അറ്റ്‌ലി ചിത്രം ജവാനില്‍ വിജയ് ഇല്ലേ?  ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യത്തിന് ഷാരൂഖ് നല്കിയ മറുപടി ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; വിജയ്‌ക്കൊപ്പം ഉള്ള ചിത്രം സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ കൃത്യമായി നടക്കുമെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി കിങ് ഖാനും

Malayalilife
അറ്റ്‌ലി ചിത്രം ജവാനില്‍ വിജയ് ഇല്ലേ?  ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യത്തിന് ഷാരൂഖ് നല്കിയ മറുപടി ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; വിജയ്‌ക്കൊപ്പം ഉള്ള ചിത്രം സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ കൃത്യമായി നടക്കുമെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി കിങ് ഖാനും

ബോളിവുഡിന്റെ കിങ് ഖാന്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജവാന്‍. സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിന്‍ നായികയായി എത്തുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിനെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. 

ഇതിലൊന്നാണ്, ദളപതി വിജയിയും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.ആറ്റ്ലിയുടെ പിറന്നാള്‍ ദിനത്തില്‍ ദളപതി വിജയിയും ഷാരൂഖ് ഖാന്റെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എത്തിയതോടെ വിജയ് സിനിമയില്‍ ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ബലം കൂടിയിരുന്നു.

ഇപ്പോഴിത ജവാനില്‍ ദളപതി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ആസ്‌ക് എസ്ആര്‍കെ എന്ന ട്വിറ്റര്‍ ഹാഷ് ടാഗ് വഴി ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ആയിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.വിജയ് ഒരുമിച്ചുള്ള സിനിമ സംഭവിക്കുമെങ്കില്‍ സംഭവിക്കട്ടേയെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു.വിജയ്-ഷാരൂഖ് കൂട്ടുകെട്ടില്‍ എന്നാണ് ഒരു സിനിമ യാഥാര്‍ത്ഥ്യമാകുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍.  

വളരെ കൂളായ വ്യക്തിത്വമാണ് വിജയ്യുടേതെന്ന് ഷാരൂഖ് പറഞ്ഞു. സിനിമകള്‍ സംഭവിക്കുന്നതാണ്, സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ അത് കൃത്യമായി നടക്കുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. . അതേസമയം കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ആറ്റ്‌ലി. ജവാന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുള്ളതാണ് പരാതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ നിര്‍മ്മാതാവായ മാണിക്യം നാരായണന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. 'പേരരസ്' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് ആറ്റ്ലി ജവാന്‍ എഴുതിയത് എന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം.

shahrukh khan opens up on working with thalapathy vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES