മലയാളികള്‍ക്ക് മറക്കാനാകാത്ത മുഖമാണ് നടി മോനിഷയുടേത്. അഭിനയം കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും മലയാളികള്‍ അത്രയേറെ മോനിഷയെ ഇഷ്ടപ്പെട്ടു. മോനിഷയുടെ അപകട മരണം വലിയ ആഘാതമാണ് ആരാധകര്‍ക്ക് നല്‍കിയത്. പിന്നീട് വാര്‍ത്തകളില്‍ എല്ലാം നിറഞ്ഞത് മോനിഷയെ കുറിച്ചുള്ള നിറമാര്‍ന്ന ഓര്‍മ്മകളായിരുന്നു. മനസിലെ വേദന അടക്കിപിടിച്ച് അമ്മ ശ്രീദേവി മകളെ കുറിച്ച് ഓരോ തവണ പറയുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആ കണ്ണുകളില്‍ നിന്നും വ്യക്തമായിരുന്നു.എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സിലെ അമ്മമാരുടെ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കവേ ശ്രീദേവി മകളെപ്പറ്റിയും അപകടത്തെപ്പറ്റിയും മനസ്സ് തുറന്നത്. മോനിഷയ്ക്ക് സംഭവിച്ച അപകടത്തില്‍ തനിക്കും ഗുരുതരമായ പരിക്ക് പറ്റിയിരുന്നു നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്നും താരം വെളിപ്പെടുത്തിയിരുന്നു.
കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കുടുംബത്തിന്റെ മാത്രമല്ല പുറത്തു നിന്നുള്ള കുറേ സ്‌നേഹവും സപ്പോര്‍ട്ടും ലഭിച്ചു എന്നതാണ്. നമ്മളെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവര്‍ ആരൊക്കെയാണെന്ന് ആ കാലത്ത് അറിഞ്ഞു.
തന്റെ ഡോക്ടറായിരുന്ന ആര്‍ എം വര്‍മ്മയെ ജീവിച്ചിരിക്കുന്ന ദൈവമായിട്ടാണ് താൻ ഇന്നും കാണുന്നത്. തനിക്ക് വേണ്ടി അദ്ദേഹം ഒരു മണിക്കൂര്‍ ചിലവഴിച്ചു. എന്നെ അദ്ദേഹം മെല്ലെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ശ്രീദേവി, നിങ്ങളൊരു മോഹിനിയാട്ടം നര്‍ത്തകിയാണ്. നിങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ ചീഫ് ഗസ്റ്റായി മുന്നിലിരിക്കും. എന്ന് ഒക്കെ പറഞ്ഞ് എനിക്ക് അദ്ദേഹം പ്രചോദനം തന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത് പറഞ്ഞാല്‍ വലിയൊരു എപ്പിസോഡ് പോലെയാവും.
ആ സമയത്ത് എനിക്ക് തോന്നി താന്‍ ഇങ്ങനെ കിടന്നാല്‍ തന്റെ മകള്‍ക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ല. ഡാന്‍സ്, പാട്ട്, അഭിനയം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മോനിഷയ്ക്ക് ചെയ്യാനുണ്ടായിരുന്നു. അത് എന്നിലൂടെ നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, മുള്ള് കൊണ്ട് തന്നെ മുള്ളിനെ എടുക്കണമെന്ന് പറയില്ലേ, അതുപോലെ എന്റെ വേദന കൊണ്ട് തന്നെ വേദനയെ എടുത്ത് കളഞ്ഞു. അനുഭവിച്ച് അനുഭവിച്ച് അതൊരു സുഖമാക്കി മാറ്റി എന്നുമാണ് ശ്രീദേവി പറയുന്നത്.