Latest News

മൊയ്തീന്റെ കൊടുംക്രൂരത; ഇല്ലാതാക്കിയത് കുടുംബത്തിന്റെ പ്രതീക്ഷികള്‍ കൂടി; മകന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; പോയത് ഒരു കുടുംബത്തിന്റെ ഏക ആശ്രയം കൂടി; അമ്മയുടെ സങ്കടം കണ്ട് നില്‍ക്കാനാകാതെ നാട്ടുകാര്‍

Malayalilife
മൊയ്തീന്റെ കൊടുംക്രൂരത; ഇല്ലാതാക്കിയത് കുടുംബത്തിന്റെ പ്രതീക്ഷികള്‍ കൂടി; മകന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; പോയത് ഒരു കുടുംബത്തിന്റെ ഏക ആശ്രയം കൂടി; അമ്മയുടെ സങ്കടം കണ്ട് നില്‍ക്കാനാകാതെ നാട്ടുകാര്‍

മഞ്ചേരിയിലെ ചാരങ്കാവില്‍ നടന്ന കൊലപാതകം ഇന്നും നാട്ടുകാര്‍ക്ക് മറക്കാനാകാത്ത ഭീകര ഓര്‍മ്മയായി. എന്നത്തെയും പോലെ രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയതാണ്. അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ ക്രൂരത നടക്കുന്നത്. കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് സുഹൃത് തന്നെ പ്രവീണിന്റെ ജീവന്‍ കൊടുത്തത്. ആരും പ്രതീക്ഷിക്കാത്ത ക്രൂരതയായിരുന്നു ത്. ഭയവും ദുഃഖവും നിറഞ്ഞ ആ പ്രദേശം ഇന്നും ആ സംഭവത്തിന്റെ നിഴലില്‍ നിന്നും ഇന്ന് അവിടുത്തെ ജനങ്ങള്‍ മോചിതിരായിട്ടില്ല. പ്രവീണിനെ നഷ്ടമായത് ഒരു നാടിന്റെ മാത്രമല്ല ഒരു കുടുംബത്തിന്റെ കൂടി നഷ്ടമായിരിക്കുകയാണ്. 

ചാരങ്കാവില്‍ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊന്നത് അതിക്രൂരമായിരുന്നു. ആഴത്തില്‍ കയറിയ യന്ത്രത്തിന്റെ മൂര്‍ച്ചയുള്ള ബ്ലേഡ് കഴുത്തിലൂടെ വീണപ്പോള്‍ നാഡീഞരമ്പുകള്‍ മുറിഞ്ഞ് രക്തം ചീറ്റി. ചില സെക്കന്‍ഡ്സിനുള്ളില്‍ തന്നെ റോഡിലൂടെ ചോര ഒഴുകി. ആ കാഴ്ച കണ്ടവര്‍ നടുങ്ങിപ്പോയി. മനഃസാക്ഷിയെ തന്നെ മുറിപ്പെടുത്തുന്ന ആ ഭീകര കാഴ്ചയെ കുറിച്ച് നാട്ടുകാര്‍ ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ പ്രദേശം മുഴുവന്‍ ഭയവും ദുഃഖവും നിറഞ്ഞിരിക്കുകയാണ്. രാവിലെ പതിവുപോലെ ജോലിക്കായി വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് പ്രവീണ്‍. കുടുംബം സന്തോഷത്തോടെയാണ് അവനെ യാത്രയാക്കിയത്. തിരികെ വരുമെന്ന് പ്രതീക്ഷിയിലായിരുന്നു ആ കുടുംബം. പക്ഷേ വന്നത് മകന്റെ മരണവാര്‍ത്തയായിരുന്നു. 

മൊയ്തീന്റെ കൊടുംക്രൂരത ഇല്ലാതാക്കിയത് പ്രവീണിനെ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കൂടിയായിരുന്നു. പ്രവീണ്‍ തന്റെ കുടുംബത്തിന് ആധാരമായിരുന്നു അമ്മയുടെ കരുത്തായിരുന്നു. പ്രവീണിന്റെ ചേതനയറ്റ ശരീരം റോഡില്‍ ചോര വാര്‍ന്ന് ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ആ അമ്മ ചങ്ക്‌പൊട്ടി കരയുകയായിരുന്നു. ആ കാഴ്ച കണ്ടവര്‍ക്ക് കണ്ണീര്‍ പിടിച്ചുനിര്‍ത്താനായില്ല. പ്രവീണ്‍ തന്റെ ബൈക്ക് നിര്‍ത്തിയിട്ട് എന്തോ പറയാന്‍ ശ്രമിക്കുമ്പോഴാണ് മൊയ്തീന്‍ യന്ത്രം വീശിയത്. കഴുത്തിന്റെ ഒരു വശത്തുകൂടി വീശിയ ആ പ്രഹരം ജീവന്‍ തന്നെ കെടുത്തി. അത്രയും പെട്ടന്ന് സംഭവിച്ചതിനാല്‍ പ്രതിരോധിക്കാന്‍ പോലും പ്രവീണിന് കഴിഞ്ഞില്ല. സമീപത്ത് നിന്നവരും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല  എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിരുന്നു.

പിന്നീട് നാട്ടുകാര്‍ കൂടിയാണ് മൃതദേഹം മൂടി വെച്ചത്. ഉച്ചയോടെയാണ് അത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്ന് മുതല്‍ ആ സ്ഥലത്ത് കൂടി കടന്ന് പോകുമ്പോള്‍ പോലും നാട്ടുകാര്‍ക്ക് മനസ്സ് വേദനിക്കുകയാണ്. കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് കഴിഞ്ഞ ദിവസം മൂര്‍ച്ച കൂട്ടിയതായി പറയപ്പെടുന്നു. പ്രവീണിന്റെ കഴുത്തിന്റെ ഒരു വശത്തുകൂടി മൊയ്തീന്‍ യന്ത്രം വീശുകയായിരുന്നു. നിര്‍ത്തിയിട്ട ബൈക്കില്‍നിന്നു മാറാനോ, തടയാനോ പ്രവീണിനു കഴിഞ്ഞില്ല. ഉച്ചയോടെയാണ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. 

കാടുവെട്ടുന്നതിനു പകരം യന്ത്രം റേസ് ആക്കി പ്രവീണിന്റെ കഴുത്തിന്റെ പിറകിലൂടെ മൊയ്തീന്‍ വീശി. ബൈക്കില്‍നിന്നു പിന്നിലേക്കു പ്രവീണ്‍ മലര്‍ന്നുവീണു. തടയാനോ എന്തെങ്കിലും പറയാനോ സാവകാശം ലഭിച്ചില്ല. അതിനു മുന്‍പേ എല്ലാം സംഭവിച്ചിരുന്നു. മൊയ്തീന്‍ യന്ത്രം നിലത്തിട്ട്, ഒരാളെക്കൂടി വക വരുത്താന്‍ ഉണ്ടെന്നു പറഞ്ഞു നടന്നുനീങ്ങി. മൊയ്തീനും പ്രവീണും തമ്മില്‍ നേരത്തേ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയില്ല. കഴിഞ്ഞ ദിവസം മുതലാണ് പ്രവീണിന്റെ കൂടെ ഞാന്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്. മറ്റൊരാളുടെ യന്ത്രം വായ്പ വാങ്ങിയാണ് ജോലിക്ക് ഇറങ്ങിയത്.

ചാരങ്കാവില്‍ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കൊന്നത് അതിക്രൂരമായി. ആഴ്ന്നിറങ്ങിയ യന്ത്രത്തിന്റെ ബ്ലേഡ് കൊണ്ടു കഴുത്തിന്റെ നാഡീഞരമ്പുകള്‍ മുറിഞ്ഞു രക്തം ചീറ്റി. ചോര റോഡിലൂടെ ചാലിട്ടൊഴുകി. മനഃസാക്ഷി മരവിപ്പിച്ച കൊലപാതകത്തിന്റെ നടുക്കത്തില്‍നിന്ന് നാട് ഇനിയും മുക്തമായില്ല. എളങ്കൂര്‍ ചാരങ്കാവ് അങ്ങാടിക്കു സമീപം കഴിഞ്ഞ ദിവസം രാവിലെ 6.45ന് ആയിരുന്നു നാടിനെ നടുക്കിയ അരുംകൊല. പ്രവീണും ചാത്തങ്ങോട്ടുപുറം വീട്ടിക്കാപ്പറമ്പ് സുരേന്ദ്രനും ഒന്നിച്ചു കാടുവെട്ടാന്‍ പോകുന്നവരാണ്. അങ്ങാടിയിലെ ഷെഡിനു സമീപം സുരേന്ദ്രന്‍ പ്രവീണിനെ ജോലിക്കു പോകാന്‍ കാത്തുനില്‍ക്കുമ്പോള്‍ മൊയ്തീന്‍ സുരേന്ദ്രന്റെ യന്ത്രം കൈക്കലാക്കുകയും പ്രവീണിനു നേരെ വീശുകയുമായിരുന്നു.

പ്രവീണ്‍ സംഭവസ്ഥലത്തു മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഞായര്‍ രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തൊഴില്‍ സംബന്ധിച്ച നിസ്സാര കാരണമാണ് കൊലയിലേക്കു നയിച്ചതെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കുമാകുന്നില്ല. നിര്‍ധന കുടുംബത്തിലെ അംഗമാണ് പ്രവീണ്‍. പിതാവ് മരിച്ചതോടെ പ്രവീണ്‍ ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

praveen murder mancheri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES