Latest News

പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിലെ കാണാനില്ലെന്ന് പരാതി; ആലപ്പുഴയിലെ പ്രോഗ്രാമിന് ശേഷം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ രഞ്ജു ഫോണില്‍ ചാര്‍ജ്ജ് തീരാറായി എന്നു പറഞ്ഞ് വിളിച്ചുവെന്ന് വീട്ടുകാര്‍; കാണാതായിട്ട് നാല് ദിവസം പിന്നിടുമ്പോള്‍

Malayalilife
പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിലെ കാണാനില്ലെന്ന് പരാതി; ആലപ്പുഴയിലെ പ്രോഗ്രാമിന് ശേഷം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ രഞ്ജു ഫോണില്‍ ചാര്‍ജ്ജ് തീരാറായി എന്നു പറഞ്ഞ് വിളിച്ചുവെന്ന് വീട്ടുകാര്‍; കാണാതായിട്ട് നാല് ദിവസം പിന്നിടുമ്പോള്‍

പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണി-(37)നെ കാണാനില്ലെന്ന് പരാതി. ഇക്കഴിഞ്ഞ നാലാം തീയ്യതി ആലപ്പുഴയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് രഞ്ജുവിനെ കാണാതായത്. നെയ്യാറ്റിന്‍കരയില്‍ താമസമാക്കിയ രഞ്ജു ആലപ്പുഴയില്‍ പ്രോഗ്രാമിന് ശേഷം തിരുവനന്തപുരത്ത് എത്തി എന്നാണ് വീട്ടുകാര്‍ പറയുന്നത്. 

തമ്പാനൂരില്‍ ബസിറങ്ങിയതിന് ശേഷം വീട്ടുകാരെ വിളിച്ചിരുന്നു. ഫോണില്‍ ചാര്‍ജ്ജ് കുറവാണെന്നും അതുകൊണ്ട് വെക്കുകയാണെന്നുമാണ് പറഞ്ഞത്. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ആളെ കാണാതാകുകയും ചെയ്തു. വീട്ടില്‍ എത്താതിരുന്നതോടെയാണ് വീട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

അതേസമയം പരാതി നല്‍കി ഇത്രയും ദിവസമായിട്ടും രഞ്ജുവിനെ കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കും ലഭിച്ചിട്ടില്ല. രഞ്ജുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയോ എന്നത് അടക്കമുള്ള ആശങ്കയിലാണ് വീട്ടകാര്‍. കയ്യില്‍ പണം സൂക്ഷിക്കുന്ന വ്യക്തിയാണ് രഞ്ജു. ഗൂഗിള്‍ പേ അടക്കമുള്ള ഇടപാടുകള്‍ നടത്താറില്ല. അതുകൊണ്ട് കൂടി ആരെങ്കിലും പണത്തിനായി രഞ്ജുവിനെ തട്ടിക്കൊണ്ടു പോയോ എന്നാണ് കുടുംബത്തിന്റെ ആശങ്ക.  കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉള്ളയാളല്ല രഞ്ജു. 

നവംബര്‍ മുതല്‍ ആലപ്പുഴയിലാണ് രഞ്ജു താമസിച്ചിരുന്നത്. ആലപ്പുഴ സൗത്ത് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. അവിടെ പ്രോഗ്രാം നടന്ന പ്രദേശത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിന്‍കര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 

keyboard artist ranju john

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES