Latest News

‘അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാന്‍; ഗര്‍ഭകാലത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും വെളിപ്പെടുത്തി കാജല്‍ അഗർവാൾ

Malayalilife
 ‘അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാന്‍; ഗര്‍ഭകാലത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും വെളിപ്പെടുത്തി  കാജല്‍ അഗർവാൾ

തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് കാജൽ അഗർവാൾ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം ആരാധകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ താരം തന്റെ ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് പ്രവേശിച്ചതായി അറിയിരിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കാജലിനും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നത്.ഇപ്പോൾ താരം , അമ്മയായതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കാജല്‍.

പൂര്‍ത്തിയാക്കാന്‍ ഒരുപാട് കമ്മിറ്റ്‌മെന്റുകളുണ്ടായിരുന്നതിനാൽ, ഗര്‍ഭകാലത്തും കാജല്‍ ജോലി ചെയ്തിരുന്നു. ‘അവന്‍ ജനിച്ചപ്പോള്‍ 40 ദിവസത്തേക്ക് എന്റെ ജീവിതം എന്റെ അമ്മ ഏറ്റെടുത്തു. എന്നെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിച്ചില്ല. അവന്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടാകും, ഇപ്പുറത്തെ മുറിയില്‍ ഞാന്‍ ജോലി ചെയ്യും. അങ്ങനെ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു’ കാജല്‍ പറഞ്ഞു.

ഡെലിവറി സമയത്ത് കാജൽ പ്രാര്‍ത്ഥിക്കുകായിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ കാജൽ നെഞ്ചില്‍ ചേര്‍ത്തുവച്ചതോടെ ചുറ്റുമുള്ള ലോകം തന്നെ അപ്രതക്ഷ്യമാവുകയായിരുന്നു. കാജളും അവനും മാത്രമായിരുന്നു അപ്പോൾ. കാജൽ സന്തോഷം കൊണ്ട് കരഞ്ഞു. ഒമ്പത് മാസത്തെ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമെല്ലാം ആ നിമിഷങ്ങളിൽ കാജലിന് ഇല്ലാതായതായി തോന്നി. കാജലിന് അപ്പോൾ ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. കൈയ്യില്‍ കിടക്കുന്ന മകനെക്കാള്‍ വലുതായിരുന്നില്ല ഒന്നും. ‘എന്റെ കുഞ്ഞ് എന്റെ ജീവന്റെ തുടര്‍ച്ചയാണ്. എനിക്ക് സംഭവിച്ച ഏറ്റവും വലിയ സന്തോഷം. ലവ് ഓഫ് മൈ ലൈഫ്. എനിക്കരൊരിക്കലും അവനെ നഷ്ടപ്പെടാനാകില്ല’ എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

‘അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാന്‍. എനിക്ക് ജിമ്മില്‍ പോവുക പോലും പ്രയാസമാണ്. ഭാഗ്യത്തിന് വീട്ടില്‍ സഹായത്തിന് ആളുണ്ട്. തുടക്കത്തില്‍ കുഞ്ഞിനെ വീട്ടില്‍ സഹായികളുടെ കൂടെ മാത്രമാക്കി പോകാന്‍ തോന്നിയിരുന്നില്ല. ആരെങ്കിലും എപ്പോഴും അടുത്തു വേണം, അത് തന്നെ ആയിരിക്കണ്ടേ എന്ന ചിന്തയായിരുന്നു. ഓരോ തവണയും സെറ്റിലെത്തുമ്പോള്‍, ഒരു ദിവസത്തെ ഷൂട്ടോ പരസ്യ ചിത്രമോ ആണെങ്കില്‍ പോലും ഞാന്‍ പാരഫെര്‍നലീയ കൂടെ കരുതും”.

‘ മകന് മൂലപ്പാല്‍ തന്നെ നല്‍കണമെന്ന കാര്യത്തിലും കാജലിന് നിര്‍ബന്ധമുണ്ടാ യിരുന്നു. ‘പക്ഷെ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വേദന അനുഭവിച്ചിരുന്നു. വിദഗ്ധരേയും ഗൈനക്കോളജിസ്റ്റിനേയും സമീപിക്കേണ്ടി വന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യാനുള്ളത് നമ്മള്‍ ചെയ്യണം. കുട്ടികള്‍ക്ക് ആവശ്യമുള്ള പരിശീലനം നല്‍കണം. കുട്ടികള്‍ വളരെ പെട്ടെന്ന് അഡാപ്റ്റ് ചെയ്യുന്നവരാണ്. എന്തിനോടും അഡാപ്റ്റ് ആകും’ കാജല്‍ പറയുന്നു.

Actress kajal words aboutmotherhood life and shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES