Latest News

ഭര്‍ത്താവുമായുള്ള റിലേഷന്‍ഷിപ്പിന് മുമ്പുതന്നെ കാന്‍സര്‍ തിരിച്ചറിഞ്ഞു;അര്‍ബുദത്തിന് ചികിത്സതുടങ്ങി ഒരുവര്‍ഷത്തിന് ശേഷമാണ് വിവാഹം കഴിഞ്ഞത്; വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അതില്‍ നിന്ന് പുറത്ത് കടന്നു; മലയാളത്തിലെ പ്രശസ്തനായ നടന്‍ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീടാണ് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുന്‍പ് കഴിഞ്ഞ കാര്യം അറിഞ്ഞത്; മംമ്ത മോഹന്‍ദാസ് വിവാഹജീവിതത്തെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
ഭര്‍ത്താവുമായുള്ള റിലേഷന്‍ഷിപ്പിന് മുമ്പുതന്നെ കാന്‍സര്‍ തിരിച്ചറിഞ്ഞു;അര്‍ബുദത്തിന് ചികിത്സതുടങ്ങി ഒരുവര്‍ഷത്തിന് ശേഷമാണ് വിവാഹം കഴിഞ്ഞത്; വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അതില്‍ നിന്ന് പുറത്ത് കടന്നു; മലയാളത്തിലെ പ്രശസ്തനായ നടന്‍ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീടാണ് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുന്‍പ് കഴിഞ്ഞ കാര്യം അറിഞ്ഞത്; മംമ്ത മോഹന്‍ദാസ് വിവാഹജീവിതത്തെക്കുറിച്ച് പങ്ക് വച്ചത്

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനോടുള്ള അവരുടെ പോരാട്ടവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ മുന്‍കാല റിലേഷന്‍ഷിപ്പുകളെ കുറിച്ച് അടക്കം തുറന്നു പറഞ്ഞ് മംമ്ത രംഗത്തുവന്നു. മലയാളത്തിലെ ഒരു പ്രശസ്തനായ നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചതിനെക്കുറിച്ചും എന്നാല്‍ പിന്നീട് ആണ് ആ നടന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താന്‍ അറിഞ്ഞതെന്നും മംമ്ത പങ്കുവച്ചു. 

ജോയ് ആലുക്കാസിന് വേണ്ടി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ''രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. 

 മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിങിന് ക്ഷണിച്ചു. ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു. പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 

 മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു. ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. 

വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്‌മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം. 'മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?' എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന്‍ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്. വിവാഹ ബന്ധമെന്നാല്‍ നമ്മളതില്‍ വര്‍ക്ക് ചെയ്യണം. 

ആരെയാണ് നിങ്ങള്‍ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തില്‍ നമ്മള്‍ വര്‍ക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാന്‍ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാന്‍ മനസിലാക്കിയത്. അത് നമുക്ക് വലിയ ദോഷം ചെയ്യും.'' മംമ്ത പറഞ്ഞു.

mamta mohandas about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES