Latest News

നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്; തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ

Malayalilife
 നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്; തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ

ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ  വൻ വിവാദം ആണ് ഉയരുന്നത്. പ്രതിഭാഗം കോടതിയിൽ  ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ആയുധമാക്കിയേക്കും. എന്നാൽ ഇപ്പോൾ  ഈ പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ എത്തിയിരിക്കുകയാണ്. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

‘ജയിൽ ഡിജിപിയായിരുന്ന വ്യക്തിയാണ് ആർ ശ്രീലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെ ? ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസായിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്. വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ ? നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മൾ കാണാതിരിക്കരുത്. കേരളആ പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’-

ശ്രീലേഖയുടെ വാക്കുകളിങ്ങനെയായിരുന്നു, 2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവർക്കുമറി യാമല്ലോ. ആ സമയത്ത് ഞാൻ ജയിൽ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തി ന്റെ വിശദവിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ ഒരു സംശയവും തോന്നിയി രുന്നില്ല. പ്രതിയായ പൾസർ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാൾ ജോലി ചെയ്ത എനിക്കിതറിയാം.

എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാർ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാൾ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവർ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുക്കുകയായിരുന്നു. ഈ നടിമാരെ പൾസർ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുള്ളതാണ്.

എന്തുകൊണ്ട് ഇത് പൊലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്തെന്നാണ് അവർ മറുപടിയായി പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നത് കൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളിൽ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.

പൊലീസ് പൾസർ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോർമയുണ്ട്. അന്വേ ഷണത്തിനിടെ കേസ് തെളിയുന്നതും, പ്രതികൾ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികൾ. പൾസർ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാൽ, അയാളെ കൊണ്ട് മറ്റൊരാൾ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കിൽ അയാളത് പറയുമായിരുന്നു. അപ്പോൾ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാർക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.

ഇവർ ക്വട്ടേഷൻ സംഘങ്ങളാണോ എന്നതിൽ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാൻ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവർ മുൻപും ചെയ്തിട്ടുള്ളത്. ക്വട്ടേഷൻ അല്ല. ഇവർ അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഗൂഡാലോചന വാർത്ത പുറത്തുവരുന്നത്. ജയിലിൽ കിടക്കുമ്പോൾ സുനിയുടെ സഹതടവുകാരൻ ദീലീപിന്റെ സുഹൃത്ത് നാദിർഷയെ ഫോണിൽ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തൽ. ജയിലിൽ കിടന്ന് ഫോൺ ചെയ്യാൻ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയിൽ പോയപ്പോൾ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരൻ പറയുന്നത്.’ഇതിനൊരിക്കലും ഇടയില്ല. ശ്രീലേഖ ഐപിഎസ് പറഞ്ഞു.


 

rahul eshwar words about dileep case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES