest News

അവിടുത്തെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്; സിനിമയില്‍ നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല; നന്‍പകലിനെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക; ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണ  ആരോപണങ്ങളുണ്ടെന്ന് അനുകൂലിച്ച് സംവിധായകന്‍ പ്രതാപ് ജോസഫും

Malayalilife
topbanner
അവിടുത്തെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്; സിനിമയില്‍ നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല; നന്‍പകലിനെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക; ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണ  ആരോപണങ്ങളുണ്ടെന്ന് അനുകൂലിച്ച് സംവിധായകന്‍ പ്രതാപ് ജോസഫും

മ്മൂട്ടി തകര്‍ത്താടിയ ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം സിനിമയ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് സംവിധായിക.  സില്ലു കരുപ്പട്ടി, എലേ, പൂവരസം പീപ്പി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹലീത ഷമീമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹലിത സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ എലേയ് എന്ന സിനിമയിലെ നിരവധി അംശങ്ങള്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലേക്ക് അടര്‍ത്തിയെടുത്തിരിക്കുന്നതായി ഹലിത ആരോപിക്കുന്നു. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഡിണ്ടിഗല്‍ ജില്ലയില്‍ പളനിക്കടുത്ത മഞ്ഞനായ്ക്കന്‍പട്ടിയിലാണ്. 

എലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതിലേ ആശയങ്ങളും ലാവണ്യവും ഒരു ദാക്ഷിണ്യവുമില്ലാതെ അതേ പടി അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹലിത പറഞ്ഞു. ഐഎഫ്എഫ്‌കെ വേദിയിലും പിന്നീട് തിയേറ്ററിലും മികച്ച പ്രേക്ഷക പ്രശംസ നേടിയ നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്‌ളിക്‌സിലൂടെ കഴിഞ്ഞ ദിവസമാണ് ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിച്ചത്.

ഹലിത ഷമീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു സിനിമയില്‍ നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. 'ഏലേ'എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് 'നന്‍പകല്‍ നേരത്ത് മയക്ക'വും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. 

പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല'. ഹലിതാ ഷമീം കുറിച്ചു.

ഹലിത ഷമീിം ഉയര്‍ത്തിയ ആരോപണങ്ങളെ പിന്തുണച്ച് സംവിധായകന്‍ പ്രതാപ് ജോസഫും രംഗത്തെത്തി.ഇത് യാദൃശ്ചികമല്ലെന്നും ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ടെന്ന് പ്രതാപ് ജോസഫ് പറയുന്നു.

ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം എന്ന വിഷയമാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം ആളുമാറല്‍ ആണ്. ഒരേ ലൊക്കേഷന്‍, ഒരേ കാമറമാന്‍, സമാനമായ ചില സന്ദര്‍ഭങ്ങള്‍. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീര്‍ച്ചയായും രണ്ട്‌സിനിമകളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്‌ലേവറുകളാണ് നന്‍പകലില്‍ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററില്‍ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്.

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത് എന്ന് പ്രതാപ് ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിച്ചിരിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ്  ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളിയായ ജെയിംസ് , തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോ ജോസ് പെല്ലിശേരിക്കും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 

 

halitha shameem plagiarizing nanpakal nerathu mayakkam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES