മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇന്ന് എല്ലാവരും സ്നേഹിക്കുന്ന മുക്തയിലേക്കെ എത്താൻ താരത്തിന് താണ്ടേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു. എന്നാൽ ഇപ്പോൾ അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് അച്ഛൻ ജോർജുമായി ബന്ധപ്പെട്ട് മുക്തയ്ക്കും അമ്മയ്ക്കുമുണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ പുറം ലോകം അറിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ചാനലിലെ ഷോയായ ഒരു കോടിയിൽ പങ്കെടുക്കാനെത്തിയ മുക്തയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'പണ്ടൊക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു.' 'അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും.' 'അപ്പോൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാൽ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്.' 'അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്. ആ ധരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്.'
'പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്കൂൾ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങൾ കോതമംഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു.' 'ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ കണ്ടപ്പോഴാണ് സാർ സെലക്ട് ചെയ്തത്. അഭിനയിക്കാൻ പോയി ആദ്യത്തെ സീനിൽ തന്നെ എട്ട് ടേക്കുകൾ പോയി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് സീരിയലുകൾ ചെയ്തിരുന്നു.' 'ആ ധൈര്യത്തിലാണ് ലാൽ ജോസ് സാറിന്റെ പടത്തിൽ അഭിനയിക്കാൻ പോയത്. അവിടെ പോയ ശേഷം എനിക്കൊന്നും ശരിയായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം എല്ലാവരുടേയും മുമ്പിൽ വെച്ച ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് ഞാൻ നൂറ് ശതമാനവും നൽകി അഭിനയിച്ച് തുടങ്ങിയത്.'
'താമരഭരണിയിൽ അഭിനയിച്ചതിന് വിമർശനങ്ങളൊക്കെ കിട്ടിയിരുന്നു. അന്നൊക്കെ അപ്പയാണ് ഷൂട്ടിന് വന്നത്. അപ്പ സമ്മതം പറഞ്ഞതിനാലാണ് ഗ്ലാമർ വേഷം ചെയ്യേണ്ടി വന്നത്. അപ്പയ്ക്ക് എന്നോട് സ്നേഹമുണ്ടായിരുന്നു.' 'അമ്മയോട് അപ്പ കാണിക്കുന്നത് ക്ഷമിക്കാൻ കഴിയാത്തതിനാലാണ് ഞങ്ങൾ ആ വീട് വീട്ട് ഇറങ്ങിയത്. അന്ന് ഒമ്പതിലോ പത്തിലോ മറ്റൊ ആയിരുന്നു ഞാൻ. എന്റെ വാക്ക് വിശ്വസിച്ചാണ് അമ്മയും ചേച്ചിയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയത്.' 'പിന്നീട് അവരെ സംരക്ഷിക്കുക ചേച്ചിയെ പഠിപ്പിക്കുക, വിവാഹം കഴിപ്പിച്ച് അയക്കുക എന്നിവയെല്ലാം എന്റെ ലക്ഷ്യങ്ങളായി അതിനായി സിനിമകൾ. അപ്പ അന്നും എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും മുടക്കാൻ ശ്രമിച്ചിരുന്നു.'
'ആ കഷ്ടപ്പാടുള്ള സമയങ്ങളിൽ സഹോദരനെപ്പോലെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടനാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹവും ബഹുമാനവുമുണ്ട്. അപ്പയുമായി പിരിഞ്ഞ ശേഷം ഒരുപാട് ബുദ്ധിമുട്ടിയാണ് വളർന്നത്.' 'പക്ഷെ എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ നേടി. ചേച്ചിയെ പഠിപ്പിച്ചു, കെട്ടിച്ചു, അമ്മയെ നന്നായി നോക്കുന്നുണ്ട്, ഞാൻ തന്നെ എന്റെ വിവാഹം ഭംഗിയായി നടത്തി. ഇപ്പോൾ ഒരുപാട് സന്തോഷവും സമാധാനവുമുണ്ട്' മുക്ത വിശദമാക്കി.