Latest News

ഛത്തീസ്ഗഢ് യൂണിവേഴ്‌സിറ്റില്‍ നിന്നും ഭരതനാട്യവും കുച്ചിപ്പുടിയും; ആകാശിന്റെ തുടക്കം ഡാന്‍സറായി; അച്ഛന്‍ മലയാളിയും അമ്മ തമിഴും; നടന്‍ ആകണമെന്നത് അമ്മൂമ്മയുടെ ആഗ്രഹം; പത്തരമാറ്റിലെ അഭിയുടെ ജീവിതം

Malayalilife
ഛത്തീസ്ഗഢ് യൂണിവേഴ്‌സിറ്റില്‍ നിന്നും ഭരതനാട്യവും കുച്ചിപ്പുടിയും; ആകാശിന്റെ തുടക്കം ഡാന്‍സറായി; അച്ഛന്‍ മലയാളിയും അമ്മ തമിഴും; നടന്‍ ആകണമെന്നത് അമ്മൂമ്മയുടെ ആഗ്രഹം; പത്തരമാറ്റിലെ അഭിയുടെ ജീവിതം

കൂട്ടുകുടംബത്തിന്റെ കഥ പറയുന്ന ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് പത്തരമാറ്റ്. പരമ്പരയില്‍ പ്രധാന സഹ നായകന്റെയും വില്ലന്റെയും കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ആകാശ് മുരളിയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയ മോഹമായിരുന്നു ആകാശ് മുരളിക്ക്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്തിലേക്ക് ചുവട് വെക്കാന്‍ ആഗ്രഹിച്ചിരുന്നു. പത്തരമാറ്റിലെ അഭിയെ പ്രേക്ഷകര്‍ വളരെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്.  

മലയാളത്തിലാണ് കൂടുതല്‍ സീരിയലുകള്‍ അഭിനയിച്ചതെങ്കിലും ആകാശ് ശരിക്കും മലയാളി അല്ല. പാതി മലയാളിയും പാതി തമിഴും ആണ് ആകാശ് മുരളി. അച്ഛന്‍ മലയാളിയും അമ്മ തമിഴുമാണ്. 14-ാം വയസ്സിലാണ് കേരളത്തില്‍ തിരുവന്തപുരത്ത് എത്തുന്നത്. 10 വര്‍ഷം ആയിട്ടേ ഉള്ളു നാട്ടില്‍ സെറ്റില്‍ ചെയ്തിട്ട്. അവിടെയും ഇവിടെയും ഒക്കെയായിരുന്നു ജീവിതം. 10 വരെ സ്‌കൂളില്‍ പോയി പഠിച്ചു. പിന്നീടുള്ള പഠനം കറസ്‌പോണ്ടന്റ് ആയിട്ടാണ് നടത്തിയത്. ബിഎ എക്കണോമിക്‌സാണ് പിന്നീട് ഡിഗ്രി ചെയ്യതത്. അതും ചെയ്തത് ഡിസ്റ്റാന്റ് ആയിട്ടായിരുന്നു. 

ആകാശിന്റെ അമ്മൂമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കൊച്ചുമകന്‍ സിനിമ സീരിയല്‍ രംഗത്തേക്ക് എത്തണമെന്ന്. ആകാശിന്റെ അമ്മൂമ്മ സാവിത്രി അമ്മാള്‍ എവിഎമ്മിലെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. വീട്ടില്‍ വേറെ ആര്‍ക്കും കലയായിട്ട് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ അമ്മൂമ്മയുടെ നിര്‍ബന്ധമായിരുന്നു ഈ മേഖലയില്‍ ആകാശ് അറിയപ്പെടണം എന്നുള്ളത്. അതിന്റെ ഭാഗമായി ആദ്യ ചുവടായിരുന്നു ദൂരദര്‍ശനിലെ ഭര്‍ത്താവ് എന്ന ടെലിഫിലിമില്‍ നടി കെപിഎസ് സി ലളിതയുടെ കൊച്ചുമകനായി അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അതിലെ അഭിനയിത്തിന് സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഏഷ്യാനെറ്റിലെ തന്നെ പാരിജാതം എന്ന സീരിയലില്‍ ചെറിയ കഥാപാത്രം ചെയ്തു. അതില്‍ ജെപിയുടെ കുട്ടിക്കാലം ആണ് ചെയ്തത്. 

പിന്നീട് നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു. ശേഷം സീരിയലില്‍ ഫോക്കസ് ചെയ്ത് തുടങ്ങുന്നത് അമ്മ എന്ന സീരയിലിലൂടെയാണ്. അമ്മൂമ്മയുടെ നടക്കാനാകാത്ത ആഗ്രഹങ്ങള്‍ എല്ലം എന്നിലൂടെ സാധിച്ചു. ഇപ്പോള്‍ അമ്മൂമ്മ ജീവിച്ചിരിപ്പില്ല. രണ്ട് വര്‍ഷമായി മരിച്ചിട്ട്. അമ്മൂമ്മ ആയിരുന്നു ആകാശിന് എല്ലാം. ആകാശിന്റെ ഏറ്റവും വലിയ സങ്കടം എന്തെന്നാല്‍ പത്തരമാറ്റ് സീരിയലിന്റെ ആദ്യ ടെലിക്കാസ്റ്റിന്റെ അന്നാണ് അമ്മൂമ്മ മരിക്കുന്നത്. തലേ ദിവസം വരെ ടിവിയില്‍ പ്രെമോ കാണുമായിരുന്നു. സീരിയലിന്റെ ടെലിക്കാസ്റ്റ് രാത്രിയിലായിരുന്നു. പക്ഷേ അന്ന് രാവിലെ അമ്മൂമ്മ മരിക്കുകയാണ് ചെയ്തത്. ആ ദിവസം തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിവസമാണെന്ന് ആകാശ് പറയുന്നു. അമ്മയും മരിച്ചു. ഇപ്പോള്‍ അച്ഛന്‍ മാത്രമാണ് ഉള്ളത്. ഡാന്‍സിലൂടെ എന്റെ കൊച്ചുമകന്‍ അറിയണം എന്നായിരുന്നു ആഗ്രഹം. അമ്മൂമ്മയുടെ കരിയര്‍ വരെ വേണ്ടാന്ന് വച്ച് ആകാശിന് വേണ്ടി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറിയത്. 

മനോരമ്മ ആഴ്ചപതിപ്പില്‍ രാക്കുയില്‍ എന്ന നോവലിന്റെ സീരിയില്‍ പതിപ്പ് മഴവില്‍ മനോരമ്മയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ സീരിയലിലാണ് ആകാശ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നന്ദു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് സീ കേരളത്തിലെ സൂപ്പര്‍ ഹിറ്റ് സീരിയിലായ നീയും ഞാനും എന്ന പരമ്പരയിലും ഒരു പ്രധാന കഥാപാത്രത്തെ കുറച്ച് നാള്‍ അഭിനയിച്ചിരുന്നു. സീ കേരളത്തിലെ മറ്റൊരു പരമ്പരയിലെ തുമ്പപ്പൂപ് എന്ന സീരിയലിലും ഏഷ്യാനെറ്റിലെ തൂവല്‍സ്പര്‍ശത്തിലും പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. മികച്ച നടനാകാണം എന്ന് തന്നെയായിരുന്നു ചെറിയ പ്രായത്തില്‍ തന്നെയുള്ള ആഗ്രഹം. എന്നാല്‍ അഭിനയരംഗത്തിലേക്ക് ചുവട് വെക്കുന്നതിന് മുന്‍പ് നൃത്തരംഗത്താണ് ആകാശ് ആദ്യം ശോഭിക്കുന്നത്. ഡാന്‍സ് വീഡിയോസ് ഒക്കെ തന്നെ താരം പങ്കുവെക്കാറുണ്ട്. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട് ആകാശിന്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ആകാശ് ചെയ്തിട്ടുണ്ട്. 

akash murali patharamat serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES