Latest News

മഞ്ഞില്‍വിരഞ്ഞ പൂക്കളിലെ നായികയുടെ ഭര്‍ത്താവ് മലയാളിയ്ക്ക് 'മിസ്റ്റര്‍ മരുമകനായി'! മുന്താനെ മുടിച്ചിയിലൂടെ ഉര്‍വ്വശിയെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടു വന്ന നായക സംവിധായകന്‍; ദിലീപിനെ മികച്ച നടനാക്കിയ ജ്യൂറി ചെയര്‍മാന്‍ അന്ന് വിവാദത്തിലുമായി; കേരളക്കരയ്ക്കും പ്രിയങ്കരന്‍; ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിലും സജീവ സാന്നിധ്യം; ഭാരതിരാജയ്ക്ക് പിന്നാലെയുള്ള ശിഷ്യന്‍ ഭാഗ്യരാജിന്റെ വിയോഗം ഞെട്ടലാകുമ്പോള്‍ 

Malayalilife
 മഞ്ഞില്‍വിരഞ്ഞ പൂക്കളിലെ നായികയുടെ ഭര്‍ത്താവ് മലയാളിയ്ക്ക് 'മിസ്റ്റര്‍ മരുമകനായി'! മുന്താനെ മുടിച്ചിയിലൂടെ ഉര്‍വ്വശിയെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടു വന്ന നായക സംവിധായകന്‍; ദിലീപിനെ മികച്ച നടനാക്കിയ ജ്യൂറി ചെയര്‍മാന്‍ അന്ന് വിവാദത്തിലുമായി; കേരളക്കരയ്ക്കും പ്രിയങ്കരന്‍; ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിലും സജീവ സാന്നിധ്യം; ഭാരതിരാജയ്ക്ക് പിന്നാലെയുള്ള ശിഷ്യന്‍ ഭാഗ്യരാജിന്റെ വിയോഗം ഞെട്ടലാകുമ്പോള്‍ 

തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, എഡിറ്റിങ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും ഒരേസമയം വിസ്മയം തീര്‍ത്ത തമിഴ് സിനിമയുടെ 'വണ്‍ മാന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍' കെ. ഭാഗ്യരാജ് (73) അന്തരിക്കുമ്പോള്‍ മലയാള സിനിമാ പ്രേമികളും വേദനയില്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിന് അടിത്തറ പാകിയ പ്രതിഭ, ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ വിടവാങ്ങിയതോടെ ഒരു യുഗം തന്നെ അവസാനിക്കുകയാണ്. ഗുരുവിന് പിന്നാലെ ശിഷ്യനും അരങ്ങൊഴിഞ്ഞതിന്റെ വേദനയിലാണ് സിനിമാലോകം. 

മലയാളികള്‍ക്ക് ഭാഗ്യരാജ് വെറുമൊരു തമിഴ് നടനായിരുന്നില്ല. ദിലീപ് നായകനായ 'മിസ്റ്റര്‍ മരുമകന്‍' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ഇടംപിടിച്ചു. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ പൂര്‍ണ്ണിമ ജയറാമിന്റെ ഭര്‍ത്താവ് എന്ന നിലയിലും മലയാളികള്‍ക്ക് അദ്ദേഹം ഏറെ അടുപ്പമുള്ളയാളാണ്. മലയാളം, തമിഴ് സിനിമാ ലോകങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പ്രതീകം കൂടിയായിരുന്നു ഈ ദമ്പതികള്‍. ദിലീപിനെ മികച്ച നടനാക്കുന്നതില്‍ ഭാഗ്യരാജ് ഉള്‍പ്പെട്ട ജൂറി കമ്മിറ്റികളുടെ തീരുമാനങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പോലും അദ്ദേഹം അതീവ സജീവമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ വെച്ചു നടന്ന നടി ഖുഷ്ബു സുന്ദറിന്റെ മകളുടെ വിവാഹത്തില്‍ അദ്ദേഹം ഊര്‍ജ്ജസ്വലനായി പങ്കെടുത്തു. തമിഴ് സിനിമാ ലോകത്തെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം, ധനുഷ് നായകനായ 'കുബേര' (2025) എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷ വേളയില്‍, വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 

ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമയിലെത്തി, പിന്നീട് സ്വന്തം ശൈലിയില്‍ തമിഴ് സിനിമയെ വാര്‍ത്തെടുത്ത ഭാഗ്യരാജ്, ഗുരുവിനെപ്പോലെ തന്നെ മികച്ചൊരു കഥാകാരനായിരുന്നു. ഉര്‍വ്വശി ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭാഗ്യരാജ്, സാധാരണക്കാരായ പ്രേക്ഷകരുടെ ജീവിതം സിനിമയില്‍ അവിസ്മരണീയമാക്കി. 'മുന്താനൈ മുടിച്ച്', 'അന്ത ഏഴ് നാള്‍കള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം, മധ്യവര്‍ഗ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു. 

തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, എഡിറ്റിങ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ അദ്ദേഹം, തമിഴ് സിനിമയുടെ 'വണ്‍ മാന്‍ സ്റ്റുഡിയോ' എന്നാണ് അറിയപ്പെട്ടിരുന്നത്. സിനിമയ്ക്ക് പുറമെ 'ഭാഗ്യ' എന്ന വാരികയുടെ എഡിറ്ററായും നോവലിസ്റ്റായും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഉര്‍വ്വശിയെ സിനിമയിലേക്ക് കൊണ്ടു വന്നതും ഭാഗ്യരാജായിരുന്നു മുന്താനെമുടിച്ചിയിലെ ഉര്‍വ്വശിയുടെ നായികാ വേഷം അന്ന് ഏറെ കൈയ്യടി നേടി. ഈ ചിത്രം വമ്പന്‍ ഹിറ്റുമായി. തമിഴ് സിനിമയിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ അസ്തമയം കൂടിയാണ് ഭാഗ്യരാജിന്റെ വിയോഗം. അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച മിതത്വവും നര്‍മ്മബോധവും പുതിയ തലമുറയ്ക്ക് എന്നും ഒരു പാഠപുസ്തകമായിരിക്കും. പൂര്‍ണ്ണിമ ഭാഗ്യരാജും മക്കളായ ശാന്തനുവും ശരണ്യയും അടങ്ങുന്ന കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയാണ് തമിഴ്-മലയാള സിനിമാ ലോകം.
 

bhyagayaraj passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES