Latest News

സിജുവിന് മുമ്പ്  കഥ പറഞ്ഞിരുന്നത് പൃഥ്വിരാജിനോട്; തന്നോട് തിരക്കാണെന്നാണ് മറുപടി പറഞ്ഞത്; പിന്നീട് വാരിയംകുന്നന് ഡേറ്റ് നല്‍കി;നങ്ങേലിയുടെ കഥാപാത്രം ചെയ്യാന്‍ മലയാളത്തിലെ പല നടിമാരേയും സമീപിച്ചു; പലരും ഞെട്ടി പിന്മാറി:  തിലകന്‍ ചേട്ടന്‍ എന്റെ മുമ്പില്‍ വച്ച് പൊട്ടിത്തെറിച്ച് കരഞ്ഞുപോയത് ഒരിക്കലും മറക്കില്ല; വിനയന്റെ വാക്കുകള്‍ ഇങ്ങനെ

Malayalilife
 സിജുവിന് മുമ്പ്  കഥ പറഞ്ഞിരുന്നത് പൃഥ്വിരാജിനോട്; തന്നോട് തിരക്കാണെന്നാണ് മറുപടി പറഞ്ഞത്; പിന്നീട് വാരിയംകുന്നന് ഡേറ്റ് നല്‍കി;നങ്ങേലിയുടെ കഥാപാത്രം ചെയ്യാന്‍ മലയാളത്തിലെ പല നടിമാരേയും സമീപിച്ചു; പലരും ഞെട്ടി പിന്മാറി:  തിലകന്‍ ചേട്ടന്‍ എന്റെ മുമ്പില്‍ വച്ച് പൊട്ടിത്തെറിച്ച് കരഞ്ഞുപോയത് ഒരിക്കലും മറക്കില്ല; വിനയന്റെ വാക്കുകള്‍ ഇങ്ങനെ

സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കറെന്ന ചരിത്ര പുരുഷന്റെ കഥയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് പറയുന്നത്.ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനായി സിജു വില്‍സണ്‍ ഗംഭീരമായാണ് സ്‌ക്രീനില്‍ പകര്‍ന്നാടിയിരിക്കുന്നത്. അതോടൊപ്പം തന്നെ തെന്നിന്ത്യന്‍ നടിയായ കയാദു ലോഹറിന്റെ നങ്ങേലിയായുള്ള പ്രകടനവും ഏറെ മികച്ചു നില്‍ക്കുന്നതാണ്. ഇപ്പോളിതാ ചിത്രത്തിന്റെ പ്രോമോഷന്‍ പരിപാടിക്കിടെ വിനയന്‍ പങ്ക് വച്ച അനുഭവങ്ങളും വിശേഷങ്ങളുമാണ് ശ്രദ്ധ നേടുന്നത്.

സിജുവിന് മുമ്പ് സിനിമയുടെ കഥ പറഞ്ഞിരുന്നത് പൃഥ്വിരാജിനോടാണെന്ന് പറയുകയാണ് വിനയന്‍. പൃഥ്വിയോട് കഥ പറഞ്ഞപ്പോള്‍ തിരക്കാണെന്ന് പറഞ്ഞെന്നും എന്നാല്‍ അതേസമയം തന്നെ വാരിയന്‍കുന്നന്‍ എന്ന സിനിമയുടെ പോസ്റ്റ് പൃഥ്വി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു എന്നും വിനയന്‍ വ്യക്തമാക്കി. സമയമില്ലാതെ ഒരാള്‍ക്ക് വേണ്ടി കാത്തിരുന്ന് തന്റെ ആവേശം കളയാന്‍ തനിക്ക് സാധിക്കില്ലെന്നും വിനയന്‍ പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു നായകനെങ്കില്‍ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ഫാന്‍സുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. വേലായുധപ്പണിക്കരുടെ മുപ്പതുകളിലും നാപ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താല്‍ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി. പിന്നെയുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് അയാള്‍ വളരെ തിരക്കിലായിരുന്നു.

തിരക്കാണെന്ന് പറഞ്ഞ അതേസമയം തന്നെ എഫ്.ബിയില്‍ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയന്‍കുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോള്‍ ഞാന്‍ കരുതി, സമയമില്ലാതെ ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പറ്റില്ല. എന്റെ സ്വഭാവം അതാണ്. എന്റെ മനസില്‍ ഒരു ആവേശം നിലനില്‍ക്കുന്ന സമയത്ത് അത് തളര്‍ത്തിക്കൊണ്ട് ഒരു വര്‍ഷം കാത്തിരുന്നാല്‍ എന്റെ ആവേശം തളര്‍ന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് ഞാന്‍ ആലോചിക്കുന്നത്,വിനയന്‍ പറഞ്ഞു.

കൂടാതെ നങ്ങേലി എന്ന കഥാപാത്രം കയാദുവിലേക്ക് എത്തിയതിനെ കുറിച്ചും അദ്ദേഹം പറയുന്നു. നങ്ങേൃലിയുടെ കഥാപാത്രത്തിന് ചില സവിശേഷതകള്‍ ഉണ്ടെന്നും മലയാള സിനിമയിലെ പല താരങ്ങളേയും ആ കഥാപത്രത്തിനായി സമീപിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ് മുറിച്ച് ആത്മഹൂതി ചെയ്യുന്നയാളാണ് നങ്ങേലി. ഇക്കാര്യം കേട്ടപ്പോള്‍ പലരും ഞെട്ടി പിന്മാറുകയായിരുന്നുന്നു. ആ കഥാപാത്രത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉദ്ദേശിക്കുന്നത് പോലെ നന്നാവുമായിരുന്നില്ലെന്നും വിനയന്‍ പറഞ്ഞു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ കേട്ട ശേഷം നങ്ങേലിയുടെ കഥാപാത്രം താന്‍ തന്നെ ചെയ്യുമെന്ന് പറയുകയായിരുന്നു കയാദുവെന്നും വിനയന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ ചെയ്യാം, നങ്ങേലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ പഠിച്ചു കഴിഞ്ഞുഎന്നാണ് കയാദു പറഞ്ഞത്. ഇങ്ങനെ പറയുന്നവര്‍ക്ക് കൈ കൊടുക്കുക എന്നതാണ്. ഞാനിത് ചെയ്തിരിക്കുമെന്ന്കയാദു എന്നോട് പറഞ്ഞു. അതാണ് കൈ കൊടുക്കാന്‍ കാരണംവിനയന്‍ പ്രതികരിച്ചു.

നങ്ങേലി എന്ന് പറഞ്ഞാല്‍ വയലേലകളില്‍ പണി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ശരീര പ്രകൃതിയുള്ള ആളാണ്, എന്നാല്‍ സുന്ദരിയാണ്, ഒരു തന്റേടമൊക്കെ വേണം. ഇവിടെ പല പെണ്‍കുട്ടികളും ശരീര പ്രകൃതിയില്‍ ചെറുതാണ്. ചിലരെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെ ഞെട്ടല്‍ ആയിരുന്നു, മാറ് മുറിച്ച് ആത്മഹൂതി ചെയ്യുകയെന്ന് പറയുമ്പോള്‍ ഞെട്ടി നിന്നവരുണ്ട്. ഞാന്‍ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ഇത്രയും ഭംഗിയായി ചെയ്യാന്‍ കഴിയില്ല, വിനയന്‍ പറഞ്ഞു.

മാറുമറയ്ക്കുന്നതും മുലക്കരവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കായി നടന്ന സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു നങ്ങേലി. ആയോധ കലകള്‍ വശമുള്ള ശക്തമായ സ്തീ കഥാപാത്രത്തെ മനോഹരമായാണ് കയാദു അവതരിപ്പിച്ചിരിക്കുന്നത്.

മുഗ്ലിപേറ്റേ, ഐ പ്രേം യു തുടങ്ങിയ സിനിമകളില്‍ കയാദു അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടെ മികച്ച രീതിയിലാണ് കയാദു ചെയ്തിരിക്കുന്നത്. കന്നഡയില്‍ സജീവമായ കയാദുവിന്റെ ആദ്യ മലയാളം സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.


തിലകന്‍ ചേട്ടന്‍ എന്റെ മുമ്പില്‍ വച്ച് പൊട്ടിത്തെറിച്ച് കരഞ്ഞുപോയി, ഞാനത് ഒരിക്കലും മറക്കില്ല: വിനയന്‍


നടന്‍ തിലകന്‍ ഉണ്ടായിരുന്നുവെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അദ്ദേഹം നല്ലൊരു കഥാപാത്രം അവതരിപ്പിക്കുമായിരുന്നു എന്ന് സംവിധായകന്‍ വിനയന്‍. വിലക്കിന്റെ പീഡനം അനുഭവിച്ച് തിലകന്‍ മരിച്ചത് തന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണെന്നും വിനയന്‍ പറയുന്നു.

തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനം അനുഭവിച്ച് മരിച്ചത് തന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണ്.


തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹത്തെ പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം തന്റെ മുമ്പില്‍ വച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. താനത് ഒരിക്കലും മറക്കുകയില്ല.

ആറാട്ടുപ്പുഴ വേലായുധ പണിക്കരായി സിജു വില്‍സനെ അവതരിപ്പിച്ചപ്പോള്‍ പലരും അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് ചോദിച്ചിരുന്നതായും വിനയന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അതില്‍ യാതൊരു സങ്കോചവുമില്ലായിരുന്നു.

1999-ല്‍ കലാഭവന്‍ മണിയെ വളരെ ഗൗരവമുള്ള കഥാപാത്രമാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കൊണ്ടുവന്നു. ദിലീപിന് പകരമാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ ജയസൂര്യയെ കൊണ്ടു വന്നത്. അതെങ്ങനെ സാധ്യമാകും എന്ന് പലരും ചോദിച്ചിട്ടുണ്ട്.

നടന്‍ തിലകന്‍ ഉണ്ടായിരുന്നുവെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അദ്ദേഹം നല്ലൊരു കഥാപാത്രം അവതരിപ്പിക്കുമായിരുന്നു വിനയന്‍ വ്യക്തമാക്കി വിലക്കിന്റെ പീഡനം അനുഭവിച്ച് തിലകന്‍ മരിച്ചത് തന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണെന്നും വിനയന്‍ പറയുന്നു.

തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. 
തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹത്തെ പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം തന്റെ മുമ്പില്‍ വച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. താനത് ഒരിക്കലും മറക്കുകയില്ല.

ആറാട്ടുപ്പുഴ വേലായുധ പണിക്കരായി സിജു വില്‍സനെ അവതരിപ്പിച്ചപ്പോള്‍ പലരും അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് ചോദിച്ചിരുന്നതായും വിനയന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അതില്‍ യാതൊരു സങ്കോചവുമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

vinayan about new movie casting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES