Latest News

ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇപ്പോഴത്തെ ഇസ്രയേല്‍- ഫലസ്തീന്‍ കോണ്‍ഫ്‌ളിക്ടിന്റെ കാരണവും; ഇല്ലാത്ത ഇസ്ലാമോഫോബിയയെ ഊതി വീര്‍പ്പിച്ച്‌ വോട്ടുബാങ്കാക്കി ശ്രമിക്കുന്ന മതേതരരെ യഥാര്‍ത്ഥ ഭാരതീയര്‍ തിരിച്ചറിയട്ടെ ! അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇപ്പോഴത്തെ ഇസ്രയേല്‍- ഫലസ്തീന്‍ കോണ്‍ഫ്‌ളിക്ടിന്റെ കാരണവും; ഇല്ലാത്ത ഇസ്ലാമോഫോബിയയെ ഊതി വീര്‍പ്പിച്ച്‌ വോട്ടുബാങ്കാക്കി ശ്രമിക്കുന്ന മതേതരരെ യഥാര്‍ത്ഥ ഭാരതീയര്‍ തിരിച്ചറിയട്ടെ ! അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

വിടുത്തെ സ്യൂഡോ മതേതര- ലിബറലുകളുടെ ഹമാസ് എന്ന തീവ്രവാദ സംഘടനയോടുള്ള അടിമ ഭക്തിയും ആരാധനയും കാണുമ്ബോള്‍ മനസ്സില്‍ 26/11 എന്ന നമ്ബര്‍ പതിയുന്നു. ഇന്ത്യയുടെ ഹൃദയത്തിലേറ്റ ഉണങ്ങാത്തൊരു മുറിവിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് 26/11 എന്ന നമ്ബര്‍ കൊണ്ടാണ്. മുംബയ് ആക്രമണം (26/11 ആക്രമണം) നടന്നിട്ട് 12 വര്‍ഷമായെങ്കിലും ഇന്നും അതിന്റെ മുറിവുകള്‍ പേറുന്നവരാണ് നമ്മള്‍ ഓരോ ഭാരതീയരും . ആ ദിവസത്തെ ഇസ്രയേലി ജനതയും അവരുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് നീറുന്ന ഒരു നോവായിട്ടാണ്.

യഹൂദ മത വിശ്വാസികളുടെ പവിത്രമായ ആരാധനയിടമായ നരിമാന്‍ ഹൗസിലെ ( ഇപ്പോഴത് നരിമാന്‍ ലൈറ്റ് ഹൗസ് ) ചുവരുകളില്‍ ഇപ്പോഴും ഭീകരര്‍ ആക്രമണം നടത്തിയപ്പോഴുള്ള വെടിയുണ്ടകള്‍ തറഞ്ഞ അടയാളങ്ങളും രക്തക്കറകളും മായാതെ കിടപ്പുണ്ട്. ആ അടയാളങ്ങളേക്കാള്‍ മായാത്ത നോവായി യഹൂദജനതയുടെ മനസ്സിലുണ്ട് തീവ്രവാദിയാക്രമണത്തില്‍ കൊല്ലപ്പെട്ട അവരുടെ പ്രിയപ്പെട്ട ആറ് പൗരന്മാരുടെ ഓര്‍മ്മകള്‍ .

കൊളാബയ്ക്കടുത്തുള്ള നരിമാന്‍ ഹൗസില്‍ ആക്രമണം നടന്നത് 2008 നവംബര്‍ 26 രാത്രി ഏകദേശം 9.45 അടുപ്പിച്ചായിരുന്നു. രാത്രി ഏകദേശം 9.45 അടുപ്പിച്ച്‌ ബാബര്‍ ഇമ്രാന്‍ എന്ന അബു അക്ഷ, നസീര്‍ അഹമ്മദ് എന്ന അബു ഉമര്‍ എന്നിവരായിരുന്നു ആക്രമണം നടതതിയത്. അവിടെ താമസമുണ്ടായിരുന്ന ഇസ്രയേലി റബ്ബി ഗാവ്രിയല്‍ ഹോള്‍ട്ട്സ്ബെര്‍ഗും ഭാര്യ റിവ്കയുമടക്കം അവിടെ ആറ് പേര്‍ കൊല്ലപ്പെട്ടു. യഹൂദരുടെ മത-സാംസ്‌കാരിക പഠന കേന്ദ്രമായ ഛബാദ് ഹൗസ് ആയി മാറ്റപ്പെട്ട നരിമാന്‍ ഹൗസിന്റെ നടത്തിപ്പുകാരായിരുന്നു ഗാവ്രിയല്‍ ഹോള്‍ട്ട്സ്ബെര്‍ഗും ഭാര്യ റിവ്കയും . മുംബൈയില്‍ മാത്രമുള്ള എട്ട് സിനഗോഗുകളില്‍ ഒന്നായിരുന്നു നരിമാന്‍ ഹൗസിലെ സിനഗോഗും. ഛബാദ് ഹൗസില്‍ സിനഗോഗ് കൂടാതെ യഹൂദ അതിഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലും ഉണ്ടായിരുന്നു.

ലോകമെമ്ബാടുമുള്ള മിക്ക ഛബദ് ഹൗസുകള്‍ നടത്തിയിരുന്നത് യഹൂദ ദമ്ബതികളായിരുന്നു. 2003ല്‍ വിവാഹം കഴിഞ്ഞയുടന്‍ ഇസ്രയേലി റബ്ബിയായ ഗാവ്രിയല്‍ ഹോള്‍ട്ട്സ്ബെര്‍ഗും ഭാര്യ റിവ്കയും നരിമാന്‍ ഹൗസിലെത്തി അവിടെ ഛബദ് തുടങ്ങി അതിന്റെ നടത്തിപ്പുകാരാവുകയായിരുന്നു. രാജ്യത്ത് ടൂറിസ്റ്റുകളായെത്തുന്ന യഹൂദര്‍ക്ക് ഒരു പാര്‍ട്ടി സ്‌പോട്ട് കൂടിയായിരുന്നു മുംബൈയിലെ നരിമാന്‍ കെട്ടിടത്തിലെ ഛബദ് ഹൗസ് .

ഇന്ത്യ ഉറങ്ങാത്ത ആ അറുപത് മണിക്കൂറുകളില്‍ ഭീകരര്‍ ആ യഹൂദ ഛബദ് ഹൗസില്‍ നടത്തിയത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത . ഇസ്രയേലി റബ്ബിയെയും ഭാര്യയെയും അതിഥികളായവരെയും ബന്ദിയാക്കിയ ഭീകരര്‍ മണിക്കൂറുകളോളം അവരെ കൊടിയ പീഡനത്തിനിരയാക്കി കൊന്നുകളഞ്ഞു. റബ്ബിയുടെ രണ്ടുവയസ്സുകാരന്‍ മകന്‍ മോഷെയെ, സാന്ദ്ര സാമുവല്‍ എന്ന ഇന്ത്യക്കാരിയായ ആയയാണ് രക്ഷപ്പെടുത്തിയത്.

2008 നവംബര്‍ 26 രാത്രിയിലാണ് ലഷ്‌കറെ ത്വയ്യിബ ഭീകരര്‍ മുംബയ് നഗരത്തില്‍ നാലു ദിവസത്തെ ആക്രമണം നടത്തിയത്. നവംബര്‍ 26 രാത്രി തുടങ്ങിയ ആക്രമണം 29 വരെ നീണ്ടുനിന്നിരുന്നു. ഛത്രപതി ശിവജി ടെര്‍മിനല്‍സ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്സ് ജ്യൂയിഷ്, മെട്രോ ആഡ്ലാബ്‌സ് തീയേറ്റര്‍, പൊലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പൊലീസുകാരും എന്‍എസ്ജി കമാന്‍ഡോകളും വിദേശികളും സ്വദേശികളുമടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്.

യാതൊരു തെറ്റും ചെയ്യാത്ത 166 പേരെ വെറും മതവെറി കൊണ്ട് ഈ ഭൂമിയില്‍ നിന്നും അപ്രതീക്ഷിതമായി ഇല്ലാതാക്കിയ തീവ്രവാദികളിലൊരുവനായ കസബിനു വേണ്ടി കരഞ്ഞ മനുഷ്യ സ്‌നേഹികള്‍ നമുക്കിടയിലുണ്ട്. മുബൈയില്‍ തീവ്രവാദിയാക്രമണം നടത്തിയത് ലഷ്‌ക്കര്‍ ഇ തോയിബ എങ്കില്‍ ഇന്ന് ഇസ്രയേലില്‍ ആക്രമണം നടത്തുന്നത് ഹമാസ്. യഥാര്‍ത്ഥ ഫലസ്തീന്‍ പൗരന്മാരെ , നിരപരാധികളെ മറയാക്കി ഹമാസ് ഗസ്സയും വെസ്റ്റ് ബാങ്കും ക്രേന്ദ്രീകരിച്ച്‌ ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നു. അവര്‍ തിരികെ പ്രത്യാക്രമണം നടത്തുമ്ബോള്‍ ഫലസ്തീനിലെ ഹമാസിനു വേണ്ടി സ്യൂഡോ മനുഷ്യ സ്‌നേഹികള്‍ കണ്ണീര്‍ വാര്‍ക്കുന്നു.

അന്ന് അതേ കസബിനു വേണ്ടി കരഞ്ഞ അതേ ഫേക്ക് മാനവികവാദികള്‍ ഇന്നും ഇവിടെയുണ്ട്. മുംബൈ ആക്രമണം ഇന്ത്യക്കെതിരെ നടന്ന തീവ്രവാദ യാക്രമണമെങ്കിലും അതിന്റെയിടയില്‍ മറക്കാതെ ആക്രമിച്ച ആ യഹൂദഭവനം, ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇപ്പോഴത്തെ ഇസ്രയേല്‍ - ഫലസ്തീന്‍ കോണ്‍ഫ്‌ളിക്ടിന്റെ കാരണവും , ആ കാരണം പകലു പോലെ വ്യക്തമെങ്കിലും ഇല്ലാത്ത ഇസ്ലാമോഫോബിയയെ ഊതി വീര്‍പ്പിച്ച്‌ വോട്ടുബാങ്കാക്കി ശ്രമിക്കുന്ന മതേതരരെ യഥാര്‍ത്ഥ ഭാരതീയര്‍ തിരിച്ചറിയട്ടെ ! ഇപ്പോഴത്തെ നരിമാന്‍ ലൈറ്റ് ഹൗസിലെ ചുമരില്‍ ഇന്നും മായാതെ കിടക്കുന്ന പാടുകള്‍ പറയും തീവ്രവാദത്തിന്റെ മതവെറിയില്‍ പിടഞ്ഞു ചിതറിയ ജീവനുകള്‍??

തീവ്രവാദം തുലയട്ടെ !

Anju parvathy prabheesh note about isreyal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES