Latest News

സൗഹൃദം പ്രണയത്തിലേക്ക്; ഒരിക്കലും തനിച്ചാകില്ലെന്ന് ഉറപ്പിച്ചു; വീട്ടുകാര്‍ എതിര്‍ത്തെങ്കിലും കാത്തിരുന്നു; ഒടുവില്‍ നീണ്ട നാളത്തെ പ്രണയത്തിന് മമ്മൂക്കയുടെ അനുഗ്രഹത്തോടെ വിവാഹം; ബിന്ദുവിന്റെയും സജീഷിന്റെയും ചങ്കില്‍ക്കൊണ്ട പ്രണയകഥ

Malayalilife
സൗഹൃദം പ്രണയത്തിലേക്ക്; ഒരിക്കലും തനിച്ചാകില്ലെന്ന് ഉറപ്പിച്ചു; വീട്ടുകാര്‍ എതിര്‍ത്തെങ്കിലും കാത്തിരുന്നു; ഒടുവില്‍ നീണ്ട നാളത്തെ പ്രണയത്തിന് മമ്മൂക്കയുടെ അനുഗ്രഹത്തോടെ വിവാഹം; ബിന്ദുവിന്റെയും സജീഷിന്റെയും ചങ്കില്‍ക്കൊണ്ട പ്രണയകഥ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് സത്യമാണ് എന്ന് ചില പ്രണയബന്ധങ്ങള്‍ കാണുമ്പോള്‍ തോന്നും. പ്രണയിക്കുന്ന ആള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് അവരെ ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് ബിന്ദുവിന്റെയും സജീഷിന്റെയും കഥ. ഉണ്ണിയുടെയും മാണിയുടെയും ആറുമക്കളില ഇളയവള്‍ ആയിട്ടാണ് ബിന്ദു ജനിക്കുന്നത്. ആറ് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ബിന്ദുവിന് വളര്‍ച്ചയില്ലെന്ന് കണ്ടെത്തുന്നത്. നാട്ട് ചികിത്സ ഒക്കെ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ പാള്‍സി എന്ന ചലനവൈകല്യത്തിനുള്ള ചികിത്സ ആരംഭിച്ചു. പക്ഷേ എന്നിട്ടും ഫലം ഉണ്ടായില്ല. മൂത്ത് സഹോദരന്‍ ആയിരുന്നു നോക്കിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് വയ്യാതെ വന്നപ്പോള്‍ പിന്നെ ചികിത്സ മുടങ്ങി.

വര്‍ഷങ്ങളായി വീടിന്റെ അകത്ത് തന്നെയായിരുന്നു ബിന്ദുവിന്റെ ജീവിതം. അന്ന് തുടങ്ങിയതാണ് റേഡിയോ കേള്‍ക്കുന്ന സ്വഭാവം. അപ്പോഴാണ് ചേട്ടന്‍മാരില്‍ ഒരാള്‍ ഫോണ്‍ വാങ്ങി നല്‍കുന്നത്. അതില്‍ നിന്ന് റേഡിയോ പരിപാടിയിലേക്ക് വിളിക്കാന്‍ തുടങ്ങി. റേഡിയോയിലൂടെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. അതില്‍ നിന്നും പലരും കാണാന്‍ എത്തി. ആകാശവാണിയില്‍ താത്ക്കാലിക ജോലിക്കാരനായി എത്തുമ്പോഴാണ് ബിന്ദുവിന്റെ കാര്യം സഹപ്രവര്‍ത്തകരില്‍ നിന്നും അറിയുന്നത്. അപ്പോള്‍ തോന്നി ബിന്ദുവുമായി സൗഹൃദത്തില്‍ ആകണമെന്ന്. അങ്ങനെയാണ് വിളിക്കുന്നതും ആദ്യം സുഹൃത്തുക്കള്‍ ആകുന്നതും.

സൗഹൃദം വളര്‍ന്ന് ഇഷ്ടത്തിലേക്ക് ആയി. പക്ഷേ ബിന്ദുവിന് താത്പര്യം ഉണ്ടായിരുന്നില്ല. കുറെ നാള്‍ പിറകെ നടന്നിട്ടാണ് ബിന്ദുവിനെ കൊണ്ട് തിരിച്ച് ഇഷ്ടമാണെന്ന് പറയിപ്പിക്കുന്നത്. പക്ഷേ ഇടയ്ക്ക് വച്ച് സജീഷ് ബിന്ദുവിനെ ഇട്ടിട്ട് പോയി. വീട്ടിലെ പ്രാരാബ്ധം കൂടി വന്നപ്പോള്‍ മറ്റൊരു ജോലി തേടി പോയതാണ്. എന്നാല്‍ ബിന്ദുവിന് ആ വേര്‍പാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരും ഇല്ലാതെയുള്ള ഒറ്റപ്പെടല്‍ വളരെയധികം ബിന്ദുവിനെ തളര്‍ത്തി. ആ സമയം ആണ് കൂട്ടുകാരി നസീറ പാലിയേറ്റീവ് കെയറില്‍ ചേര്‍ക്കുന്നത്. അവിടെ ഡോക്ടര്‍ ഫിസിയോ ചെയ്യുന്നത് കണ്ട് വീട്ടില്‍ വന്ന് തനിയെ ചെയ്തുനോക്കി. ഒരു മാസം കൊണ്ട് മാറ്റങ്ങള്‍ വന്ന് തുടങ്ങി. പിന്നീട് അത് പതിവായി ചെയ്യാന്‍ തുടങ്ങി. ആ സമയമാണ് സജീഷ് ബിന്ദുവിനെ വീണ്ടും കണ്ടുമുട്ടുന്നത്. പിന്നീട് വീണ്ടും സൗഹൃദത്തിലാകുന്നത്. അന്ന് സജീഷ് മനസ്സില്‍ ഉറപ്പിച്ചിരുന്നു ബിന്ദു ഇനി ഒരിക്കലും ഒറ്റയ്ക്ക് ആകില്ലെന്ന്.

പക്ഷേ ബിന്ദുവിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യം ഇല്ലായിരുന്നു. ബിന്ദുവിന്റെ അവസ്ഥയായിരുന്നില്ല അവരുടെ പ്രശ്നം. മറിച്ച് ജാതിയും തൊഴിലുമായിരുന്നു. ഒരു തെങ്ങു കയറ്റുകാരന് മകളെ കെട്ടിച്ച് നല്‍കാനുള്ള ബുദ്ധിമുട്ടായിരുന്നു. 15 വര്‍ഷം കാത്തിരുന്നു. ബിന്ദുവിന് 35ും സജീഷിന് 40 വയസ് ആയപ്പോഴാണ് വിവാഹം നടക്കുന്നത്. മമ്മൂട്ടിയുടെ ആളീര്‍വാദത്തോടെയാണ് വിവാഹം കഴിഞ്ഞത്. സജീഷ് ബിന്ദുവിനെ ഇപ്പോള്‍ പൊന്നുപോലെയാണ് നോക്കുന്നത്. ബിന്ദുവിന്റെ പരിമിതകള്‍ ഒരിക്കലും സജീഷിന് ഒരു ബാധ്യതയല്ല.

bindu sajeesh love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES