Latest News

വടക്കാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്ര അവസാനിക്കാന്‍ എടുത്തത് 13 മണീക്കൂര്‍; ഏസി കമ്പാര്‍ട്ട്മെന്റില്‍ അനുഭവിച്ചത് മനസ് മടുപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമായ നിമിഷങ്ങള്‍; പെയ്തൊഴിയാതെ താരം നടി കൃഷ്ണേന്ദുവിന്റെ വീഡിയോയിലൂടെ പങ്ക് വച്ചത്

Malayalilife
വടക്കാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്ര അവസാനിക്കാന്‍ എടുത്തത് 13 മണീക്കൂര്‍; ഏസി കമ്പാര്‍ട്ട്മെന്റില്‍ അനുഭവിച്ചത് മനസ് മടുപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമായ നിമിഷങ്ങള്‍; പെയ്തൊഴിയാതെ താരം നടി കൃഷ്ണേന്ദുവിന്റെ വീഡിയോയിലൂടെ പങ്ക് വച്ചത്

ട്രെയിന്‍ യാത്രകളെ കുറിച്ച് പലപ്പോഴും പലര്‍ക്കുമുള്ളത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരിക്കും. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. പലതരത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്ന ട്രെയിന്‍ യാത്രയില്‍ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വീഡിയോ സഹിതം പുറത്തു കാണിച്ചിരിക്കുകയാണ് സീരിയല്‍ നടി കൃഷ്ണേന്ദു ഉണ്ണിക്കൃഷ്ണന്‍. ഏഷ്യാനെറ്റിലെ കാതോടു കാതോരം എന്ന സീരിയലില്‍ നായികയായി എത്തിയ കൃഷ്ണേന്ദു ഇപ്പോള്‍ സൂര്യാ ടിവിയിലെ പെയ്തൊഴിയാതെ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതിനിടെ ഒരു ഷോയുടെ ആവശ്യത്തിനായി സ്വന്തം നാടായ വടക്കാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറിയ കൃഷ്ണേന്ദു നടത്തിയ ഒന്‍പതു മണിക്കൂര്‍ ദൈര്‍ഘ്യം പ്രതീക്ഷിച്ച യാത്ര അവസാനിച്ചത് 13 മണിക്കൂറിലാണ്. അതിനിടെ ഞെട്ടിപ്പിക്കുന്നതും മനസു മടുപ്പിക്കുന്നതും പേടിപ്പെടുത്തുന്നതും അറപ്പുളവാക്കുന്നതുമായ നിരവധി അനുഭവങ്ങളാണ് നടിയ്ക്കുണ്ടായത്. അതിന്റെ വീഡിയോ സഹിതമാണ് നടി പങ്കുവച്ചതും.

വടക്കാഞ്ചേരിയില്‍ രാവിലെ ഒന്‍പതു മണിയ്ക്ക് വരേണ്ട ട്രെയിന്‍ എത്തിയപ്പോള്‍ തന്നെ 11.45 ആയിരുന്നു. കുറച്ചു കൂടി വൃത്തിയും സുരക്ഷയും പ്രതീക്ഷിച്ച് ഏസി കമ്പാര്‍ട്ട്മെന്റില്‍ ടിക്കറ്റെടുത്ത കൃഷ്ണേന്ദു അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. ചെളിയും മണ്ണും പുരണ്ട് വൃത്തികേടായി കിടക്കുന്ന തലയിണകള്‍ മുകളില്‍ അടുക്കിവച്ചിരിക്കുന്നു. മുമ്പ് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തികെട്ട ഏസി കമ്പാര്‍ട്ട്മെന്റ് കൃഷ്ണേന്ദു കാണുന്നത് ഇതാദ്യമായിട്ടായിരുന്നു. മാത്രമല്ല, ചുറ്റും വൃത്തികേടായി കിടക്കുന്ന അന്തരീക്ഷം. കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റു വേസ്റ്റുകളുമെല്ലാം തോന്നിയപടി വലിച്ചു വാരിയിട്ടത് അതുപോലെ തന്നെയുണ്ട്. ടോയ്ലെറ്റില്‍ കയറിയപ്പോള്‍ അവിടെ അതിനേക്കാള്‍ വൃത്തിക്കേട്. തുടര്‍ന്ന് ടോയിലറ്റില്‍ പോകാന്‍ പോലും സാധിച്ചില്ല. 22647 കോര്‍ബ - തിരുവനന്തപുരം നോര്‍ത്ത് കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് ഈ അനുഭവം ഉണ്ടായത്. ഭക്ഷണം പുറത്തു നിന്ന് വാങ്ങി കഴിച്ചതിനാല്‍ ആ പ്രശ്നമുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് ഭായ്മാര്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറിയതും തോന്നിയതു പോലെ സീറ്റുകളില്‍ കയറുകയും ഇരിക്കുകയും എല്ലാം ചെയ്തത്. ഭയന്നപ്പോള്‍ അപ്പര്‍ ബെര്‍ത്തില്‍ കയറി കിടക്കുകയായിരുന്നു കൃഷ്ണേന്ദു ചെയ്തത്. മാത്രമല്ല, ഈ 13 മണിക്കൂര്‍ യാത്രയില്‍ ടിടിആര്‍ ആ വഴി വന്നതേയില്ല എന്നും നടി സൂചിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് 13 മണിക്കൂര്‍ നീളുന്ന ആ നരകയാത്ര കഴിഞ്ഞ് സന്ധ്യയോടെയാണ് നടി തിരുവനന്തപുരത്തെത്തിയത്.

ഈ യാത്രയ്ക്കിടെ നടിയുടെ ഫോണ്‍ നഷ്ടപ്പെടുകയും ചെയ്തു. കാതോട് കാതോരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണന്‍. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നായിരുന്നു കാതോട് കാതോരം. ആ സീരിയലില്‍ മീനു എന്ന കഥാപാത്രത്തെയാണ് കൃഷ്‌ണേന്ദു ചെയ്തത്. നായികയായി എത്തിയ താരത്തിന് മികച്ച അഭിപ്രായമാണ് ആ സീരിയലിലൂടെ ലഭിച്ചത്. മീനുവിന്റെയും ആദിയുടെയും പ്രണയകഥയാണ് സീരിയലില്‍ പ്രധാനമായും പ്രമേയമാക്കിയിരുന്നത്. ആ സീരിയലിലെ അഭിനയിത്തിന് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ആ സീരിയല്‍ അവസാനിച്ചതിന് ശേഷം താരത്തിനെ മറ്റ് സീരിയലുകളില്‍ ഒന്നും കണ്ടിരുന്നില്ല. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് പെയ്തൊഴിയാതെ എന്ന സീരിയലിലേക്ക് എത്തിയതും.

 

krishnendhu unnikrishnan train experiance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES