Latest News

ചോക്ലെെറ്റ് ഇമേജ് കുറെയൊക്കെ മാറ്റി മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്; അന്നത്തെ ഒരു ഫയര്‍ ഇപ്പോഴും ഉണ്ട്: കുഞ്ചാക്കോ ബോബൻ

Malayalilife
ചോക്ലെെറ്റ് ഇമേജ് കുറെയൊക്കെ മാറ്റി മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്; അന്നത്തെ ഒരു ഫയര്‍ ഇപ്പോഴും ഉണ്ട്: കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ സിനിമയിലെത്തിയ കാലത്ത് നിരവധി പെണ്‍കുട്ടികളുടേയും ആരാധനാ പാത്രമായിരുന്നു  എന്ന് കുഞ്ചാക്കോ ബോബന്‍ തുറന്ന് പറയുകയാണ്. ന്നാ താന്‍ കേസ് കൊട് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം നീണ്ട നാളുകൾക്ക് ശേഷം തനിക്ക് ലഭിച്ച കത്തിനെക്കുറിച്ച് പറഞ്ഞത്. 

ക്ഷേ അന്നത്തെ ഒരു ഫയര്‍ ഇപ്പോഴും ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നത്. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് പ്രണയത്തില്‍ പൊതിഞ്ഞ കുറേ മെസ്സേജുകളും കാര്യങ്ങളുമൊക്കെ കിട്ടിയത്. അപ്പോള്‍ താന്‍ പ്രിയയോട് പറഞ്ഞു പ്രിയ, ഒന്ന് എന്നെ ശ്രദ്ധിച്ചോ അല്ലെങ്കിൽ താന്‍ ചിലപ്പോ വഴിതെറ്റിപ്പോകാനുള്ള സാദ്ധ്യതയുണ്ടെന്ന്.

അതിനേക്കാളൊക്കെ ഉപരി മുന്‍പ് തന്നെ താത്പര്യമില്ലാതിരുന്നവര്‍ക്ക് പോലും എന്റെ ആ സിനിമകളൊക്കെ ഇഷ്ടമായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ 25ാം വര്‍ഷത്തില്‍ സന്തോഷമുണ്ട്. ഇനിയുമൊരു 25 വര്‍ഷം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ് അത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തമാക്കിയ അനിയത്തിപ്രാവിലെ ബൈക്കിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബൈക്കിന് കുറേ ഫാന്‍സ്. കുറച്ചുപേരൊക്കെ കാണാന്‍ വന്നിരുന്നു. തന്റെ കൂടെയും ബൈക്കിന്റെ കൂടെയും ഫോട്ടോയെടുക്കണമെന്നും കറങ്ങണമെന്നും ആഗ്രഹമുള്ളവരുണ്ട്. അതിനുള്ള അവസരം ഉണ്ടാക്കാനായി ശരിക്കും ആഗ്രഹമുണ്ടെന്നും, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

Actor kunchako boban words about funny experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES