Latest News

ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം;സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം; വിമര്‍ശകരോട് ഗായിക അഭയ ഹിരണ്‍മയിക്ക് പറയാനുള്ളത്

Malayalilife
ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം;സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം; വിമര്‍ശകരോട് ഗായിക അഭയ ഹിരണ്‍മയിക്ക് പറയാനുള്ളത്

ഗോപി സുന്ദറിനോടൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഭയ ഹിരണ്‍മയി.ഗോപി സുന്ദറുമായുള്ള പ്രണയവും തുടര്‍ന്ന് നിരവധി വിവാദ ചര്‍ച്ചകളും അഭയയുടെ പേരില്‍ നടന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടിയുമായി അഭയയും ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ വിമര്‍ശകര്‍ക്ക് മറുപടി നല്കിയിരിക്കുകയാണ്. ഒരു യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഭയ മറുപടി നല്കുന്നത്.

തന്നെ ഏറ്റവും കൂടുതല്‍ സ്വധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാമെന്നും അഭയ പറഞ്ഞു. സ്വകാര്യ ജീവിതം സ്വകാര്യമാക്കി വെയ്ക്കാനാണെന്ന് തനിക്കിഷ്ടമെന്ന് വ്യക്തമാക്കിയ അഭയ വിമര്‍ശനങ്ങളെല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

അഭയയുടെ വാക്കുകളിങ്ങനെ: 'അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ തനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ എന്റെ പാഷനും പ്രോഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. എന്നെക്കൊണ്ട് പാടിച്ചു നോക്കി ഗോപി ചോദിക്കുമായിരുന്നു നീ എന്തിനാണ് എഞ്ചിനീയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്. സംഗീതം രക്തത്തില്‍ അലിഞ്ഞതാണെങ്കിലും മ്യൂസിക്കിലെ ഞാന്‍ രക്ഷപെടു എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ വൈകിയാണ്. അമ്മയും വല്യച്ഛനുമെല്ലാം കര്‍ണാടക സംഗീതത്തില്‍ പ്രാവിണ്യം തെളിയിച്ചവരാണെങ്കിലും സംഗീതത്തില്‍ ഒരു കരിയര്‍ ഉണ്ടെന്ന് കുടുംബം കരുതിയിരുന്നില്ല.'

'ഞാനെന്ത് വൃത്തികെട്ട സ്ത്രീയോ ആയിക്കോടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ, തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല, തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍.'അഭയ പറഞ്ഞു

ഗോപി സുന്ദറിനോടൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഭയ ഹിരണ്‍മയി.ഗോപി സുന്ദറുമായുള്ള പ്രണയവും തുടര്‍ന്ന് നിരവധി വിവാദ ചര്‍ച്ചകളും അഭയയുടെ പേരില്‍ നടന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തക്ക മറുപടിയുമായി അഭയയും ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ വിമര്‍ശകര്‍ക്ക് മറുപടി നല്കിയിരിക്കുകയാണ്. ഒരു യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഭയ മറുപടി നല്കുന്നത്.

തന്നെ ഏറ്റവും കൂടുതല്‍ സ്വധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാമെന്നും അഭയ പറഞ്ഞു. സ്വകാര്യ ജീവിതം സ്വകാര്യമാക്കി വെയ്ക്കാനാണെന്ന് തനിക്കിഷ്ടമെന്ന് വ്യക്തമാക്കിയ അഭയ വിമര്‍ശനങ്ങളെല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

അഭയയുടെ വാക്കുകളിങ്ങനെ: 'അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ തനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ എന്റെ പാഷനും പ്രോഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. എന്നെക്കൊണ്ട് പാടിച്ചു നോക്കി ഗോപി ചോദിക്കുമായിരുന്നു നീ എന്തിനാണ് എഞ്ചിനീയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്. സംഗീതം രക്തത്തില്‍ അലിഞ്ഞതാണെങ്കിലും മ്യൂസിക്കിലെ ഞാന്‍ രക്ഷപെടു എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ വൈകിയാണ്. അമ്മയും വല്യച്ഛനുമെല്ലാം കര്‍ണാടക സംഗീതത്തില്‍ പ്രാവിണ്യം തെളിയിച്ചവരാണെങ്കിലും സംഗീതത്തില്‍ ഒരു കരിയര്‍ ഉണ്ടെന്ന് കുടുംബം കരുതിയിരുന്നില്ല.'

'ഞാനെന്ത് വൃത്തികെട്ട സ്ത്രീയോ ആയിക്കോടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ, തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല, തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍.'അഭയ പറഞ്ഞു

singer-abhaya-hiranmayi-about-gopi-sundar-relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES