Latest News

കുടുംബം നോക്കണം സമ്പാദിച്ച് തുടങ്ങണം എന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നു; കോര്‍പ്പറേറ്റ് ജോലി രാജി വച്ചാണ് സിനിമയിലെക്ക് എത്തിയത്; നസ്ലിനും താനും സുഹൃത്തുക്കള്‍; നടന്‍ സന്ദീപ് പ്രദീപിന് പറയാനുള്ളത്

Malayalilife
 കുടുംബം നോക്കണം സമ്പാദിച്ച് തുടങ്ങണം എന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നു; കോര്‍പ്പറേറ്റ് ജോലി രാജി വച്ചാണ് സിനിമയിലെക്ക് എത്തിയത്; നസ്ലിനും താനും സുഹൃത്തുക്കള്‍; നടന്‍ സന്ദീപ് പ്രദീപിന് പറയാനുള്ളത്

ആലപ്പുഴ ജിംഖാന, പടക്കളം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് സോഷ്യല്‍ മീഡിയയുടെയും ആരാധകരുടെയും പ്രശംസ നേടിക്കൊണ്ടിരിക്കുന്ന താരമാണ് സന്ദീപ് പ്രദീപ്. 'പതിനെട്ടാംപടി' എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ഫാലിമിയിലെ വേഷമാണ് സന്ദീപിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.
ഇപ്പോള്‍ മനു സ്വരാജ് സംവിധാനം ചെയ്ത 'പടക്കളം' സന്ദീപിനെ യുവനായകനടന്മാരുടെ നിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്

മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തില്‍ ജിതിന്‍ എന്ന കഥാപാത്രത്തെയാണ് സന്ദീപ് അവതരിപ്പിച്ചത്. പടക്കളത്തിലെ സന്ദീപിന്റെ പ്രകടനം കണ്ട ആരാധകര്‍ യുവ നടന്‍ നസ്ലനുമായി താരത്തെ താരതമ്യപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞിരുന്നു സന്ദീപിന്റെ വരവ് നസ്ലന് തിരിച്ചടിയാകുമെന്നായിരുന്നു കമന്റുകള്‍. നസ്ലനുമായി തനിക്ക് സൗഹൃദമുണ്ടെന്ന് പറയുകയാണ് സന്ദീപ്. 

'സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചര്‍ച്ചകള്‍ ഞാന്‍ ഒരുപാട് കണ്ടു. എന്നാല്‍ അതൊന്നും ഒരുപാട് നോക്കാന്‍ പോയില്ല. അതെല്ലാം നമ്മളെ മാനസികമായി ബാധിക്കും. ഞങ്ങള്‍ തമ്മില്‍ ഇത് സംസാരിക്കാറുമുണ്ട്, സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോള്‍ പരസ്പരം പങ്കുവെയ്ക്കാറുണ്ട്. ഞങ്ങള്‍ക്കൊരു ബോക്സിങ് ഗ്രൂപ്പുണ്ട്. ആരെങ്കിലുമൊക്കെ ഈ ട്രോള്‍ എടുത്തിടും, അപ്പോള്‍ നമ്മള്‍ കമന്റ് ചെയ്യും. മലയാള സിനിമയില്‍ ഒരു നായകന്‍ കൂടി എന്നൊക്കെ പറയുമ്പോള്‍ നസ്ലെന്‍ മറ്റേ തേങ്ങയുടക്കുന്ന സ്റ്റിക്കറൊക്കെ ഇടും.

നസ്ലെന്‍ ഒരുപാട് പോപ്പുലറായ താരമാണ്. വര്‍ഷങ്ങളായി ഇവിടെയുള്ളയാളാണ് നസ്ലെന്‍. ഞാന്‍ ഇപ്പോള്‍ വന്നേ ഉള്ളൂ. പുതിയ ആള്‍ വരുമ്പോള്‍ സ്വാഭാവികമായി ഏത് മേഖലയിലായാലും താരതമ്യം വരും. അതൊരു ഇനീഷ്യല്‍ സ്റ്റേജില്‍ വരുന്ന കാര്യമായാണ് ഞാന്‍ കരുതുന്നത്. താരതമ്യം വരുമ്പോള്‍ വളരെ മോശമായി സംസാരിക്കുന്നവരുണ്ടാകും, ക്രിട്ടിക്കലി സംസാരിക്കുന്നവരും ഉണ്ടാകും. ഞാനും നസ്ലെനും നില്‍ക്കുമ്പോള്‍ എനിക്ക് എന്റെ രീതിയിലും അവന് അവന്റെ രീതിയിലും കഥകള്‍ പറയാനുണ്ടാകും. കഥകള്‍ പറയാന്‍ പുതിയ ആളുകള്‍ വരികയല്ലേ, അതൊരു പോസിറ്റീവ് കാര്യമല്ലേ' എന്നായിരുന്നു സന്ദീപിന്റെ മറുപടി.എനിക്കും നസ്ലനും ഇടയിലുള്ള ഫ്രണ്ട്ഷിപ്പിന് ഒരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷോട്ട് ഫിലിം ചെയ്ത് തുടങ്ങിയത്. നാട്ടിലുള്ളവര്‍ അമ്മയോടൊക്കെ പറയും ചെക്കന്‍ ഷോട്ട് ഫിലിം നന്നായി അഭിനയിച്ചുവെന്നൊക്കെ. എവിടെയൊക്കെ അമ്മക്കും അച്ഛനും തോന്നിയിട്ടുണ്ട് എനിക്ക് ടാലന്റ് ഉണ്ടെന്ന്. എന്നാല്‍ അവിടെ എത്താന്‍ പാടാണല്ലോ, ലക്ഷക്കണക്കിന് പേര്‍ ആഗ്രഹിക്കുന്ന പ്ലാറ്റ്‌ഫോമാണ്. 10 ലക്ഷം പേരില്‍ ഒരാള്‍ മാത്രമാണ് നീ എത്തിപ്പെടാന്‍ പാടാണെന്ന് അവര്‍ പറയും. മാത്രമല്ല ഫിനാന്‍ഷ്യലി പിന്തുണയ്ക്കാന്‍ മാത്രമുള്ള സാമ്പത്തിക നിലയും വീട്ടില്‍ ഇല്ല. കുടുംബം നോക്കണം ഞാനും സമ്പാദിച്ച് തുടങ്ങണം എന്ന ഉത്തരവാദിത്തവും എനിക്ക് ഉണ്ടായിരുന്നു.

നിന്റെ പരിപാടികളുമായി മുന്നോട്ട് പോയിക്കോ എന്നാല്‍ ജോലിക്കുള്ള സാധ്യത കൂടി കണ്ടെത്തണമെന്ന് പറഞ്ഞു. അങ്ങനെ വിഎഫ്ക് പഠിക്കാന്‍ ഞാന്‍ ബെംഗളൂരുവുലേക്ക് പോയി. കൊവിഡ് സമയത്താണ് ജോലി ചെയ്യേണ്ട അനിവാര്യത വരുന്നത്. അങ്ങനെ ബെംഗളൂരുവില്‍ ജോലി ചെയ്തു. കോര്‍പറേറ്റ് ജോലിയായത് കൊണ്ട് തന്നെ ആ രീതികള്‍ എനിക്ക് പാടായിരുന്നു. രണ്ട് വര്‍ഷത്തോളം ജോലി ചെയ്തു. നിതിന്‍ ചേട്ടന്‍ ഫാലിമി പ്രൊജക്ട് ഓണ്‍ ആയെന്ന് പറഞ്ഞപ്പോഴാണ് ജോലി രാജിവെച്ച് വരുന്നത്', സന്ദീപ് പറഞ്ഞു.

sandeep pradeep About naslen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES