Latest News

ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ; നിറകണ്ണുകളോടെ സുരേഷ് ഗോപി

Malayalilife
ഞാനാണ്  ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ; നിറകണ്ണുകളോടെ സുരേഷ് ഗോപി

ലയാളചലച്ചിത്ര രംഗത്ത് നായകനായും വില്ലനായും തിളങ്ങിയ ഒരു മുൻനിര അഭിനേതാവായിരുന്നു രതീഷ്. 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയന്റെ മരണശേഷം എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ രതീഷ് ആയിരുന്നു.  അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ  പ്രിയ സുഹൃത്തിനെ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.  പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുന്ന സുരേഷ് ​ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ  വൈറലാകുന്നത്.

താനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ​ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ​ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്. കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ്‌ കുമാറുമാണ്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്.

1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, സഹസംവിധായകനാവാൻ കെ.ജി. ജോർജിനെ കാണാനെത്തിയ ആ ചെറുപ്പക്കാരനെ 1979-ൽ കെ.ജി. ജോർജ്ജ് താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അവതരിപ്പിക്കുകയും അങ്ങനെ അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മുൻ മന്ത്രി എം.കെ. ഹേമചന്ദ്രന്റെ മകൾ പരേതയായ ഡയാനയാണ്  രതീഷിന്റെ ഭാര്യ. ഇവരുടെ മക്കളും ഇന്ന് സിനിമയിൽ സജീവമാണ്. 2002 ഡിസംബർ 23-ന് രാവിലെ എട്ട് മണിക്ക് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു ഭാര്യ ഡയാന.

Actor suresh gopi words about ratheesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES