Latest News

35 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടി; ചിത്രത്തിന്റെ പ്രദര്‍ശനാവകാശം സീ കമ്പനി സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്;  കുറുപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ സന്തോഷം പങ്ക് വച്ച് ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
 35 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടി; ചിത്രത്തിന്റെ പ്രദര്‍ശനാവകാശം സീ കമ്പനി സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്;  കുറുപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ സന്തോഷം പങ്ക് വച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി 2021-ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമാണ് 'കുറുപ്പ്'. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമാക്കിയ ചിത്രംകൂടിയായിരുന്നു ഇത്. ആഗോളതലത്തില്‍ ചിത്രം 112 കോടി കളക്ഷനാണ് ചിത്രം നേടിയതെന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍..

ദുല്‍ഖര്‍ സല്‍മാനെ നായകനക്കാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സീ കമ്പനി സ്വന്തമാക്കിയെന്നും ഫെയ്‌സ്ബുക്കിലൂടെ ദുല്‍ഖര്‍ അറിയിച്ചു. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍തുക കമ്പനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും.എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സുമാണ് ചിത്രം നിര്‍മിച്ചത്. ഇരു നിര്‍മാണ കമ്പനികളുമായി സീ കരാറില്‍ ഒപ്പിട്ടു..

ശോഭിത, ഇന്ദ്രജിത്ത്, ടൊവിനോ, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, സുരഭി തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രമാണ് കുറുപ്പ്. മുപ്പത്തിയഞ്ച് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ വേഫെയറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. നിമിഷ് രവിയായിരുന്നു ഛായാഗ്രഹണം.

 

kurup got record satlite rights

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES