കന്നഡ സിനിമ-സീരിയൽ താരം സതീഷ് വജ്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസ്സാണ് താരത്തിന്റെ പ്രായം.കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ സഹോദരനാണ് എന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപെട്ടു രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സതീഷ് താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ ഇന്നലെ രാവിലെ രണ്ടാം നിലയിലെ വീടിന്റെ പൂട്ടിൽ രക്തക്കറ കണ്ടു. പിന്നീട് അദ്ദേഹം പൊലീസിനെ അറിയിച്ചു. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന സതീഷിനെ ആയിരുന്നു സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ കണ്ടെത്തുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ നിലയിലും വയറ് കുത്തേറ്റ നിലയിലും ആയിരുന്നു മൃതദേഹം കണ്ടെടുത്തത്. സതീഷിന്റെ ഭാര്യ ഏഴ് മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വീട്ടുകാർ അന്ന് സതീഷിന്റെ പീഡനം മൂലമാണ് അവർ മരിച്ചതെന്ന് ആരോപിച്ചിരുന്നു. ഭാര്യ മരിച്ചതിന് ശേഷം ഇവരുടെ കുട്ടി സതീഷിന്റെ ഭാര്യയുടെ ബന്ധുക്കൾക്കൊപ്പമായിരുന്നു. സതീഷ് ഇതിനോടകം തന്നെ കുട്ടിയെ തിരികെ വാങ്ങാൻ ശ്രമിച്ചതും വഴക്കിന് കാരണമായിരുന്നു. സതീഷിന്റെ ഭാര്യയുടെ ഇളയ സഹോദരൻ സുദർശനേയും നാഗേന്ദ്ര എന്ന ആളെയും ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്.
ഇരുവരും ചേർന്ന് കൊലപാതകം നടത്തിയ ശേഷം വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സതീഷ് അഭിനയരംഗത്തേക്ക് ലഗോരി എന്ന കന്നഡ ചിത്രത്തിൽ സഹനടൻ ആയാണ് ചുവടുവച്ചത്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഒരു യൂട്യൂബ് വ്ലോഗർ കൂടിയായിരുന്നു സതീഷ്.