Latest News

മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തവള്‍; നൃത്തത്തിനായും സിനിമക്കായും ജീവിതം മാറ്റിവച്ചു; 22 രാജ്യത്തുനിന്നും കുട്ടികള്‍ പഠിക്കുന്ന ഡാന്‍സ് സ്‌കൂള്‍ ഉടമ; ദിലീപിന്റെ നായിക പാലകാടുകാരി റാനിയ റാണയുടെ ജീവിതം

Malayalilife
മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തവള്‍; നൃത്തത്തിനായും സിനിമക്കായും ജീവിതം മാറ്റിവച്ചു; 22 രാജ്യത്തുനിന്നും കുട്ടികള്‍ പഠിക്കുന്ന ഡാന്‍സ് സ്‌കൂള്‍ ഉടമ; ദിലീപിന്റെ നായിക പാലകാടുകാരി റാനിയ റാണയുടെ ജീവിതം

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിയേറ്ററില്‍ വന്‍ വിജയമായ ദിലീപ് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ദി ഫാമിലി'. ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ വലിയ പങ്കുവഹിച്ചത് ചിത്രത്തില്‍ നായികയായി അഭിനയിച്ച റാനിയ റാണയാണ്. ചിത്രത്തില്‍ ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ചിഞ്ചു റാണി എന്ന വ്ളോഗറുടെ വേഷം ആണ് താരം ചെയ്തത്. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിക്കുന്ന താരത്തിന്റെ ജീവിത സ്വപ്‌നം ആയിരുന്നു ഒരു ചിത്രത്തില്‍ നായികയാകുക എന്നത്. അത് ഇപ്പോള്‍ നടന്നിരിക്കുകയാണ്.

ഓര്‍മവച്ച കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്ന ആളാണ് റാനിയ. കുട്ടിക്കാലം മുതലേ സിനിമയില്‍ എത്തുമെന്ന് മനസ്സിലും ഒരു വിചാരം ഉണ്ടായിരുന്നു. പ്രഫഷനല്‍ ഡാന്‍സറാണ്. നാലു വയസ്സുമുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഡാന്‍സ് ഇഷ്ടപ്പെട്ടു തുടങ്ങിയത് മുതല്‍ സിനിമയും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ടിവിയില്‍ കാണണം എന്നായിരുന്നു ആഗ്രറം.  കുഞ്ഞിലേ മുതല്‍ എന്താകണമെന്ന് ചോദിച്ചാല്‍ പറഞ്ഞിരുന്നത് ലോകപ്രശസ്തയായ നര്‍ത്തകിയും സിനിമാനടിയും ആകണമെന്നായിരുന്നു. 12 വയസ് മുതില്‍ ഡാന്‍സ് പഠിച്ചത് കലാമണ്ഡലത്തിലാണ്. അവിടെ പഠിക്കുമ്പോള്‍ സിനിമയില്‍ ചില അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ പാതി വഴിക്ക് ഡ്രോപ്പായി.

ഭരതനാട്യമാണ് പഠിച്ചത്.  പഠനം മുഴുവന്‍ ഡാന്‍സില്‍ ആയിരുന്നു. 11 വര്‍ഷത്തോളം ഡാന്‍സ്  തന്നെയാണ് പഠിച്ചത്. ഹൈസ്‌കൂളും, ബിഎ ഭരതനാട്യം, എംഎ ഭരതനാട്യം എല്ലാം കലാമണ്ഡലത്തില്‍ ആയിരുന്നു. അതുകഴിഞ്ഞ് യുഎസില്‍ പോയി റിസര്‍ച്ച് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു, അതിനുവേണ്ടിയുള്ള സ്‌കോളര്‍ഷിപ് ഒക്കെ റെഡിയായിരുന്നു. ആ സമയത്താണ് തമിഴില്‍ നായികയായി ഒരു അവസരം വന്നത്, നല്ല ഒരു ടീമായിരുന്നു അത് അതിനു വേണ്ടിയിട്ട് പിഎച്ച്ഡി മാറ്റിവച്ചു. സിനിമ ഇഷ്ടമുള്ളതുകൊണ്ട് പിഎച്ച്ഡി മാറ്റിവെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ ആ സിനിമയും മുടങ്ങിപ്പോയി, അത് വലിയൊരു നിരാശയാണ് സമ്മാനിച്ചത്. അങ്ങനെ ആദ്യ പ്രോജക്ടും പിഎച്ച്ഡിയും എല്ലാം നഷ്ടപ്പെട്ട് മനസ്സു തന്നെ ശൂന്യമായി നില്‍ക്കുന്ന അവസരത്തിലാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലേക്ക് കോള്‍ വരുന്നത്.

ഓഡീഷനിലൂടെ ഈ സിനിമയില്‍ സെലക്ട് ആവുന്നത്. വലിയ പ്രതീക്ഷയോടെ ഒന്നുമല്ല പോയത്. കിട്ടിയില്ലെങ്കില്‍ നിരാശയും ഉണ്ടാകുമായിരുന്നില്ല. കാരണം മുന്‍പ് ഇതേപോലത്തെ അവസ്ഥയിലൂടെയാണ് കടന്ന് വന്നത്. അതുകൊണ്ട് രണ്ടും കല്‍പ്പിച്ച് പോയി. പക്ഷേ ഓഡിഷനില്‍ കിട്ടി. മൂന്ന് ഭാഗമായിട്ടായിരുന്നു ഓഡീഷന്‍. ആദ്യം കാസ്റ്റിങ് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും ആയിട്ടായിരുന്നു. അതില്‍ സിലക്ട് ആയപ്പോള്‍ രണ്ടാമത്തെ ഓഡീഷനായി സംവിധായകനും എഴുത്ത് കാരനും വന്നു. ഒടുവിലത്തെ ഓഡീഷനിലാണ് ദിലീപുമായി ചെയ്യുന്നത്. അങ്ങനെ കഷ്ടപ്പെട്ട് കിട്ടിയതാണ് ഈ സിനിമ.

പാലക്കാട്കാരിയാണ് റാനിയ. അമ്മയും അച്ഛനും ഒരു ചേച്ചിയും അനുജത്തിയും അടങ്ങുന്നതാണ് കുടുംബം. മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടാമത്തവള്‍. ചേച്ചി ആര്‍ക്കിടെക്ട് ആണ്, അനുജത്തി ഡോക്ടര്‍ ആണ്. ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് താരം. ഓണ്‍ലൈനായും പഠിപ്പിക്കുന്നുണ്ട്. 18ാം വയസ്സില്‍ തന്നെ സ്‌കൂള്‍ തുടങ്ങിയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സ്‌കൂള് തുടങ്ങി വരുമാനം ഉണ്ടാക്കിയാണ് ചെലവുകള്‍ നടത്തിയിരുന്നത്. 22 രാജ്യത്തുനിന്നും കുട്ടികള്‍ പഠിക്കാന്‍ ഉണ്ട്. യുണെസ്‌കോയില്‍ പാര്‍ട്ണര്‍ഷിപ് ഉള്ള ഒരു ഓര്‍ഗനൈസേഷനില്‍ സ്‌കൂളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവിടെനിന്നാണ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

കുറെ അവാര്‍ഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച് നര്‍ത്തകി എന്ന കാറ്റഗറിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയയില്‍ നിന്ന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പിന്നെ കോവിഡ് സമയത്ത് ചെയ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഫോക്‌സ് സ്റ്റോറി ഇന്ത്യ എന്ന മാഗസിനില്‍ വുമന്‍ ഫേസ് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ് കിട്ടി, ശക്തരായ വനിതകള്‍ എന്ന കാറ്റഗറിയില്‍ ആണ് അവാര്‍ഡ് കിട്ടിയത്. ഇത്രയും വര്‍ഷം ഡാന്‍സിനു വേണ്ടി ജീവിതം മാറ്റി വച്ചതിനായിരുന്നു അവാര്‍ഡ്. നൃത്ത ചൂഡാമണി അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

raniya rana dileep movie lead role life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES