Latest News

നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് സംസാരിക്കുന്നത്; തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്

Malayalilife
 നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് സംസാരിക്കുന്നത്; തുറന്ന് പറഞ്ഞ് നടൻ സിദ്ധിഖ്

1985-ൽ ആ നേരം അല്പ ദൂരം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് സിദ്ധിഖ്. തുടർന്ന് നിരവധി സിനിമകൾ ചെയ്ത താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് ഇൻ ഹരിഹർ നഗർ എന്ന മുഴുനീള ഹാസ്യ ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെയാണ്. നായകനായും , സഹനടനായും , വില്ലൻ കഥാപാത്രങ്ങളിലൂടെയും എല്ലാം താരം തിളങ്ങി. എന്നാൽ ഇപ്പോൾ  താര പുത്രൻമാരെപ്പറ്റി സിദ്ധിഖ് പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിനിടെ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിൽ എന്തെങ്കിലും സാമ്യത ഉണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് സിദ്ദിഖ് അവരെ കുറിച്ച് സംസാരിച്ചത്. രണ്ടുപേരും സൂപ്പർ താരങ്ങളുടെ മക്കളാണ് എന്നതിലപ്പുറം മറ്റു സാമ്യതകൾ ഒന്നുമില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ല താൻ കാണുന്നതെന്നും സിദ്ദിഖ് പറഞ്ഞു.


താൻ ചെറുപ്പം മുതൽ കാണുന്ന കുട്ടികൾ അവർ. തന്നോട് അങ്കിൾ എന്ന് വിളിച്ചാണ് രണ്ട് പേരും ഇടപെടുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾ കാണുന്ന ഒരു താരത്തെ തനിക്ക് കാണാൻ പറ്റില്ല. അതിപ്പോൾ മമ്മൂക്കയുടെ കാര്യമാണെങ്കിലും ലാലിന്റെ കാര്യമാണെങ്കിലും അങ്ങനെയാണ്. ചില സമയം ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ താൻ  ആലോചിക്കും, നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് തന്നോട് സംസാരിക്കുന്നതെന്ന്.

ദുൽഖറും പ്രണവും ഒക്കെ തനിക്ക് മക്കളെ പോലെയാണെന്നും അദ്ദേഹം പറ‍ഞ്ഞു. അടുത്തിടെ ദുൽഖറിന്റെ സീതാ രാമം കണ്ടിട്ട് താൻ അവന് മെസേജ് അയച്ചു. മോനെ നന്നായിട്ടുണ്ട്. നല്ല സിനിമയാണ്, നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്, അവൻ എന്തോ ഒരു വലിയ നിധി കിട്ടിയ പോലെയാണ് അതിന്റെ മറുപടി എനിക്ക് അയക്കുന്നത്. തന്റടുത്ത് നിന്നുള്ള ഒരു അഭിനന്ദനം അവൻ അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്. അങ്ങനെ ഉള്ള അവരെ കുട്ടികളായി തന്നെയാണ് താൻ കാണുന്നതെന്നും സിദ്ധിഖ് പറഞ്ഞു

Actor siddhiq words about dulqar and pranav

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES