Latest News

മഴവില്‍ മനോരമയില്‍ നിന്ന് വന്നതല്ലേ നമ്മള്‍ ഒരു അവസരം കൊടുത്തതല്ലേ എന്ന ധാര്‍ഷ്ട്യം;ആ പ്രസ്ഥാനത്തിന്റെ തൊഴിലാളിയാണ് അവര്‍ക്ക് വേണ്ടി ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്ന തരത്തില്‍ സംസാരിച്ചു;മറിമായത്തില്‍ പിന്‍മാറാന്‍ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്

Malayalilife
മഴവില്‍ മനോരമയില്‍ നിന്ന് വന്നതല്ലേ നമ്മള്‍ ഒരു അവസരം കൊടുത്തതല്ലേ എന്ന ധാര്‍ഷ്ട്യം;ആ പ്രസ്ഥാനത്തിന്റെ തൊഴിലാളിയാണ് അവര്‍ക്ക് വേണ്ടി ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്ന തരത്തില്‍ സംസാരിച്ചു;മറിമായത്തില്‍ പിന്‍മാറാന്‍ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്

ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മഞ്ജു പത്രോസ് ഇതിനോടകം നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സഹനടി വേഷങ്ങളില്‍ മികവ് പുലര്‍ത്തിയ മഞ്ജുവിനി് മുഴുനീള വേഷങ്ങള്‍ ടെലിവിഷനിലാണ് ലഭിച്ചത്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് ജനശ്രദ്ധ നേടുന്നത്. പിന്നീട് ഈ ചാനലിലെ തന്നെ മറിമായം എന്ന സിറ്റ്കോമില്‍ മഞ്ജു അഭിനയിച്ചു. അഭിനേത്രിയെന്ന നിലയിലുള്ള മഞ്ജു പത്രോസിന്റെ വളര്‍ച്ചയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഒരു ഘട്ടത്തില്‍ മറിമായത്തില്‍ മഞ്ജു പത്രോസ് മറിമായത്തില്‍ നിന്നും ഒഴിവായി. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു പത്രോസ്.

അതില്‍ ഒരു കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. പേര് പറയുന്നില്ല. മറിമായത്തിലുള്ളവര്‍ക്ക് ഗള്‍ഫ് ഷോയും സിനിമകളും വരും. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ളത് കൊണ്ട് ഒരാള്‍ പോയാല്‍ പ്രശ്നമൊന്നുമില്ല. എല്ലാവരും അഡ്ജസ്റ്റ് ചെയ്ത് ഷോകളും സിനിമകളും വരുമ്പോള്‍ പോകും. ഇത് കൂടി വന്നപ്പോള്‍ തലേ മാസം 15ാം തിയതിക്ക് മുമ്പ് പറയണമെന്ന് ഡയരക്ടര്‍ പറഞ്ഞു. എനിക്ക് കണ്ണൂരില്‍ ഒരു സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ ഉണ്ടായിരുന്നു. എനിക്ക് ചെയ്യാതിരിക്കാന്‍ പറ്റില്ല. ഞാന്‍ ഈ ഷെഡ്യൂളില്‍ ഉണ്ടാകില്ലെന്ന് മറിമായത്തിന്റെ സംവിധായകനെ വിളിച്ച് പറഞ്ഞു. എന്റെ കഷ്ടകാലത്തിന് ആ ഡയരക്ടര്‍ ആ മാസം മാറി.

പിന്നെ വന്ന സംവിധായകനോട് പുള്ളി ഇത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ചിലപ്പോള്‍ ജോലിത്തിരക്ക് കൊണ്ട് മറന്ന് പോയതായിരിക്കും. ഞാന്‍ കണ്ണൂരില്‍ ഷൂട്ടിന് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ താഴെ നില്‍ക്കുകയാണെന്ന് പറഞ്ഞ് ഡ്രൈവറുടെ കോള്‍ വന്നു. ഞാന്‍ പേടിച്ച് പോയി. ഞാന്‍ കണ്ണൂരിലാണ്, ഈ ഷെഡ്യൂളില്‍ ഉണ്ടാകില്ലെന്ന് വിളിച്ച് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞു. ഇയാള്‍ ഉടനെ കണ്‍ട്രോളറെ വിളിച്ചു. കണ്‍ട്രോളര്‍ എന്നോട് ഭയങ്കരമായി ഷൗട്ട് ചെയ്തു. എന്ത് പണിയാണ് മഞ്ജു കാണിച്ചത് എന്നെല്ലാം പറഞ്ഞു.

ആ പ്രസ്ഥാനത്തിന്റെ തൊഴിലാളിയാണ് ഞാന്‍, അവര്‍ക്ക് വേണ്ടി ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്ന തരത്തില്‍ സംസാരിച്ചു. എന്നെ രക്ഷിക്കാന്‍ വേണ്ടിയല്ല എനിക്ക് വര്‍ക്ക് തന്നത്. അവര്‍ക്ക് ഒരു ലേഡി ആര്‍ട്ടിസ്റ്റിനെ വേണമായിരുന്നു. ഡയരക്ടറെ വിളിച്ച് പറഞ്ഞതാണെന്ന് പറഞ്ഞപ്പോള്‍ ആ ഡയരക്ടറൊക്കെ മാറി വേറെ ആളാണെന്ന് അയാള്‍. ഞാന്‍ ഡയരക്ടറെ വിളിച്ച് പറഞ്ഞപ്പോള്‍ അയ്യോ വിട്ടു പോയതാണ് സോറി എന്ന് വളരെ മര്യാദയോടെ പറഞ്ഞു. സിനിമയുടെ ഡയരക്ടറോട് സ്ഥിരമുള്ള വര്‍ക്കാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. സ്ഥിരമുള്ള വര്‍ക്കല്ലേ, ഇന്ന് രാത്രി കയറിക്കോ ആ ഷൂട്ട് കഴിഞ്ഞിട്ട് ജോയിന്‍ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇയാളെ തിരിച്ച് വിളിച്ച് നാളെ വരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട, വേണ്ട നിങ്ങള്‍ക്ക് പകരം ഞങ്ങള്‍ വേറെ ആളെ വെച്ചെന്ന് പറഞ്ഞു. എനിക്കത് ഭയങ്കര ഷോക്കിംഗ് ആയിപ്പോയി. എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ ഭയങ്കരമായി സ്നേഹിച്ച സ്പേസാണ്. അതെന്താണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഞങ്ങളോടല്ലല്ലോ കൂറ്, സിനിമയില്‍ അഭിനയിക്കുന്നതല്ലേ എന്ന് അയാള്‍. ഓക്കെ ശരി എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. അടുത്ത ഷെഡ്യൂള്‍ ആയപ്പോള്‍ എന്നെ വിളിച്ചു. ഇന്നത് മുതല്‍ ഇന്നത് വരെ ആണേ ഷൂട്ട് എന്ന് പറഞ്ഞു. ഞാനില്ലല്ലോ, വേറെ ആളെ വെച്ചു, ഇനി വരേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അത് ആ ഷെഡ്യൂളില്‍ ആയിരിക്കുമെന്ന് അവര്‍.

ഒരാളോട് പറയുമ്പോള്‍ മര്യാദ വേണ്ടേ, ഞാന്‍ വ്യക്തമായി വിളിച്ച് പറഞ്ഞ കാര്യം നിങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിന് എന്നെ മാറ്റി വേറെ ആളെ വെച്ച സ്പേസിലേക്ക് ഞാന്‍ ഇനി വരില്ലെന്ന് പറഞ്ഞു. എല്ലാവരും എന്നെ വിളിച്ച് നീ വാ എന്ന് പറഞ്ഞ് സംസാരിച്ചിരുന്നു. വരാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. വേറെ സ്ഥലത്ത് ജോലി കിട്ടുമെന്ന ധൈര്യം എനിക്കുണ്ട്. ജോലി ചെയ്യാനറിയാം. മഴവില്‍ മനോരമയില്‍ നിന്ന് വന്നതല്ലേ ഇവള്‍ക്ക് നമ്മള്‍ ഒരു അവസരം കൊടുത്തതല്ലേ എന്ന ധാര്‍ഷ്ട്യമാണ് അയാള്‍ക്ക്. അടിമകളാക്കി വെക്കാമെന്നത്. അതെനിക്ക് സഹിക്കാന്‍ പറ്റില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.


 

manju pathrose about marimayam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES