Latest News

കുവൈറ്റില്‍ ജനനം; എങ്കിലും മലയാളം നന്നായി സംസാരിക്കും; പത്താം ക്ലാസ് വരെ അബുദാബിയില്‍; പ്രണയമണിത്തൂവലെന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക്; പിന്നീട് നേടിയത് ഹിറ്റ് പാട്ടുകള്‍; ജോത്സന എന്ന അബുദാബിക്കാരി പാട്ടുകാരിയായ ജീവിതകഥ

Malayalilife
കുവൈറ്റില്‍ ജനനം; എങ്കിലും മലയാളം നന്നായി സംസാരിക്കും; പത്താം ക്ലാസ് വരെ അബുദാബിയില്‍; പ്രണയമണിത്തൂവലെന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക്; പിന്നീട് നേടിയത് ഹിറ്റ് പാട്ടുകള്‍; ജോത്സന എന്ന അബുദാബിക്കാരി പാട്ടുകാരിയായ ജീവിതകഥ

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ജോത്സന. ജോത്സന രാധാകൃഷ്ണന്‍ എന്നാണ് ഈ പാട്ടുകാരിയുടെ മുഴുവന്‍ പേര്. മലയാളിത്തിലും മറ്റ് ഭാഷകളിലും നിരവധി പാട്ടുകള്‍ ജോത്സന പാടിയിട്ടുണ്ട്. എല്ലാ പാട്ടുകാളും സൂപ്പര്‍ ഹിറ്റുകളാണ്. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായി 2002ലായിരുന്നു ജ്യോത്സ്ന പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച അവസരങ്ങളായിരുന്നു ജ്യോത്സ്നയ്ക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് ഈ ഗായിക.

രാധാകൃഷ്ണന്‍-ഗിരിജ ദമ്പതിമാരുടെ പുത്രിയായ ജ്യോത്സ്ന 1986 സെപ്റ്റംബര്‍ 5നാണ് ജനിച്ചത്. കുവൈറ്റില്‍ ജനിച്ച ജ്യോത്സ്‌ന പത്താം ക്ലാസു വരെ അബുദാബിയിലാണ് പഠനം നടത്തിയത്. കേരളത്തില്‍ അവസാനവര്‍ഷ ഇംഗ്ലീഷ് ബിരുദത്തിനു പഠിച്ചിരുന്ന ജ്യോത്സ്ന , 2002-ല്‍ പ്രണയമണിത്തൂവലെന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാലോകത്തെത്തിയത്. ബാംഗ്ലൂരില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ എറണാംകുളം സ്വദേശി ശ്രികാന്ത് ഭര്‍ത്താവ്. ജ്യോത്സ്‌നയുടെ വിളിപ്പേര് ചിന്നു എന്നാണ്.

ചെറുപ്പകാലം മുതലേ സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്ന മങ്ങാട് നടേശനില്‍ നിന്ന് കര്‍ണ്ണാടക സംഗീതവും ഗുരു ദിനേശ് ദേവദാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

സ്വപ്‌നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്സ്‌നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്മേറ്റ്‌സ്, നോട്ട്ബുക്ക്, പോത്തന്‍ വാവ, ഡോണ്‍, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജ്യോത്സ്‌ന, പ്രധാന ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി സംഗീത പരിപാടികളിലുംപരസ്യത്തിലും പങ്കെടുക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ദിവസം തനിക്ക് ഓട്ടിസം ഉണ്ടെന്നുള്ള കാര്യം ജോത്സന വെളിപ്പെടുത്തിയിരുന്നു. യുകെയില്‍ വച്ച് ഒരു കോഴ്സ് ചെയ്യുന്നതിനിടെയാണ് ചില സംശയങ്ങള്‍ തന്നെക്കുറിച്ച് തന്നെ ജ്യോത്സ്നയ്ക്ക് ഉണ്ടായത്. തുടര്‍ന്ന് മാനസിക രോഗ വിദഗ്ധനെ കണ്ടു. അതുറപ്പിക്കാനായി മൂന്നു ടെസ്റ്റുകള്‍ ചെയ്തു. ആ ടെസ്റ്റിന്റെ ഫലങ്ങളെല്ലാം പൊസിറ്റീവ് ആയിരുന്നു. അതായത് 'ഹൈ മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ട്' എന്ന ഓട്ടിസം അവസ്ഥയാണ് ജ്യോത്സ്നയ്ക്ക് ഇപ്പോഴുള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 'ടെഡ് എക്സ് ടോക്സി'ല്‍ ജ്യോത്സ്ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടിസത്തെപ്പറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കാനാണ് ഇത് തുറന്നുപറയുന്നതെന്നും ജീവിതത്തിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസള്‍ട്ടായിരുന്നെന്നും ഗായിക വെളിപ്പെടുത്തിയിരുന്നു. 

jyotsna real life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES