മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രതാപ് പോത്തൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ
പ്രതാപ് പോത്തന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടൻ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
‘അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തന്‍ നമ്മെ വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികള്‍’, മോഹന്‍ലാല്‍ കുറിച്ചു.
മലയാള സിനിമയില്‍ നിന്നും നിരവധിപ്പേര്‍ പ്രതാപ് പോത്തന്റെ വിയോഗത്തില്‍ പൃഥ്വിരാജ് ഉള്‍പ്പടെ വേദന പങ്കുവെച്ചിട്ടുണ്ട്. ‘എന്നും താങ്കളെ മിസ് ചെയ്യുമെന്നാണ്’ പൃഥ്വിരാജ് കുറിച്ചത്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അവസാനം അദ്ദേഹം അഭിനയിച്ച ചിത്രം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ്.