Latest News

ചെറുപ്പത്തിലേ ഉമ്മ മരിച്ചു; ഞാൻ തറവാട്ടിലാണു വളർന്നത്; മെഹന്ദിയും നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു; ഇഷ്‌ടങ്ങളെ കുറിച്ച് പറഞ്ഞ് അഞ്ജലി അമീർ

Malayalilife
ചെറുപ്പത്തിലേ ഉമ്മ മരിച്ചു; ഞാൻ തറവാട്ടിലാണു വളർന്നത്; മെഹന്ദിയും നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു; ഇഷ്‌ടങ്ങളെ കുറിച്ച് പറഞ്ഞ്  അഞ്ജലി അമീർ

സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്. എന്നാൽ ഇപ്പോൾ താരം തന്റെ ഇഷ്‌ടങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്.

 ഉദ്ഘാടനത്തിന് പോവുകയാണെങ്കിൽ സാരി ആയിരിക്കും മിക്കവാറും ധരിക്കുക. ഔട്ടിങ്ങിനാണെങ്കിൽ വെസ്റ്റേൺ വസ്ത്രങ്ങൾ. ജീൻസും ടോപ്പും ആണ് കൂടുതൽ ഇഷ്ടം. മേക്കപ് ഒന്നും ഉപയോഗിക്കാതെ വളരെ കാഷ്വൽ ആയിട്ടാണ് അധികവും പുറത്ത് പോവാറുള്ളത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കസിൻസിന്റെ ഫ്രോക്കുകൾ ഇട്ടു നോക്കുമായിരുന്നു. അതെല്ലാം ഇപ്പോഴും ഓർമയുണ്ട്. പതിനഞ്ചോ, പതിനാറോ വയസുള്ളപ്പോഴാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകാൻ തീരുമാനിച്ച് വീട്ടിൽനിന്നും ഇറങ്ങുന്നത്. അതിനു മുൻപേ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കുശേഷം വസ്ത്രങ്ങളുടെ കാര്യത്തിൽ പുതുമയൊന്നും തോന്നിയില്ല.

ഒരുപാട് വളകളും കൊലുസും ഇടണമെന്നും മുതിരുമ്പോൾ സാരി ഉടുക്കണമെന്നും കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. സാരി ധരിക്കുമ്പോൾ എല്ലാവർക്കും പ്രത്യേക ഭംഗി തോന്നും. മുതിർന്നപ്പോൾ പക്ഷേ വർക്കിന് അനുസരിച്ചായി വസ്ത്രധാരണം. ദാവണി ധരിക്കുകയാണെങ്കിൽ കുപ്പിവളയും കൊലുസും ഇടും. ഇപ്പോൾ അത്തരം ആഭരണങ്ങളോടുള്ള താൽപര്യം നഷ്ടപ്പെട്ടു. മിക്കവാറും ഒരു വാച്ച് മാത്രം ആയിരിക്കും ധരിക്കുക. ഇതിനു പ്രധാന കാരണം മടിയാണ്. കയ്യിൽ കിട്ടുന്നത് എടുത്ത് ഇട്ടു പോകുന്നതാണല്ലോ എളുപ്പം.വെള്ളയും കറുപ്പുമാണ് ഇഷ്ടനിറം.

എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചു. ഞാൻ തറവാട്ടിലാണു വളർന്നത്. ചെറുപ്പം മുതലേ ഞാൻ മെഹന്ദിയും നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു. ചെറിയകുട്ടി ആയിരുന്നതിനാൽ ആരും എതിരു പറഞ്ഞില്ല. പത്താം ക്ലാസ് ആയപ്പോഴേക്കും ഞാൻ എന്റെ വഴി തിരഞ്ഞെടുത്തല്ലോ. പിന്നീട് ആരോടും ഉത്തരം പറയേണ്ടി വന്നിട്ടില്ല.

എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കിൽ അയാളുടെ സ്വകാര്യത കൂടി ഞാൻ പരിഗണിക്കണമല്ലോ. ഇഷ്ടങ്ങൾ എല്ലാ വ്യക്തികൾക്കും ഉണ്ടാകും. അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവർ അതിൽ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.നല്ലൊരു വ്യക്തിയെ വിവാഹം ചെയ്ത് ദുബായിൽ സെറ്റിൽ ആകണം എന്നാണ് ആഗ്രഹം.

Actress anjali ameer words about choices

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES