Latest News

ദേഷ്യത്തിൽ പോലുമല്ല അടിച്ചത്; കരുതിക്കൂട്ടിതല്ലിയതാണ്; മിറു​ഗം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് പത്മപ്രിയ

Malayalilife
ദേഷ്യത്തിൽ പോലുമല്ല അടിച്ചത്; കരുതിക്കൂട്ടിതല്ലിയതാണ്; മിറു​ഗം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് പത്മപ്രിയ

ലായാളി പ്രേക്ഷകരുടെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് പത്മപ്രിയ. നാടൻ കഥാപാത്രങ്ങളും മോഡേൺ വേഷങ്ങളും പത്മപ്രിയയുടെ കൈകളിൽ ഭദ്രമാണ് എന്ന് തന്നെ പറയാം. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. തെലുങ്കിലൂടെ അഭിയരംഗത്ത് ചുവട് വെച്ച താത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. എന്നാൽ ഇപ്പോൾ അഭിനയ മേഖലയിലേക്ക് മടങ്ങി വരവ് അറിയിച്ച് എത്തിയ വാർത്ത പുറത്ത് വന്നതോടെ  മിറു​ഗം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദമാണ് ചർച്ചയായി മാറിയിരിക്കുന്നത്. സിനിമയുടെ സംവിധായകൻ സാമി പത്മപ്രിയയുടെ മുഖത്തടിച്ചതാണ് വിവാദത്തിന് കാരണമായിരുന്നത്.

 സംവിധായകൻ സാമിക്ക് ഒരു വർഷത്തേക്ക് സംഭവവുമായി  ബന്ധപ്പെട്ട   വിലക്ക് വരികയും ഉണ്ടായി. സംവിധായകൻ ഒരു കാരണവും ഇല്ലാതെയാണ് തന്നെ അടിച്ചതെന്നും ഒരു സൈക്കോയാണ് അയാളെന്ന് താൻ കരുതുന്നതെന്നും നടി അന്ന് തുറന്നടിച്ചിരുന്നു. ഈ  വിഷയത്തെക്കുറിച്ച് താരം അന്ന് നടത്തിയ തമിഴ് മാധ്യമങ്ങളുടെ ഒരു പത്ര സമ്മേളനത്തിൽ  സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

തന്നെ കരുതിക്കൂട്ടി തല്ലിയതെന്നാണ് സാമിയുടെ നടപടിയെ പറ്റി പത്മപ്രിയ പറഞ്ഞിരുന്നത്.’ദേഷ്യത്തിൽ പോലുമല്ല അടിച്ചത്. കരുതിക്കൂട്ടി
തല്ലിയതാണ്. ഞാൻ പ്രതികരിക്കാതെ അവിടെ നിന്നും മാറി. 50 ദിവസത്തിനുള്ളിൽ ഷൂട്ട് തീരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ 100 ദിവസം കഴിഞ്ഞു. അയാൾക്ക് എല്ലാവരോടും പ്രശ്നമായിരുന്നു. നിങ്ങൾ പ്രൊഡക്ഷൻ മാനേജരോട് ചോദിക്കൂ. എല്ലാവർക്കും അയാളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട്. എന്തോ പ്രശ്നമുണ്ടെന്ന് അവർ മനസ്സിലാ‌വണം. അയാൾ ചെറിയ സൈക്കോ ആണെന്നാണ് ഞാൻ കരുതുന്നത്’ പത്മപ്രിയ പറഞ്ഞിരുന്നു.

കരയേണ്ട സീനിൽ ഭാവം വരാത്തതിനാലാണ് അടിച്ചതെന്നായിരുന്നു സംവിധായകന്റെ വാദം. ‘ഷൂട്ടിം​ഗ് കഴിഞ്ഞ് പോവാൻ നിൽക്കവെയാണ് തന്നെ അടിച്ചതെന്ന് നടി പറയുന്ന. ഇനി കരയണമെന്നുണ്ടെങ്കിൽ ​ഗ്ലിസറിനുണ്ട് അതിന് അടിക്കേണ്ട ആവശ്യമെന്താണെന്നും പത്മപ്രിയ ചോദിച്ചു. നടൻ ആദിയും പത്മപ്രിയയുമായിരുന്നു മിറു​ഗം സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വിവാദങ്ങളിൽ നിറഞ്ഞെങ്കിലും ആ ചിത്രത്തിലെ അഭിനയത്തിന് പത്മപ്രിയക്ക് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
 

Actress pathmapriya words about a controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES