Latest News

ഇന്നത്തെ മഴയത്ത്, അഖിലിന്റെ മുന്നില്‍, അവനെഴുതിയ സംഭാഷണം ഉരുവിട്ട് അവന്റെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി ഞാനും; ഒപ്പം വളര്‍ന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാന്‍ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണ്; കുറിപ്പുമായി രഘുനാഥ് പലേരി 

Malayalilife
ഇന്നത്തെ മഴയത്ത്, അഖിലിന്റെ മുന്നില്‍, അവനെഴുതിയ സംഭാഷണം ഉരുവിട്ട് അവന്റെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി ഞാനും; ഒപ്പം വളര്‍ന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാന്‍ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണ്; കുറിപ്പുമായി രഘുനാഥ് പലേരി 

മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനും ആണ് രഘുനാഥ് പലേരി. ഇപ്പോള്‍ അഭിനയത്തിലും അദ്ദേഹം സജീവമാണ്. പൊന്മുട്ടയിടുന്ന താറാവ്, പിറവി, മേലേപറമ്പില്‍ ആണ്‍വീട്, പിന്‍ഗാമി, ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ ക്ലാസിക് സിനിമകളുടെ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഇപ്പോളിതാ സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖില്‍ സത്യനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കിട്ടിരിക്കുകയാണ് അദ്ദേഹം.

ഒപ്പം വര്‍ന്നവരുടെ മക്കളോടൊപ്പം വീണ്ടും വരാന്‍ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണെന്ന് അദ്ദേഹം കുറിച്ചു. 

കുറിപ്പ് ഇങ്ങനെ
'ചുറ്റും മഴ പെയ്യുന്ന ഒരു പകല്‍ നേരത്താണ് ശ്രീ സത്യന്‍ അന്തിക്കാട് കാഞ്ഞങ്ങാടുള്ള 'പിറവി'യുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് എന്നെ തേടി വരുന്നത്. ശ്രീ ഷാജി കരുണിന്റെ ചിത്രമായിരുന്നു പിറവി. ഷാജി ഇന്നില്ല. ഷാജിയുടെ മനസ്സ് നിറയെ സിനിമാ മഴയായിരുന്നു. പെയ്യിക്കാവുന്നത്രയും പെയ്യിച്ചാണ്, മനസ്സിനകത്ത് പെയ്തമര്‍ന്നൊരു മഴപോലെ ഷാജിയും ഈ ഭൂമി വിട്ടത്. 

തൃശ്ശൂരില്‍ നിന്നേ പുറപ്പെട്ട് മഴയത്ത് വന്നിറങ്ങിയ സത്യനെ, മഴയിലേക്ക് വിരല്‍ ചൂണ്ടിക്കാണിച്ചത് ഷാജിയായിരുന്നു. ക്യാമറക്കരികില്‍ നിന്നും മഴയത്ത് നടന്നാണ് സത്യനരികില്‍ എത്തിയതും. സത്യന്‍ വന്നത് എന്നോട് 'പൊന്മുട്ട ഇടുന്ന തട്ടാനെ' ചോദിക്കാനായിരുന്നു.  യാതൊരു മടിയുമില്ലാതെ, ദേഹത്തിലെ നനവ്‌പോലും തുടക്കാതെ, സത്യന്‍ തട്ടാനെ ചോദിച്ചു. ശ്രീനിവാസനെ തട്ടാനായി സ്വീകരിക്കുമെങ്കില്‍ പൊന്മുട്ട തരാമെന്ന് ഞാനും വാക്കു പറഞ്ഞു. സത്യനും ഞാനും പരസ്പരം വാക്ക് പാലിച്ചു. ആ തട്ടാന്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സിനിമ. ഒരു പപ്പടം ചുട്ടെടുക്കുന്ന മനോഹാരിത പോലെയാണ് സത്യന്‍ തട്ടാനെക്കൊണ്ട് അനായാസം പൊന്മുട്ട ഇടീപ്പിച്ചത്. ആ പൊന്‍മുട്ട മനസ്സിന്റെ ആകാശത്തിലെ നിറവെളിച്ചമായി ഇന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.

പിന്നീടുള്ള സിനിമകള്‍ക്കിടയില്‍ എപ്പോഴൊക്കെയോ ആണ് സത്യന്റെ ചുറ്റുമുള്ള  ലോകം എന്നിലേക്കും കുടിയേറുന്നത്. അങ്ങിനെ മനസ്സില്‍ പതിഞ്ഞ സത്യന്റെ മക്കളില്‍ അഖിലും അനൂപും സ്റ്റാര്‍ട്ടും കട്ടും കേട്ട് വളര്‍ന്നും പഠിച്ചും എഴുതിയും എഴുതാതെയും സിനിമാ സംവിധായകരായി. അവരുടെ സിനിമകളും പ്രേക്ഷകര്‍ക്കു മുന്നിലെ കാഴ്ചകളായി. 

ഇതാ ഇന്നത്തെ മഴയത്ത്, അതിലൊരു മകനായ അഖിലിന്റെ മുന്നില്‍, അവനെഴുതിയ സംഭാഷണം ഉരുവിട്ട്, അവന്റെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി ഞാനും മഴ നനഞ്ഞും നനയാതെയും നില്‍ക്കുന്നു. എത്ര വ്യക്തമായാണ്  അഖില്‍ ഓരോ കാര്യവും എനിക്ക് പറഞ്ഞു തരുന്നത്. ഒപ്പം വളര്‍ന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാന്‍ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണ്. ആ ശക്തിക്കു മുന്നില്‍ ശിരസ്സ് നമിക്കവേ മനസ്സുതന്നെ ഒരു പ്രഭാവലയമാകുന്നു.പൊന്മുട്ട തേടി വന്ന സത്യാ നിനക്ക് നന്ദി. ഈ ദിവസം ഷാജിക്ക് സമര്‍പ്പിക്കുന്നു ' രഘുനാഥ് പലേരി കുറിച്ചു. 

മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനും ആണ് രഘുനാഥ് പലേരി. ഇപ്പോള്‍ അഭിനയത്തിലും അദ്ദേഹം സജീവമാണ്. പൊന്മുട്ടയിടുന്ന താറാവ്, പിറവി, മേലേപറമ്പില്‍ ആണ്‍വീട്, പിന്‍ഗാമി, ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ ക്ലാസിക് സിനിമകളുടെ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഇപ്പോളിതാ സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖില്‍ സത്യനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കിട്ടിരിക്കുകയാണ് അദ്ദേഹം.
ഒപ്പം വര്‍ന്നവരുടെ മക്കളോടൊപ്പം വീണ്ടും വരാന്‍ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണെന്ന് അദ്ദേഹം കുറിച്ചു. 

കുറിപ്പ് ഇങ്ങനെ
'ചുറ്റും മഴ പെയ്യുന്ന ഒരു പകല്‍ നേരത്താണ് ശ്രീ സത്യന്‍ അന്തിക്കാട് കാഞ്ഞങ്ങാടുള്ള 'പിറവി'യുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് എന്നെ തേടി വരുന്നത്. ശ്രീ ഷാജി കരുണിന്റെ ചിത്രമായിരുന്നു പിറവി. ഷാജി ഇന്നില്ല. ഷാജിയുടെ മനസ്സ് നിറയെ സിനിമാ മഴയായിരുന്നു. പെയ്യിക്കാവുന്നത്രയും പെയ്യിച്ചാണ്, മനസ്സിനകത്ത് പെയ്തമര്‍ന്നൊരു മഴപോലെ ഷാജിയും ഈ ഭൂമി വിട്ടത്. 

തൃശ്ശൂരില്‍ നിന്നേ പുറപ്പെട്ട് മഴയത്ത് വന്നിറങ്ങിയ സത്യനെ, മഴയിലേക്ക് വിരല്‍ ചൂണ്ടിക്കാണിച്ചത് ഷാജിയായിരുന്നു. ക്യാമറക്കരികില്‍ നിന്നും മഴയത്ത് നടന്നാണ് സത്യനരികില്‍ എത്തിയതും. സത്യന്‍ വന്നത് എന്നോട് 'പൊന്മുട്ട ഇടുന്ന തട്ടാനെ' ചോദിക്കാനായിരുന്നു.  യാതൊരു മടിയുമില്ലാതെ, ദേഹത്തിലെ നനവ്‌പോലും തുടക്കാതെ, സത്യന്‍ തട്ടാനെ ചോദിച്ചു. ശ്രീനിവാസനെ തട്ടാനായി സ്വീകരിക്കുമെങ്കില്‍ പൊന്മുട്ട തരാമെന്ന് ഞാനും വാക്കു പറഞ്ഞു. സത്യനും ഞാനും പരസ്പരം വാക്ക് പാലിച്ചു. ആ തട്ടാന്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സിനിമ. ഒരു പപ്പടം ചുട്ടെടുക്കുന്ന മനോഹാരിത പോലെയാണ് സത്യന്‍ തട്ടാനെക്കൊണ്ട് അനായാസം പൊന്മുട്ട ഇടീപ്പിച്ചത്. ആ പൊന്‍മുട്ട മനസ്സിന്റെ ആകാശത്തിലെ നിറവെളിച്ചമായി ഇന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.

പിന്നീടുള്ള സിനിമകള്‍ക്കിടയില്‍ എപ്പോഴൊക്കെയോ ആണ് സത്യന്റെ ചുറ്റുമുള്ള  ലോകം എന്നിലേക്കും കുടിയേറുന്നത്. അങ്ങിനെ മനസ്സില്‍ പതിഞ്ഞ സത്യന്റെ മക്കളില്‍ അഖിലും അനൂപും സ്റ്റാര്‍ട്ടും കട്ടും കേട്ട് വളര്‍ന്നും പഠിച്ചും എഴുതിയും എഴുതാതെയും സിനിമാ സംവിധായകരായി. അവരുടെ സിനിമകളും പ്രേക്ഷകര്‍ക്കു മുന്നിലെ കാഴ്ചകളായി. 

ഇതാ ഇന്നത്തെ മഴയത്ത്, അതിലൊരു മകനായ അഖിലിന്റെ മുന്നില്‍, അവനെഴുതിയ സംഭാഷണം ഉരുവിട്ട്, അവന്റെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി ഞാനും മഴ നനഞ്ഞും നനയാതെയും നില്‍ക്കുന്നു. എത്ര വ്യക്തമായാണ്  അഖില്‍ ഓരോ കാര്യവും എനിക്ക് പറഞ്ഞു തരുന്നത്. ഒപ്പം വളര്‍ന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാന്‍ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണ്. ആ ശക്തിക്കു മുന്നില്‍ ശിരസ്സ് നമിക്കവേ മനസ്സുതന്നെ ഒരു പ്രഭാവലയമാകുന്നു.പൊന്മുട്ട തേടി വന്ന സത്യാ നിനക്ക് നന്ദി. ഈ ദിവസം ഷാജിക്ക് സമര്‍പ്പിക്കുന്നു ' രഘുനാഥ് പലേരി കുറിച്ചു. 

raghunath paleri about akhil sathyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES