1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി ജലജ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ മകളുടെ അഭിനയ മോഹത്തെ കുറിച്ചും സിനിമ പ്രവേശനത്തെ കുറിച്ചും എല്ലാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ജലജ.
മകളുടെ സിനിമ പ്രവേശം ഏറ്റവും വലിയ സ്വപ്നമാണെന്നാണ് ജലജ പറയുന്നത്. ചെറുപ്പം മുതൽ തന്നെ അമ്മുവിന് സിനിമയോട് ഒരു ഇഷ്ടമുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന് ആദ്യം പരിഗണന നൽകണമെന്ന് ഞാനും പ്രകാശും പറഞ്ഞിരുന്നു. അത് അവൾ കേശ്‍ക്കുകയായിരുന്നു. പഠിത്തത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും സമയം കണ്ടെത്തി- ജലജ പറഞ്ഞു.
അമ്മ ഒരു നടിയാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്ന് അമ്മു അഭിമുഖത്തിൽ പറഞ്ഞു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് അമ്മയോട് സംസാരിക്കുന്നതും പരിചയ ഭാവത്തിൽ ചിരിക്കുന്നതുമെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത് കുറച്ച് വളർന്ന ശേഷമായിരുന്നു. ചെറുപ്പം മുതൽ ബാലെയും ഫ്ലൂട്ടും പിയാനോയുമെല്ലാം പഠിച്ചിരുന്നു. ക്ലാസിന് കൊണ്ടു പോകുന്നതും തിരികെ വിളിച്ചുകൊണ്ട് വരുന്നതുമെല്ലാം അമ്മ തന്നെയാണ്. അതു പോലെ അൽപം സ്ട്രിറ്റുമാണെന്നും താരപുത്രി പറയുന്നുണ്ട്.
മകളുടെ എല്ലാ കലാവാസനയ്ക്കും പ്രോത്സാഹനം നൽകി ഞങ്ങൾ കൂടെ നിൽക്കുകയായിരുന്നു . സ്കൂളിന് ശേഷം അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ ഉപരി പഠത്തിനായി പോയി. നാല് വർഷത്തെ ഡബിൾ ഡിഗ്രി കോഴ്സായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിൽ ഒന്നാണ്. മകൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണം എന്നാണ് ആഗ്രഹമെങ്കിലും ഉള്ളിന്റെയുള്ളിൽ മകളെ നാല് വർഷം പിരിഞ്ഞ് നിൽക്കുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിൽ ഞങ്ങൾ പോയി കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു.. ഇതിന് ശേഷമാണ് അമ്മു അവിടേയ്ക്ക് പോയത്.
മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രമാണ് അമ്മ അഭിനയിച്ചതിൽ താൻ ആദ്യം കണ്ട സിനിമ. അമ്മ ചെയ് ആദ്യ കോമഡി ചിത്രമായിരുന്നു അത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടൻ ജഗതി അങ്കിളാണ്.എത്ര വ്യത്യസ്തങ്ങളായ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.യോദ്ധ, കിലുക്കം ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഡയലോഗ് പറഞ്ഞ് നടക്കലാണ് എന്റെ ഹോബി. കേരളത്തിൽ എത്തിയതിന് ശേഷം സിനിമ കാണാലാണ് പ്രാധാന ഹോബി. താനും അമ്മയും ഒന്നിച്ചാണ് തിയേറ്ററിൽ സിനിമയ്ക്ക് പോകുന്നതെന്നും അമ്മു അഭിമുഖത്തിൽ പറഞ്ഞു.