Latest News

വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത് ചെരുപ്പും മോതിരവും കരിഞ്ഞ വസ്ത്രവും; രഞ്ജിതയുടെ ശരീരത്തില്‍ അവശേഷിച്ചത് ഇത്രമാത്രം; എല്ലാം ബന്ധുക്കള്‍ക്ക് കൈമാറി; മക്കള്‍ ഏറ്റുവാങ്ങിയത് പൊട്ടിക്കരഞ്ഞുകൊണ്ട്‌

Malayalilife
വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത് ചെരുപ്പും മോതിരവും കരിഞ്ഞ വസ്ത്രവും; രഞ്ജിതയുടെ ശരീരത്തില്‍ അവശേഷിച്ചത് ഇത്രമാത്രം; എല്ലാം ബന്ധുക്കള്‍ക്ക് കൈമാറി; മക്കള്‍ ഏറ്റുവാങ്ങിയത് പൊട്ടിക്കരഞ്ഞുകൊണ്ട്‌

 

ലോകത്തെ തന്നെ നടുക്കിയ വാര്‍ത്തയായിരുന്നു അഹമ്മദാബാദില്‍ വച്ച് ഉണ്ടായ എയര്‍ ഇന്ത്യ വിമാന അപകടം. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ അടക്കം ബാക്കി എല്ലാവരും മരണത്തിന് കീഴടങ്ങിയിരുന്നു. അപകടത്തില്‍ മരിച്ച മലയാളിയാണ് പത്തനംതിട്ടക്കാരി രഞ്ജിത. ഇന്നലെയാണ് ഡിഎന്‍എ പരിശോധനയില്‍ രഞ്ജിതയെ തിരിച്ചറിഞ്ഞതിന് ശേഷം അവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി നാട്ടില്‍ എത്തിക്കുന്നത്. പഠിച്ച സ്‌കൂളിലും പണി തീരാത്ത വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ അച്ഛന്റെ അടുത്ത് തന്നെ രഞ്ജിതയെയും സംസ്‌കരിച്ചു. രഞ്ജിതയ്ക്ക് ഒരു നാട് മുഴുവനുമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. രഞ്ജിതയുടെ നാട്ടില്‍ നിന്നും അല്ലാതെ മറ്റ് സ്ഥലത്ത് നിന്ന് ഉള്ളവരും രഞ്ജിതയെ അവസാനമായി കാണാന്‍ എത്തിയിരുന്നു.

മകളുടെ ഓര്‍മ്മയെ ഹൃദയത്തിലെത്തുന്നവണ്ണം ഒരിക്കലും മറക്കാതിരിക്കാന്‍ ആഗ്രഹിച്ച അമ്മക്കും ബന്ധുക്കള്‍ക്കും, അപകടസ്ഥലത്ത് നിന്ന് കിട്ടിയ ചില സാധനങ്ങള്‍ ആയിരുന്നു രഞ്ജിതയുടെ ഓര്‍മ്മയായി കൈവശം വന്നത്. ഒരു ചെരുപ്പ്, ചെറിയൊരു മോതിരം, കഴുത്തിലണിയാറുള്ള ഒരു മാല, തീയില്‍ പാളിയതിനാല്‍ പൂര്‍ണമായും കരിഞ്ഞ നിലയിലുള്ള വസ്ത്രം  ഇവയായിരുന്നു കിട്ടിയത്. ഓരോ വസ്തുവിലും അവളുടെ സ്നേഹസ്പര്‍ശം ഉള്‍പ്പെട്ടതാണ് പോലെ അനുഭവപ്പെട്ടിരുന്നത്. രഞ്ജിതയെ ഓര്‍മ്മപ്പെടുത്തുന്ന ഇത്തരം സാധനങ്ങള്‍ കയ്യിലേറ്റുമ്പോള്‍ അതിനോട് വലിയ ആത്മബന്ധം തോന്നിയ കുടുംബാംഗങ്ങള്‍ക്ക് കണ്ണുകളിലൂടെ വെള്ളം വരികയായിരുന്നു. അവളെ വീണ്ടും കണ്ടുമുട്ടാനാവാത്ത ഈ ജീവിതത്തില്‍, ഈ സാധനങ്ങളാണ് ഇനി അവളെ ഓര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന ഒരേ വഴികള്‍.  അവളുടെ അവസാന നിമിഷങ്ങളിലേക്ക് എത്തിക്കുന്ന ഈ സാധനങ്ങള്‍ കാണുമ്പോള്‍ ഉള്ളിലെ ദു:ഖം കവിഞ്ഞൊഴുകുകയാണ്. അപകടത്തില്‍ മരിച്ചത് രഞ്ജിത തന്നെയാണെന്നുള്ളത് ഉറപ്പുവരുത്താനായി ഈ വസ്തുക്കള്‍ തെളിവായി. ആ സാധനങ്ങള്‍ ബന്ധുക്കള്‍ ഏറ്റ് വാങ്ങുമ്പോള്‍ എന്തെന്നില്ലാത്ത നിശബ്ദതയായിരുന്നു അവിടെ അപ്പോള്‍.

12 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രഞ്ജിതയുടെ മൃതദേഹം അമ്മയ്ക്കും മക്കള്‍ക്കും അരികിലേക്ക് എത്തിയത്. അഹമ്മദാബാദില്‍ നിന്നും തുടര്‍ച്ചയായ പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു പുലര്‍ച്ചെയാണ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു. തുടര്‍ച്ചയായി നിരവധി ഡിഎന്‍എ പരിശോധനകള്‍ നടത്തിയിട്ടും രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ വിദേശത്തായിരുന്ന സഹോദരനെ കൂടാതെ നാട്ടില്‍ നിന്നും അമ്മയുടെ രക്തസാമ്പിള്‍ കൂടി ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ച് പരിശോധിച്ചാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

 സാധാരണ, നിറയെ ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും മക്കള്‍ക്കു പകര്‍ന്നു നല്‍കാന്‍ സാധിക്കാത്ത അടക്കിവച്ച ഒരായിരം സ്‌നേഹവുമായാണ് രഞ്ജിത കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി നാട്ടിലേക്ക് എത്താറുള്ളത്. ഇതാദ്യമായാണ് ഒഴിഞ്ഞ കൈകളുമായി രഞ്ജിത മക്കള്‍ക്കും അമ്മയ്ക്കും അരികിലേക്ക് എത്തുന്നത്. സുരക്ഷിതമായി എംബാം ചെയ്ത പെട്ടിയ്ക്ക് മുകളില്‍ ഒട്ടിച്ച ഒരു പടം മാത്രമാണ് പ്രിയപ്പെട്ടവര്‍ക്ക് കാണാനാകുക.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് തിരിച്ചറിഞ്ഞത്. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡിഎന്‍എ സാംപിളും പരിശോധനക്ക് എത്തിച്ചിരുന്നു. ശനിയാഴ്ചയാണ് രഞ്ജിതയുടെ അമ്മ തുളസിയുടെ രക്തസാമ്പിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് കൊണ്ടുപോയത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ശരീരം കണ്ടെത്തിയത്.

കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായിരുന്ന രഞ്ജിത ജോലിയില്‍ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ് രഞ്ജിതയുടെ വിയോഗം സംഭവിച്ചത്. ജീവിത പ്രതിസന്ധികള്‍ക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വര്‍ഷങ്ങള്‍ ജോലിചെയ്തു. പിഎസ്സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനില്‍നിന്ന് നാലുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂര്‍ത്തിയായി. ആഗസ്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിതയുടെ മരണം.

get ring chain and clothe of renjitha died in plance crash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES