സുധിയുടെ മകന്‍ കിച്ചു പകര്‍ത്തിയ വീടിനുള്ളിലെ വീഡിയോ ദൃശ്യങ്ങളില്‍ പുരസ്‌കാരങ്ങള്‍ ചാക്കിലാക്കി കട്ടിലിനടിയില്‍; ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രേണുവിന് വീണ്ടും വിമര്‍ശനം; കളഞ്ഞതല്ല സുരക്ഷിതമായിരിക്കാനാണ് അങ്ങനെ വച്ചതെന്ന് മറുപടിയുമായി താരവും

Malayalilife
സുധിയുടെ മകന്‍ കിച്ചു പകര്‍ത്തിയ വീടിനുള്ളിലെ വീഡിയോ ദൃശ്യങ്ങളില്‍ പുരസ്‌കാരങ്ങള്‍ ചാക്കിലാക്കി കട്ടിലിനടിയില്‍; ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ രേണുവിന് വീണ്ടും വിമര്‍ശനം; കളഞ്ഞതല്ല സുരക്ഷിതമായിരിക്കാനാണ് അങ്ങനെ വച്ചതെന്ന് മറുപടിയുമായി താരവും

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അഭിനയവും റീല്‍സും ഒക്കെയായി നിറഞ്ഞ് നില്ക്കുന്ന താരം പലപ്പോഴും സൈബര്‍ അക്രമണ്ങ്ങള്‍ക്കും ഇരയാണ്. ഇപ്പോളിതാ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.അന്തരിച്ച നടന്‍ കൊല്ലം സുധിക്കു ലഭിച്ച പുരസ്‌കാരങ്ങളും മെമന്റോകളും ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍ വച്ചു എന്ന ആരോപണമാണ് താരത്തിന് നേരെ ഉയരുന്നത്.

സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോയിലായിരുന്നു ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. ഇതോടെ താരം തന്നെ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തുകയാണ്.മകന്‍ എടുത്തു നശിപ്പിക്കാതിരിക്കാനാണ് പുരസ്‌കാരങ്ങള്‍ ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍ വച്ചതെന്നും തന്റെ പുരസ്‌കാരങ്ങള്‍ മകന്‍ എടുത്താലും കുഴപ്പമില്ല സുധിയുടേത് നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടില്ലല്ലോ എന്നു കരുതിയാണ് നശിക്കാതിരിക്കാന്‍ ചാക്കില്‍ സൂക്ഷിച്ചു വച്ചതെന്നും രേണു പറയുന്നു.

സുധിയുടെ മൂത്ത മകന്‍ കിച്ചു അടുത്തിടെ അനുജനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത വിഡിയോയിലാണ് സുധിക്കു കിട്ടിയ പുരസ്‌കാരങ്ങള്‍ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ രീതിയില്‍ കാണാനാകുന്നത്. നിരവധി ആളുകളാണ് ഇതുകണ്ട് വിമര്‍ശനവുമായി എത്തിയത്.

'മകന്‍ ചെറിയ കുഞ്ഞാണ്. അവന്‍ സുധി ചേട്ടന്റെ അവാര്‍ഡ് ഒക്കെ എടുത്തു കളിക്കും. സുധി ചേട്ടന്‍ ഇത്രയും നാള്‍ വാങ്ങിയ അവാര്‍ഡ് അവന്‍ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാല്‍ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാന്‍ പറ്റില്ല. അതുകൊണ്ട് അവാര്‍ഡുകള്‍ ഞാന്‍ എടുത്ത് സൂക്ഷിച്ച് വച്ചതാണ്. കുഞ്ഞ് കാണാതെ ചാക്കില്‍ വച്ച് പാത്തു വച്ചതാണ് ഞാന്‍. വീട്ടില്‍ ഇപ്പോള്‍ ട്രോഫി വയ്ക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല.

സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വയ്ക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എന്റേത് ഞാന്‍ വാങ്ങിക്കൊണ്ടു വന്നപ്പോള്‍ മേശപ്പുറത്തോട്ട് വച്ചതാണ്. അല്ലാതെ സുധി ചേട്ടന്റെ അവാര്‍ഡ് മാത്രം എടുത്തു കളഞ്ഞതല്ല. സുധിച്ചേട്ടനെ ഞാന്‍ കളഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് അവാര്‍ഡ് കളയുന്നത് ? വീട്ടില്‍ ഇനി ഇതെല്ലം സൂക്ഷിച്ചു വയ്ക്കാന്‍ ഉള്ള സൗകര്യം ഒക്കെ ഉണ്ടാക്കണം. എന്നിട്ട് ഇതെല്ലാം അതില്‍ എടുത്തു വയ്ക്കണം''.- രേണു പറയുന്നു.

. ''ആക്‌സിഡന്റ് നടന്ന സമയത്തെ രക്തക്കറ പുരണ്ട ഷര്‍ട്ട് പോലും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒന്നും ഉപേക്ഷിച്ചിട്ടില്ല്. എല്ലാം സേഫ് ആയി വച്ചതാണ്. കാര്യം അറിയാതെ ആളുകള്‍ ഓരോന്ന് പറഞ്ഞുണ്ടാക്കുമ്പോള്‍ സങ്കടം തോന്നുന്നു'', രേണു കൂട്ടിച്ചേര്‍ത്തു.

Read more topics: # രേണു സുധി
renu sudhi award visual

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES