Latest News

യേശുദാസിന്റെ 'അനിയത്തി'.. ചാക്കോച്ചന്റെ ടീച്ചര്‍; ഈ കമ്പിളിപ്പുതപ്പ് അമ്മച്ചിയെ ശരിക്കും ആരാണെന്ന് അറിയാമോ? നൃത്തരംഗത്ത് 84 ാം വയസിലും സജീവമായ അമൃതം ഗോപിനാഥിനെ അറിയാം

Malayalilife
topbanner
യേശുദാസിന്റെ 'അനിയത്തി'.. ചാക്കോച്ചന്റെ ടീച്ചര്‍; ഈ കമ്പിളിപ്പുതപ്പ് അമ്മച്ചിയെ ശരിക്കും ആരാണെന്ന് അറിയാമോ? നൃത്തരംഗത്ത് 84 ാം വയസിലും സജീവമായ അമൃതം ഗോപിനാഥിനെ അറിയാം

രാളെ ഫോണില്‍ വിളിച്ച് കിട്ടിയില്ല എങ്കില്‍, വ്യക്തമായി ഒരു കാര്യം കേട്ടില്ല എങ്കില്‍, കേട്ട ഭാവം നടിക്കാതിരിക്കാന്‍ ഇന്നും നമ്മള്‍ ഉപയോഗിക്കുന്ന വാക്ക് ആണ് 'കമ്പളി പുതപ്പ്, കമ്പളി പുതപ്പ്' എന്നത്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തില്‍ മുകേഷും ഹോസ്റ്റല്‍ മേട്രനും കൂടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരു രംഗമായിരുന്നു അത്. അമ്മയെ ഫോണില്‍ വിളിക്കുന്ന ഗോപാലകൃഷ്ണനോട്, മേട്രന്‍ കമ്പിളി പുതപ്പിന് ആവശ്യപ്പെടുന്നതും, കേള്‍ക്കുന്നില്ല കേള്‍ക്കുന്നില്ല എന്ന് ഗോപാലകൃഷ്ണന്‍ പറയുമ്പോള്‍ മേട്രന്‍ കമ്പളി പുതപ്പ് കമ്പളി പുതപ്പ് എന്ന് പറഞ്ഞ് കാറുന്നതും ആണ് രംഗം. ജനറേഷന്‍ ഗ്യാപ് ഇല്ലാതെ ഇന്നും ഹിറ്റ് ആണ് ആ രംഗം.

മുകേഷ് പിന്നീട് മലയാള സിനിമയുടെ ഭാഗമായെങ്കിലും അന്ന് മെട്രന്‍ ആയി അഭിനയിച്ച ചേച്ചിയെ കുറിച്ച് പിന്നീട് വിവരം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ചേച്ചിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു കിട്ടിയിട്ടുണ്ട്. അമൃതം ഗോപിനാഥ് എന്നാണ് അന്ന് മേട്രന്‍ ആയി അഭിനയിച്ച ചേച്ചിയുടെ പേര്. നൃത്ത അധ്യാപികയാണ്. കിടിലം എന്ന ഷോയുടെ ഫ്‌ളോറില്‍ എത്തിയ അമൃതം ഗോപിനാഥും മുകേഷും ആ പഴയ രംഗം 34 വര്‍ഷങ്ങള്‍ക്ക് ശേഷം റീ ക്രിയേറ്റ് ചെയ്തപ്പാേള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ 84 വയസുകാരിയായ അമൃതം നൃത്തം ചെയ്യാനാണ് വീണ്ടും കിടിലം ഫ്ളോറിലേക്ക് എത്തിയത്.

ആലപ്പുഴക്കാരിയായ അമൃതം നൃത്തസംവിധായികയുമാണ്. പത്താം വയസില്‍ നാടകങ്ങളിലും മറ്റും അഭിനയിച്ചു തുടങ്ങിയ ഇവര്‍ അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. നര്‍ത്തകനായ ഷാഡോ ഗോപിനാഥിനെയാണ് അമൃതം വിവാഹം കഴിച്ചത്. നാലു കുട്ടികളുമുണ്ട്. കുട്ടിക്കാലത്തുതന്നെ നൃത്തരംഗത്തേക്കു കടന്നുവന്ന അമൃതം മണിപ്പൂരി നൃത്തവും കഥക്കും പഠിച്ചിരുന്നു. തിരുവിതാംകൂര്‍ രാജസഭയില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ചിത്തിര തിരുന്നാള്‍ മഹാരാജാവ് അമൃതത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

1959ല്‍ ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതില്‍ യേശുദാസിന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്. പിന്നീട് കല്‍പന തീയറ്റേഴ്സിലും പി.ജെ. തീയറ്റേഴ്സിലും നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ബഹദൂര്‍, മുതുകുളം രാഘവന്‍ പിള്ള എന്നിവര്‍ക്കൊപ്പം നാടകങ്ങളിലും സിനിമകളിലും അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. അമൃതം അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം വേലക്കാരന്‍ ആയിരുന്നു. അതേവര്‍ഷം പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ തിക്കുറിശ്ശിയുടെ സഹോദരിയായി വേഷമിട്ടു. പിന്നീട് പാലാട്ടുകോമന്‍, ഉമ്മ, മാമാങ്കം എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഇവയില്‍ പലതും ചെറിയ വേഷങ്ങളായിരുന്നു.

രണ്ടു മുഖങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നൃത്തസംവിധാനം നിര്‍വ്വഹിച്ചത്. പിന്നീട് ഈണം മറന്ന കാറ്റ്, അഴിയാത്ത ബന്ധങ്ങള്‍, ആഴി, തച്ചോളി അമ്പു, മാമാങ്കം, പടയോട്ടം, ആലിലക്കുരുവികള്‍, പോലീസ് ഡയറി, പപ്പയുടെ സ്വന്തം അപ്പൂസ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെലുങ്ക് ചലച്ചിത്രമായ ഓട്ടോഗ്രാഫ്, ഇംഗ്ലീഷ് ചലച്ചിത്രം ബ്ലാക്ക് വാട്ടര്‍ എന്നിവയിലും നൃത്തസംവിധായികയായി. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന അമൃതം പിന്നീട് നൃത്താധ്യാപികയായി മാറി. കുഞ്ചാക്കോ ബോബന്‍, ജലജ, മങ്ക മഹേഷ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്.

ഏഴാം വയസ്സില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ അമൃതം പന്ത്രണ്ടാം വയസ്സ് മുതല്‍ നൃത്ത അധ്യാപികയായി. ഇപ്പോഴും ക്ലാസ് എടുത്ത് കൊടുക്കുന്നുണ്ട് എങ്കിലും ഭരതനാട്യത്തിന്റെ വേഷം ഇട്ട് പെര്‍ഫോം ചെയ്തിട്ട് 48 വര്‍ഷങ്ങളായി എന്ന് അമൃതം പറയുന്നു. ഈ വയസ്സിലും ഇത്ര എനര്‍ജ്ജിയോടെ ഡാന്‍സ് ചെയ്യുന്ന അമൃതം അമ്മയുടെ പെര്‍ഫോമന്‍സിന് സാക്ഷിയാവാന്‍ കഴിഞ്ഞത് ഭാഗ്യമാണ് എന്ന് നവ്യ നായര്‍ പറഞ്ഞു. അറുപത് കഴിയുമ്പോഴേക്കും വയസ്സായി എന്ന് പറഞ്ഞ് ഇരിയ്ക്കുന്ന അമ്മൂമ്മമാര്‍ക്ക് പ്രചോദനമാണ് അമൃതം അമ്മൂമ്മ എന്നാണ് റിമി ടോമി പറഞ്ഞത്. നാല് തലമുറകള്‍ പിന്നിട്ട അമൃതം ഇപ്പോള്‍ മുതുമുത്തശ്ശിയാണ്. 25000 രൂപയാണ് അമൃതം ഗോപിനാഥിന് പെര്‍ഫോമന്‍സിലൂടെ ലഭിച്ചത്.


 

amrutham gopinath life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES