Latest News

'അവനെ ഒന്നു കാണാന്‍ പോലും കഴിയില്ല' ; വിങ്ങിപ്പൊട്ടി വിഷ്ണുവിന്റെ ഭാര്യ വിളിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ; നടി സീമ ജി നായരുടെ വാക്കുകൾ..

Malayalilife
'അവനെ ഒന്നു കാണാന്‍ പോലും കഴിയില്ല' ; വിങ്ങിപ്പൊട്ടി വിഷ്ണുവിന്റെ ഭാര്യ വിളിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ; നടി സീമ ജി നായരുടെ വാക്കുകൾ..

 

ഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടോളമായി മലയാള സിനിമാ- സീരിയല്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു നടന്‍ വിഷ്ണു പ്രസാദ്. അദ്ദേഹം അകാലത്തില്‍ പൊലിഞ്ഞെന്ന വാര്‍ത്ത വേദനയോടെയാണ് പ്രിയപ്പെട്ടവരും ആരാധകരും ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ, അദ്ദേഹത്തെ കഴിഞ്ഞ ദിവസം കാണാന്‍ പോയ ഓര്‍മ്മകളും വിഷ്ണുവുമായി വര്‍ഷങ്ങളായി പരിചയവുമുള്ള നടി സീമാ ജി നായരുടെ വിങ്ങലോടെയുള്ള വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അതിങ്ങനെയാണ്:

വിഷ്ണു പ്രസാദ് വിടപറഞ്ഞു ..എത്രയോ വര്‍ഷത്തെ ബന്ധം ..എന്റെ അപ്പൂ 6 മാസം ആയപ്പോള്‍ തുടങ്ങിയ ബന്ധം ..ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയല്‍ ഗോകുലത്തില്‍ എന്റെ ബ്രദര്‍ ആയി അഭിനയിക്കാന്‍ വരുമ്പോള്‍ തുടങ്ങിയ ബന്ധം ..അപ്പുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ആ സെറ്റില്‍ വെച്ചായിരുന്നു ..എല്ലാവര്‍ക്കും തിരക്കേറിയപ്പോള്‍ കാണല്‍ കുറവായി .കഴിഞ്ഞ ആഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി അവനെ കണ്ടു .ഞാന്‍ കുറെ കോമഡിയൊക്കെ പറഞ്ഞു ..ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല ചിരി ആയിരുന്നു ..പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നില്‍ക്കാനാണ് പോയതും ..കരള്‍ പകുത്തു നല്കാന്‍ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോള്‍ അവന്‍ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ..പക്ഷെ ..ഇപ്പോള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാന്‍ ..അപ്പുറത്തു കരച്ചില്‍ ആയിരുന്നു മറുപടി ..പെങ്ങള്‍ വരാന്‍ വേണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റി ..മറ്റന്നാള്‍ ആയിരിക്കും അടക്കം ..എനിക്കാണെങ്കില്‍ ഇന്നും ,നാളെയും വര്‍ക്കും ..അവസാനം ആയി ഒരു നോക്ക് കാണാന്‍ കഴിയാതെ പോകുന്നു ..വിഷ്ണു വിട .. എന്നാണ് സീമാ ജി നായര്‍ കുറിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് വിഷ്ണു പ്രസാദിന്റെ മരണം സംഭവിച്ചത്. ഏതാനും മാസങ്ങളായി കരള്‍ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നടന്‍ കിഷോര്‍ സത്യയാണ് വിഷ്ണു പ്രസാദിന്റെ വേര്‍പാട് ആദ്യം പങ്കുവച്ചത്. പ്രിയപ്പെട്ടവരെ.. ഒരു സങ്കട വാര്‍ത്ത.. വിഷ്ണു പ്രസാദ് അന്തരിച്ചു.. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാഞ്ജലികള്‍.. അദ്ദേഹത്തിന്റെ അകാലവിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നുവെന്നാണ് കിഷോര്‍ സത്യ കുറിച്ചത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ കിഷോര്‍ സത്യയുടെ നേതൃത്വത്തില്‍ വിഷ്ണു പ്രസാദിന് കരള്‍ മാറ്റിവെയ്ക്കുന്നതിനുള്ള പണം സ്വരൂപിച്ചു വരികയായിരുന്നു. അതിനിടെയാണ് അകാലവിയോഗം സംഭവിച്ചത്.

ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട് വിഷ്ണു പ്രസാദിന്. മൂത്തമകള്‍ അഭിരാമി കരള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 30 ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കുടുംബവും അടുത്ത സുഹൃത്തുക്കളും. ഇപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിന്‍െ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നത്. ചികിത്സാ സഹായമായി 'ആത്മ' സംഘടന അടിയന്തിര സഹായമായി ഒരു തുക നല്‍കിയെങ്കിലും കരള്‍ മാറ്റിവയ്ക്കാനുള്ള ഭീമമായ തുക കണ്ടെത്താന്‍ കിഷോര്‍ സത്യയുടേയും മോഹന്‍ അയിരൂരിന്റെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു.

ഏറെ വര്‍ഷങ്ങളായി സിനിമകളിലും സീരിയലുകളിലും എല്ലാമായി തിളങ്ങി നില്‍ക്കുന്ന നടനായിരുന്നു വിഷ്ണു പ്രസാദ്. നായകനായും വില്ലനായും സഹ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള വിഷ്ണു പ്രസാദിന് ലഭിച്ച കഥപാത്രങ്ങളെല്ലാം മികച്ചതാക്കുവാനും സാധിച്ചിരുന്നു. കൊച്ചിയിലെ ആംസ്റ്റര്‍ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും സഹോദരിയുമൊക്കെ അദ്ദേഹം തിരിച്ചുവരാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഇതോടെയാണ് സിനിമാ സീരിയല്‍ സുഹൃത്തുക്കള്‍ വഴി പണം സ്വരൂപിച്ചു തുടങ്ങിയിരിക്കുന്നത്. അതിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നത്.

seema g nair spoke about her last meeting with serial actor vishnu prasad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES