Latest News

നീ നിന്റെ ഭാര്യയേയും പെണ്‍ മക്കളെയും നമുക്ക് കൊണ്ട് തന്നിട്ട് പോ എന്ന് തരത്തിലുള്ള കമന്റുകള്‍; വീട്ടില്‍ കയറി തല്ലെണം എന്ന് തോന്നിയിട്ടുണ്ട്; പക്ഷേ നമ്മക്ക് അത് ചെയ്യാന്‍ സാധിക്കില്ല; കാരണം നമ്മള്‍ കുറ്റക്കാരാകും; മാധവ് സുരേഷ്

Malayalilife
നീ നിന്റെ ഭാര്യയേയും പെണ്‍ മക്കളെയും നമുക്ക് കൊണ്ട് തന്നിട്ട് പോ എന്ന് തരത്തിലുള്ള കമന്റുകള്‍; വീട്ടില്‍ കയറി തല്ലെണം എന്ന് തോന്നിയിട്ടുണ്ട്; പക്ഷേ നമ്മക്ക് അത് ചെയ്യാന്‍ സാധിക്കില്ല; കാരണം നമ്മള്‍ കുറ്റക്കാരാകും; മാധവ് സുരേഷ്

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവ താരങ്ങളില്‍ ഒരാളാണ് നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ മകനും, യുവ നടനുമായ മാധവ് സുരേഷ്. ആരെയും കൂസാത്ത പ്രകൃതം കൊണ്ടും, തന്റെ തുറന്നു പറച്ചിലുകള്‍ കൊണ്ടും, നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നുണ്ട് മാധവ് പലപ്പോഴും. ഇടയ്ക്ക് ട്രോളുകള്‍ നേരിടേണ്ടി വന്നെങ്കിലും, താര പുത്രനെ ഏറ്റെടുത്തു കഴിഞ്ഞു സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മാധവ് സുരേഷ്. ഫാമിലിയെ പറ്റി മോശം കമന്റ് ഇടുന്നവരെ വീട്ടില്‍ കയറി തല്ലെണം എന്ന് തോന്നുന്ന തരത്തിലുള്ള കമന്റുകള്‍ തനിക്ക് കിട്ടാറുണ്ടെന്ന് മാധവ് പറഞ്ഞു. 

ചില കാര്യങ്ങള്‍ വേദനിപ്പിക്കും. പലപ്പോഴും കിട്ടുന്ന കമന്റുകള്‍ സഹിക്കാവുന്നതിനും അപ്പുറത്താണെന്ന് മാധവ് സുരേഷ് തുറന്നു സമ്മതിച്ചു. അതില്‍ ചിലതൊക്കെ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും, ചില കമെന്റുകള്‍ താന്‍ ഓരോ ദിവസവും ഓര്‍ത്തു രോഷം കൊള്ളാറുണ്ടെന്നും സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്റെയും ഇളയ മകന്‍ വെളിപ്പെടുത്തി. തന്റെ അച്ഛന് വന്ന ഒരു മോശം കമന്റ് ഇന്നും തന്റെ മനസ്സില്‍ മുഴങ്ങി കേള്‍ക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ നടന്‍. 'ഇന്നും മറക്കാത്തൊരു കാര്യമാണ്. എല്ലാ ദിവസവും അത് റിങ് ചെയ്യും എനിക്ക്. 'അങ്ങനെ ആണെങ്കില്‍ നീ നിന്റെ ഭാര്യയേയും പെണ്‍ മക്കളെയും നമുക്ക് കൊണ്ട് തന്നിട്ട് പോ' എന്ന് പറഞ്ഞൊരു കമന്റ് ആണത്. ശെരിക്കും പറഞ്ഞാല്‍ വീട്ടില്‍ കേറി തള്ളേണ്ടത് ഇവനെയൊക്കെ. ബട്ട്, നമ്മുക്ക് അത് ചെയ്യാന്‍ പറ്റുമോ? ഇല്ല. കാരണം നമ്മള്‍ കുറ്റക്കാരാവും,' മാധവ് പറഞ്ഞു. 

'ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകള്‍ ഇടുന്നവര്‍ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാന്‍. ഇത് കേള്‍ക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓര്‍ക്കുന്നില്ല,' വേദനയോടെ താര പുത്രന്‍ പറഞ്ഞു. അടുത്തിടെയായി ഒരുപാട് വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ നേരിടേണ്ടി വന്നെങ്കിലും, ഈ കാര്യത്തില്‍ മാധവ് സുരേഷിന് സപ്പോര്‍ട്ട് ആണ് ഭൂരിപക്ഷം സോഷ്യല്‍ മീഡിയ പ്രേക്ഷകരും. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തതിന്റെ പ്രശ്‌നമാണ് ഇതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

'എന്റെ അച്ഛന്റെ ലൈഫ് ഹിസ്റ്ററി ട്രാക്ക് ചെയ്തുകഴിഞ്ഞാല്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നറിയാം. പക്ഷേ ബി ജെ പി എന്നൊരു ടാഗ് വന്നതോടുകൂടി അത് മറന്നുപോയ നാട്ടുകാരുണ്ട്. സിനിമ ചെയ്യുമ്പോള്‍ വീണ്ടും സുരേഷ് ഗോപിയാകും. അല്ലാത്തപ്പോള്‍ അച്ഛനെ പലരും വിളിക്കുന്നത് എനിക്ക് ഇവിടെ പറയാന്‍ പറ്റാത്ത വാക്കുകളാണ്. ഒരു എംപിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും അദ്ദേഹം എന്തൊക്കെ ചെയ്തെന്ന് അന്വേഷിക്കാനൊന്നും അവര്‍ക്കാകില്ല. നെഗറ്റീവ് പറയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ബ്രാഹ്‌മണനായി ജനിച്ച് അമ്പലത്തിലൊരു പൂജാരിയായി കൊള്ളാമെന്ന് അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. തനിക്കെന്താകണമെന്ന് ഒരു മനുഷ്യന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോള്‍ ഞാന്‍ പറയുകയാണ്, അടുത്ത ജന്മത്തിലൊരു ക്രിസ്ത്യാനിയായി ജനിക്കണമെന്ന്. അതെന്റെ അവകാശമാണ്. എന്റെ തീരുമാനമാണ്. ഞാന്‍ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. അതിനെയും ചിലര്‍ കളിയാക്കും.

അടുത്തിടെ, ജാനകി v/s സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ ട്രൈലെര്‍ ലോഞ്ചിലെ പെരുമാറ്റത്തിന് സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോളുകള്‍ നേരിട്ടിരുന്നു മാധവ് സുരേഷ്. സുരേഷ് ഗോപിക്ക് പിറകില്‍ ഇരുന്നിരുന്ന യുവ നടന്‍, ട്രൈലെര്‍ പ്രദര്‍ശനം തുടങ്ങിയതോടെ മുന്നോട്ട് വന്ന് തന്റെ അച്ഛന്റെ കാല്‍ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. മാധവ് സുരേഷ് കാണിക്കുന്നത് അമിത വിനയം ആണെന്നും, ക്യാമറകള്‍ കാണുമ്പോള്‍ മാത്രമാണ് ഈ പ്രകടനം എന്നും കാണിച്ച്, സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ താര പുത്രനെ ട്രോളുകള്‍ കൊണ്ട് മൂടി. ഒപ്പം തന്നെ, പൃഥ്വിരാജ് സുകുമാരനെ അനുകരിക്കുന്ന തരത്തിലുള്ള സംസാരവും, ശരീര ഭാഷയും, ഇന്‍സ്റ്റാഗ്രാം യൂസര്‍ നെയിമും പോലും മാധവിന് വിനയായി തീര്‍ന്നിരുന്നു.

madhav suresh open up trolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES