മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് രാമസിംഹൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അദ്ദേഹം തന്റെതായ നിലപാടുകൾ എല്ലാം തന്നെ ഓരോ വിഷയത്തിലും തുറന്ന് പറയാറുമുണ്ട്. അത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്താറുള്ളത്. എന്നാൽ ഇപ്പോൾ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത പോലീസിനെ വിമര്‍ശിച്ച് സംവിധായകന്‍ രാമസിംഹന്‍.
രാജ്യത്തിനെതിരെ മോശമായി സംസാരിച്ചപ്പോള്‍ ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നാളെ ഹിന്ദു സംസ്‌കാരത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും സ്ഥിതി. ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാനായി എന്തും ചെയ്യാമെന്ന നിലപാടാണ്. കേരളം അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റുമെന്ന തീവ്രവാദികളുടെ ശബ്ദം ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കേരളത്തിലെ ഇടത്-വലതുപക്ഷ സര്‍ക്കാരിനായിട്ടില്ല.
ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ മൗനം പാലിച്ച സര്‍ക്കാര്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ പിസി ജോര്‍ജ്ജിനെ ആക്രമിക്കുന്നതാണ് കാണുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാമസിംഹന്‍ പറഞ്ഞു. ഹൈന്ദവ കൂട്ടായ്മയിലാണ് അദ്ദേഹം സംസാരിച്ചത്. ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിത്. ഇതിനെതിരെ ഹിന്ദുക്കള്‍ ഒരുമിച്ച് പ്രതിഷേധിക്കണമെന്നും രാമസിംഹന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിയോടെയാണ് പോലീസ് എത്തി പിസി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുക്കുന്നത്. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തെ തിരുവനന്തപുരത്തേയ്‌ക്ക് സ്വന്തം വാഹനത്തിലാണ് എത്തിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന്റേതാണ് പിസി ജോര്‍ജ്ജിനെതീരെ ഉള്ള ഈ നടപടി.