Latest News

അമ്മ സംഘടന ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അംഗത്വ ഫീ തിരികെ തരണം; തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല ‘അമ്മ’; കത്തയച്ച് നടൻ ജോയ് മാത്യു

Malayalilife
അമ്മ സംഘടന ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അംഗത്വ ഫീ തിരികെ തരണം; തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല ‘അമ്മ’; കത്തയച്ച് നടൻ ജോയ് മാത്യു

ടനും 'അമ്മ സംഘടനയുടെ  ജനറല്‍ സെക്രട്ടറി ഇടവേള ബാബു താരസംഘടനയായ അമ്മ ഒരു ക്ലബ് ആണെന്ന്  പറഞ്ഞതിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. തനിക്ക് അംഗത്വം ക്ലബ് ആയ അമ്മയില്‍  വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് ജോയ് മാത്യും കത്തെഴുതി.  ഒരു ലക്ഷം രൂപ മുടക്കി സന്നദ്ധ സംഘടനയായത് കൊണ്ടാണ് അംഗത്വം എടുത്തത് എന്നും  സന്നദ്ധ സംഘടനയല്ല, ക്ലബ് ആമെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അംഗത്വ ഫീ തിരികെ തരണമെന്നും ജോയ് മാത്യു തന്റെ കത്തിലൂടെ  ആവശ്യപ്പെട്ടു.

നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യ ബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല ‘അമ്മ’. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്‌പ്പെടണം. വിരുദ്ധ അഭിപ്രായങ്ങളും കുറവാണ്. 

ക്ലബ് ആണെന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്?. വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ട്. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. പകയുണ്ടാകാം അദ്ദേഹത്തിന്. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ലെന്നും ജോയ് മാത്യു പറഞ്ഞു.

Read more topics: # Actor joy mathew ,# letter to AMMA
Actor joy mathew letter to AMMA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES