മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ ആന്റണിയും സുചിത്രയും ഒരേ സമയത്താണ് തന്റെ ജീവിതത്തിലേയ്ക്ക് എത്തിയതെന്ന് മോഹൻലാൽ തുറന്ന് പറയുകയാണ്. നടന്‍ സിദ്ധിഖിനൊപ്പം നടത്തിയ മോഹൻലാലിന്റെ പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വിണ്ടും വെെറലായി മാറുന്നത്.
മൂന്നാംമുറ സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ആന്റിണിയെ താൻ കാണുന്നത്. അന്ന തനിക്ക് പേഴ്‌സണല്‍ കാര്‍ ഡ്രൈവറൊന്നും ഇല്ല. അദ്ദേഹത്തെ കണ്ടപ്പോൾ പ്രത്യേക ഇഷ്ടം തോന്നി അങ്ങനെ കാറിൻ്റെ ഡ്രൈവറാകാമൊയെന്ന് ചോദിച്ചു . ആന്റണി സമ്മതിച്ചു. ആ സമയത്താണ് തന്റെ കല്യാണം നടക്കുന്നത്. ആന്റണിയും വന്നു. ഭാര്യയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
അത് ചെയ്യണം, ഇത് ചെയ്യണം എന്നൊക്കെ പറഞ്ഞ് ഭാര്യ എഴുതി കൊടുക്കുന്നതൊക്കെ ആന്റണി തന്നെകൊണ്ട് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ കൂടെ എല്ലാത്തിനും പിന്നില്‍ നില്‍ക്കണം. എന്നാലേ അദ്ദേഹമത് ചെയ്യുകയുള്ളു. രാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ പോലും പോയി വിളിക്കമായിരുന്നെന്ന് ആന്റണി പറയുന്നു.