Latest News

മദ്രാസില്‍ ആദ്യമായി വീട് വച്ചപ്പോള്‍ ദാസേട്ടനെ ക്ഷണിച്ചിരുന്നു; ചേച്ചിക്കൊപ്പം വീട്ടിലെത്തിയ ദാസേട്ടന്‍ തത്തയെ സംഗീതം പഠിപ്പിച്ചു;എന്റെ കല തൊട്ട് ഞാന്‍ സത്യം ചെയ്യുകയാണ്, ദാസേട്ടന്‍ വന്നുപോയതിന് ശേഷം ആ തത്ത 25 വാക്കുകള്‍ സംസാരിക്കാന്‍ തുടങ്ങി: വീട്ടില്‍ നടന്ന അത്ഭുതത്തെ കുറിച്ച് ജയറാം പങ്ക് വച്ചപ്പോള്‍

Malayalilife
മദ്രാസില്‍ ആദ്യമായി വീട് വച്ചപ്പോള്‍ ദാസേട്ടനെ ക്ഷണിച്ചിരുന്നു; ചേച്ചിക്കൊപ്പം വീട്ടിലെത്തിയ ദാസേട്ടന്‍ തത്തയെ സംഗീതം പഠിപ്പിച്ചു;എന്റെ കല തൊട്ട് ഞാന്‍ സത്യം ചെയ്യുകയാണ്, ദാസേട്ടന്‍ വന്നുപോയതിന് ശേഷം ആ തത്ത 25 വാക്കുകള്‍ സംസാരിക്കാന്‍ തുടങ്ങി: വീട്ടില്‍ നടന്ന അത്ഭുതത്തെ കുറിച്ച് ജയറാം പങ്ക് വച്ചപ്പോള്‍

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സംരംഭങ്ങളില്‍ ഏറ്റവും പ്രശസ്തമായത് തരംഗിണി സ്റ്റുഡിയോ തന്നെയാണ്. 1981ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ തരംഗിണി സ്റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സ്റ്റുഡിയോ. ഇപ്പോള്‍ സംഗീത വിദ്യാലയമായ തരംഗിണിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഗീത ക്‌ളാസുകളും ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്ത ജയറാം പങ്ക് വച്ച ചില വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ വളര്‍ത്തിയിരുന്ന തത്തയെ സംസാരിക്കാന്‍ പഠിപ്പിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസാണെന്ന് നടന്‍ ജയറാം പറഞ്ഞത്.. സാക്ഷാല്‍ യേശുദാസിനോട് തന്നെയാണ് ജയറാം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മദ്രാസില്‍ ആദ്യമായി വീട് വച്ചപ്പോള്‍ ദാസേട്ടനെ വിളിച്ചു. ദാസേട്ടന്‍ ഒന്ന് വന്ന് ആ കാലൊന്ന് വീട്ടില്‍ സ്പര്‍ശിച്ചിട്ടു പോയാല്‍ തന്നെ എനിക്ക് അതിലും വലിയ സന്തോഷമില്ലെന്ന് അറിയിച്ചു. തീര്‍ച്ചയായിട്ടും വാരം മോനെ എന്ന് പറഞ്ഞ് ദാസേട്ടനും ചേച്ചിയും വന്നു. ചേച്ചി വീടൊക്കെ കണ്ടുകൊണ്ടിരിക്കുന്നു, പെട്ടെന്ന് ദാസേട്ടനെ കാണാനില്ല. സാ... എന്ന് ശബ്ദം എവിടെ നിന്നോ ഞാന്‍ കേട്ടു. ആരെയാണ് സംഗീതം പഠിപ്പിക്കുന്നത് എന്ന് നോക്കിയപ്പോഴാണ് എന്റെ തത്തെയെയാണ് ദാസേട്ടന്‍ പഠിപ്പിക്കുന്നത്. 

അതിനെ ഓരോന്നായിട്ട് ദാസേട്ടന്‍ സംഗീതം പറഞ്ഞുകൊടുക്കുകയാണ്. എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും അത്ഭുതമായിരുന്നു അത്.

സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്ന, സംഗീതത്തില്‍ ജ്ഞാനമുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് ഇത്തരമൊരു ഉദ്യമമെന്ന് യേശുദാസ് വ്യക്തമാക്കി. തന്റെ വലിയൊരു ആഗ്രഹമാണത്. ലോകത്ത് എവിടെ നിന്നും കുട്ടികള്‍ക്ക് ഈ അവസരം വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ ജന്മവാസനയാണ് ഏറ്റവും ആവശ്യം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ട് കാര്യമില്ല. അങ്ങനെയുള്ളവര്‍ക്ക് സംഗീതത്തിലേക്കുള്ള വഴി എന്ന നിലയിലാണ് തരംഗിണി ഈ ഉദ്യമം ആരംഭിക്കുന്നതെന്നും യേശുദാസ് അറിയിച്ചു.
 

jayaram says about yesudas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES