മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര യോഗ ദിനത്തില്‍ താന്‍ യോഗയിലേക്ക് തിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത വര്‍മ.
‘മനുഷ്യര്‍ക്ക് ചില ശീലക്കേടുകളുണ്ട്. എന്റേത് ഏറെയും രോഗങ്ങളായിരുന്നു. അതൊന്ന് മാറ്റിയെടുക്കാനാണ് ഞാന്‍ ആദ്യം യോഗയിലേക്ക് എത്തിയത്. പഠിച്ചും പരിശീലിച്ചും ഞാന്‍ എന്നെ യോഗയില്‍ ഉറപ്പിച്ചു.’ ‘രണ്ട് പതിറ്റാണ്ടോളമായുള്ള ആ ഉറപ്പാണ് എനിക്കിപ്പോള്‍ യോഗ. യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരല്‍ അഥവാ യൂണിയന്‍ എന്നുതന്നെയാണ് ആ വാക്കിന്റെ അര്‍ഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കല്‍.’
‘ചിലര്‍ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതില്‍ തെറ്റില്ല. ശ്വാസംമുട്ടല്‍, പോളിസിസ്റ്റിക് ഓവറി, ഹോര്‍മോണ്‍ ഇംബാലന്‍സ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതില്‍ നിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാന്‍ യോഗ തുടങ്ങിയത്.”നമ്മള്‍ മാനസീകമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം. യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്.”നൂറ്റാണ്ടുകള്‍ക്കുമുമ്ബുള്ള ഒരു ശാസ്ത്രം. മനുഷ്യന് സുഖമായി ജീവിക്കാന്‍, ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാന്‍ കണ്ടുപിടിച്ച ശാസ്ത്രമാണത്. അതിനെന്ത് മതം.’
‘രോഗങ്ങള്‍ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗ മാത്രം ശേഷിച്ചു. അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി. യോഗക്രിയകള്‍പോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികള്‍ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മള്‍ അറിയുന്നത്.’ ‘എന്നാലും ഞാന്‍ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. മനുഷ്യന്മാരായാല്‍ ബന്ധങ്ങള്‍ ഉണ്ടാകും. അറ്റാച്ച്‌മെന്റില്‍ തന്നെ ഇത്തിരി ഡിറ്റാച്ച്‌മെന്റ് സൂക്ഷിക്കാനാവും. ഇവ രണ്ടിന്റേയും അങ്ങേ അറ്റങ്ങളിലേക്കുപോയി നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യത്യാസമില്ലാതെ ബാലന്‍സിലേക്ക് തിരിച്ചുവരുന്നത് ബുദ്ധിമുട്ടാണ്.’ ‘ആ ക്രമീകരണം എനിക്ക് കിട്ടിയത് യോഗയിലൂടെയാണ്. അതുെകാണ്ടാണ് എല്ലാ ദിവസവും യോഗമാറ്റിലേക്ക് വരാന്‍ തോന്നുന്നത്.’
യോഗ ചെയ്യാന്‍ തുടങ്ങിയ ശേഷം എനിക്ക് കാര്യമായൊരു മാറ്റം വന്നു. ഞാന്‍ നോ പറയാന്‍ പഠിച്ചു. നോ പറയാന്‍ അറിയാത്ത ഒരാളായിരുന്നു ഞാന്‍. പറഞ്ഞ് ചെയ്യേണ്ടിടത്ത് പറഞ്ഞ് ചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും അതേസമയം നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയില്‍ പറ്റുന്നുണ്ട് ഇപ്പോള്‍.’ ‘പണ്ട് അത് വലിയ ബുദ്ധിമുട്ടായിരുന്നു. അതും യോഗയിലൂടെ കഴിയുന്നു. അതുകൊണ്ടൊക്കെത്തന്നെയാണല്ലോ ലോകം മുഴുവന്‍ ആ ബാലന്‍സിന്റെ മധുരംതേടി വീണ്ടും വീണ്ടും യോഗാമാറ്റിലേക്ക് വരുന്നത്’ സംയുക്ത വര്‍മ പറയുന്നു.