Latest News

ദിവ്യാ.. താന്‍ വാടോ.. എനിക്ക് വളയിട്ട് താ; ആ മൂവര്‍ സംഘത്തിന്റെ ചതി തിരിച്ചറിയാതെ ദിയ ചെയ്തത്; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍

Malayalilife
ദിവ്യാ.. താന്‍ വാടോ.. എനിക്ക് വളയിട്ട് താ; ആ മൂവര്‍ സംഘത്തിന്റെ ചതി തിരിച്ചറിയാതെ ദിയ ചെയ്തത്; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു പേര്‍ ഫോളോവേഴ്‌സുള്ള ഒരു ബിസിനസ് സ്ഥാപനത്തില്‍ നിന്നും അതിലെ ജോലിക്കാര്‍ 68 ലക്ഷത്തോളം രൂപ പല തവണകളായി മോഷ്ടിച്ചു കൊണ്ടുപോയെന്ന് അറിഞ്ഞപ്പോള്‍ ദിയയും കുടുംബവും ഒന്നടങ്കം ഞെട്ടുകയായിരുന്നു. ദിയ വിവാഹത്തിരക്കുകളിലേക്കും പോയതും അതിനുശേഷമുള്ള യാത്രകളിലായതും പിന്നാലെ ഗര്‍ഭിണിയായതുമൊക്കെ മുതലെടുത്തായിരുന്നു ജോലിക്കാരുടെ തട്ടിപ്പ്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെ ആരംഭിച്ച സ്റ്റോറില്‍ വിലക്കുറവിലും ക്വാളിറ്റിയിലും ആഭരണങ്ങള്‍ മാത്രമല്ല സാരികളും ലഭിച്ചിരുന്നു. എന്നാല്‍ കസ്റ്റമേഴ്സിനെ വച്ച് ഇവര്‍ തട്ടിപ്പ് നടത്താന്‍ തുടങ്ങിയിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ദിയയെയും കുടുംബത്തെയും സപ്പോര്‍ട്ട് ചെയ്ത് വന്നവര്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ഈ കുടുംബത്തിനെതിരെ വിമര്‍ശനവും വരുന്നുണ്ട്.

ജാതിയുടെ പേര് പറഞ്ഞാണ് ഇപ്പോള്‍ ദിയയുടെ കുടുംബത്തെ ആക്രമിക്കുന്നത്. ജാതി നോക്കിയാണ് ദിയ ഇവരോട് പെരുമാറിയിരുന്നത്. ദിയ ഇവരെ തൊടാന്‍ പോലും സമ്മതിച്ചിരുന്നില്ല എന്നും അടക്കമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടി ഇപ്പോള്‍ ദിയ തന്നെ നല്‍കിയിരിക്കുകയാണ്. വിമര്‍ശിക്കാനും കുറ്റക്കാരാണെന്ന് സ്ഥാപിക്കാനും ഒരു പോയിന്റും കിട്ടിയില്ലെങ്കിലും ജാതിയും മതവുമല്ല ഉപയോഗിക്കേണ്ടത്. അത് ഭയങ്കര ചീപ്പ് പരിപാടിയാണ്. ദയവ് ചെയ്ത് ജാതി കാര്‍ഡ് ഉപയോഗിക്കരുത് എന്ന് ദിയ പറയുന്നു. ഞങ്ങളെ ടാര്‍ഗറ്റ് ചെയ്യാന്‍ വേണ്ടി മാത്രമാണ് അത്തരത്തിലൊരു കാര്യം എടുത്ത് ഇടുന്നതെന്ന് കാണുന്നവര്‍ക്ക് തന്നെ മനസിലാകും. ജാതിയുടെ പേരില്‍ വേര്‍തിരിവ് കാണിക്കുമായിരുന്നെങ്കില്‍ ഇവരെ ജോലിക്കെടുത്ത സമയത്ത് തന്നെ ജാതിയൊക്കെ ചോദിച്ച് എടുക്കാമായിരുന്നു. ഇവരുടെ ജാതി പറയുമ്പോള്‍ ഓക്കെ ഈ ജാതിയില്‍ ഉള്ളവരെ നമ്മള്‍ എടുക്കാറില്ല എന്ന് പറയാമായിരുന്നില്ലേ. അതൊന്നും ചെയ്തിട്ടില്ല.

ഇവരെ സ്വന്തം കുടുംബത്തെ പോലെയാണ് ദിയ കണ്ടത്. അവരില്‍ നിന്നും ഇത്തരം പ്രവര്‍ത്തി ഉണ്ടാകുന്നത് വളരെ നീചമായ പ്രവര്‍ത്തിയാണെന്ന് ദിയ പറഞ്ഞിരുന്നു. നമ്മുടെ കൂടെ നിന്നവര്‍, വിശ്വസിച്ചിരുന്നവര്‍, എല്ലാ പരിപാടിക്കും വിളിച്ച് അടിച്ചുപൊളിച്ചിരുന്നവര്‍. ഇവരെയാണ് ദിയയെ പറ്റിക്കുന്നത്. ദിയയുടെ അഞ്ചാം മാസത്തിലെ പരിപാടിക്ക് ദിവ്യ നില്‍ക്കുന്ന ഫോട്ടോ വരയുണ്ട്. എന്നിട്ടാണ് ഇവര്‍ ജാതിയുടെ പേരില്‍ അടിപ്പുച്ചില്ലാ എന്ന് പറയുന്നത്. സ്റ്റേജില്‍ കയറി വരണമെന്നും കയ്യില്‍ വളയിട്ട് തരണമെന്നും ദിവ്യയോട് പ്രത്യേകം പറഞ്ഞിട്ടാണ് സ്റ്റേജില്‍ കയറി വന്നത്. ജാതിയും മതവും ഉണ്ടെങ്കില്‍ എന്തിന് അവര്‍ ദിയയുടെ കൈയ്യില്‍ തൊടണം. അതുകൊണ്ട് ജാതിയുടെ പേരും പറഞ്ഞ് ദിയയെയും കുടുംബത്തേയും വിമര്‍ശിക്കുന്നത് വളരെ മോശം തന്നെയാണ്.

ഗര്‍ഭിണിയായതിന്റെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ കാരണം, ബിസിനസില്‍ പോലും ശ്രദ്ധിക്കാന്‍ പറ്റാതെ തളര്‍ന്നു കിടന്നുപോയ ദിവസങ്ങളായിരുന്നു ദിയയുടെ ഫസ്റ്റ് ട്രൈമെസ്റ്റര്‍. ആ കാലയളവിലാണ് ഓ ബൈ ഓസിയില്‍ ഈ തട്ടിപ്പ് നടന്നത്. കടയില്‍ വരുന്നവര്‍ക്ക് പണമടയ്ക്കാന്‍ ദിയ കൃഷ്ണ ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പണിമുടക്കി എന്ന പേരുചൊല്ലി കടയില്‍ മുന്‍പ് നിന്നിരുന്ന രണ്ടു യുവതികള്‍ അവരുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ കസ്റ്റമേഴ്‌സിനെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍, അക്കൗണ്ടിന്റെ പേര് ദിയയുമായോ അവരുടെ ബ്രാന്‍ഡുമായോ ബന്ധമില്ലെന്ന് കണ്ടതും കസ്റ്റമേഴ്‌സില്‍ ചിലര്‍ക്ക് സംശയം തോന്നി ദിയയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം തെളിഞ്ഞത്. തട്ടിപ്പ് നടത്തിയ രണ്ടുപേരും മുന്‍ ജീവനക്കാര്‍ ആണെന്ന് ദിയ പിന്നാലെ തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മുന്‍ ജീവനക്കാരികളില്‍ ഒരാള്‍ അവരുടെ ഫോണ്‍പേ അക്കൗണ്ട് പോലും 'ഒബൈഓസി' എന്ന പേര് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഏറ്റവും കുറഞ്ഞത് ആയിരങ്ങളില്‍ ആരംഭിക്കുന്ന തുകകളാണ് ഇത്തരത്തില്‍ മറ്റാരുടെയോ അക്കൗണ്ടില്‍ വന്നുപതിച്ചത്. തട്ടിപ്പുകാരെ കൈകാര്യം ചെയ്ത് കഴിഞ്ഞു എന്ന് ദിയ കൃഷ്ണ. ഓണ്‍ലൈന്‍ വഴിയും വാട്ട്സ്ആപ്പ് വഴിയും സ്വീകരിച്ച ഓര്‍ഡറുകള്‍ എത്രയും വേഗം ഉടമസ്ഥരില്‍ എത്തിക്കും എന്നും ദിയ കൃഷ്ണ വ്യക്തമാക്കിയിരുന്നു. ഇത് താന്‍ അറിയാതെയുള്ള തട്ടിപ്പെന്ന് കസ്റ്റമേഴ്‌സിന് മനസിലാക്കി കൊടുത്ത ദിയ അധികം വൈകാതെ തന്നെ പണം നല്‍കിയിട്ടുള്ള കസ്റ്റമേഴ്സിലേക്ക് സാധനങ്ങള്‍ എത്തുമെന്നും വ്യക്തമാക്കിയിരുന്നു.

diya jewllery shop scam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES